Friday 8 February 2013

സര്‍ക്കാര്‍സങ്കരവിദ്യാലയത്തില്‍ അധ്യാപികയായഞാന്‍ ഏറ്റവും കൂടുതല്‍ മുസ്ലിം-ഹിന്ദു കുട്ടികളെയാണ് പഠിപ്പിച്ചത്.അവരാരും ഈ ടീച്ചര്‍ വാക്ക്,നോക്കില്‍ പക്ഷപാതം കാണിച്ചു,കുട്ടികളെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു എന്ന് പറയില്ല.അതാണ്‌ എന്റെ കുട്ടികളില്‍ ആരെങ്കിലും കളവു -കൊല-വ്യാജനോട്ട്-മണല്‍കടത്ത്‌ കേസുകളില്‍,സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍പ്പെടുമ്പോള്‍'അവരെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളെക്കൂടി കണ്ടെത്തി ശിക്ഷിക്കണമെന്നു ആവശ്യപ്പെടുന്നത്

89Like ·  · Promote · 

Tuesday 5 February 2013

3000 ത്തില്‍ അധികം ഫെയ്സ്ബുക്ക് സുഹൃത്തുക്കളില്‍ വക്കീല്‍-നിയമജ്ഞര്‍ ഉണ്ടെങ്കില്‍ താഴെ കൊടുത്ത നിഗമനങ്ങള്‍ ശരിയോ/തെറ്റോ എന്നും ,എസ്എംഎസ് എഴുതാന്‍ അപേക്ഷ.പ്രിയപ്പെട്ടവരേ.... .ചര്‍ച്ചകള്‍ക്ക് ക്രിയാത്മക പ്രതികരണം എഴുതുക
സൂര്യനെല്ലി ഗവേഷണഫലങ്ങള്‍ 

സൂര്യനെല്ലി പെണ്‍കുട്ടി(1996)8TH STANDARDല്‍ പഠനം,കാമുക ആകര്‍ഷണ വലയത്തില്‍ കുടുങ്ങി പ്രായപൂര്‍ത്തിയാകാതെ കൌമാരചാപല്യത്താല്‍ ,ഒളിച്ചോടി.44 പേര്‍ 40 ദിവസം കൊണ്ട് അനേകം തവണ ആ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തി......വയ്യാ.....ഇതെഴുതുമ്പോള്‍ കൈ വിറയ്ക്കുന്നു,കണ്ണുകള്‍ നിറയുന്നു.ഇടക്കാലത്ത്,........
2013 ജനുവരി 12 ശനിയാഴ്ച കോഴിക്കോട്‌ കടപ്പുറം മലബാര്‍ മഹോത്സവത്തിന് സാക്ഷി,വേദിയില്‍ ബഹു: ഉമ്മന്‍ചാണ്ടിയടക്കം പ്രമുഖര്‍...ചേമഞ്ചേരി നാരായണന്‍നായര്‍ക്ക്,നര്‍ത്തകി അശ്വതിക്ക് (എം.ടിയുടെ മകള്‍ ) പുരസ്കാരങ്ങള്‍ നല്‍കുന്നത് അകലങ്ങളില്‍ ഇരുട്ടും വെളിച്ചവും കൈകോര്‍ക്കും മണല്‍ത്തിട്ടയിലിരുന്ന് മനസ്സ് ഏറ്റുവാങ്ങവേ,....മൊബൈല്‍ വാര്‍ത്താചിത്രങ്ങളില്‍ തെളിഞ്ഞ.....ഉത്തര്‍പ്രദേശിലെ ഏതോ ഗ്രാമത്തില്‍ വെറും മണ്‍കട്ടകള്‍ തീര്‍ത്ത വീട്ടില്‍ നിന്ന് ഭടന്‍ ഹേംരാജിന്റെ തലയ്ക്ക് വേണ്ടി നെഞ്ചത്തടിച്ചു കരയുന്ന അമ്മ ,,എന്റെ കുട്ടികള്‍ കോഴിക്കോട്‌ കലക്ടര്‍ കെ.വി.മോഹന്‍കുമാറിന്റെ വാഹനത്തിനു നേരെ പാതിരാക്ക് മണല്‍ നിറച്ച ടിപ്പര്‍ കൊണ്ടുവന്നു ഇടിച്ചപ്പോഴും അസഹ്യവേദനയാല്‍ മനസ്സ് വെന്തിരുന്നു .ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ബുദ്ധികേന്ദ്രങ്ങളുണ്ട്.അവരെ തൊടാന്‍ ആര്‍ക്കുമാവില്ല.
. സൂര്യനെല്ലി പെണ്‍കുട്ടി സിസ്റ്റര്‍ അഭയയെ കണ്ടെന്നും ,ആ കുട്ടിയെ പണാപഹരണത്തില്‍കുടുക്കിയെന്നും മുന്‍പ്‌ വാര്‍ത്ത വായിച്ചതായി ഓര്‍മ.അഭയയെ കണ്ടാല്‍ എന്താണ് കുഴപ്പം.?ഏതു നീചന്‍ ഉദ്യോഗസ്ഥനാണ് അവളെ കോടതിയില്‍ വെച്ചു ആക്ഷേപിച്ചത്?പിന്നെ,നമ്മുടെ മുഖ്യന്‍ ജനം വെള്ളം,വെളിച്ചം,വിലക്കയറ്റം കൊണ്ട് നെട്ടോട്ടമോടുമ്പോള്‍ ജനത്തിന്റെ നികുതി കാശെടുത്ത് സ്വന്തം കസേര ഉറപ്പിക്കാന്‍ കോടതിയിലേക്ക് രണ്ടു തവണ ഓടി പരാജയപ്പെട്ടത് ഓര്‍ക്കുക. .ക്രൂരം.നിര്‍ഭാഗ്യകരം.
ഈ വൈകിയ വേളയിലെങ്കിലും ഇരു മുന്നണിയിലും ഉള്ള (പെണ്‍കുരുന്നുകളെ കശക്കി ചവുട്ടിമെതിച്ചു അട്ടഹസിക്കുന്നവര്‍ ഓര്‍ക്കുക ) മനുഷ്യ ചെന്നായ്ക്കളെ പുറംതളളുക.എന്ത് നെറികേടും ചെയ്ത് ഫാംഹൌസ്,കോടിക്കണക്കിനു രൂപയും,വാങ്ങി കേസുകള്‍ തേച്ചു മായ്ക്കുന്ന ദാമോദരന്‍മാരും,തങ്കപ്പന്മാരും,പീറ്റര്‍മാരും ,നാരായണകുറുപ്പന്‍മാരും ,(കെ.അജിത,പി.സജീവന്‍.കെ.എം.ഷാജഹാന്‍...കേരളത്തിലെ മൊത്തം മീഡിയാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടങ്ങള്‍, നാറും കേസുകള്‍ക്ക്‌ പിറകില്‍ നടന്നു കോടിക്കണക്കിനു രൂപയുടെ തിരിമറികള്‍ നടത്തുന്നത് അറിയാം.ശക്തവും,നേര്‍ തെളിവുകളുമായി വന്ന അജിതയെ ഇക്കാര്യങ്ങളുടെ പേരില്‍ സുപ്രീം കോടതിയെക്കൊണ്ട് ശിക്ഷിപ്പിക്കാന്‍ നോക്കിയ വില്ലന്‍ നേതൃത്വങ്ങളേ .....സംഘടിതജനശക്തിക്ക് മുന്‍പില്‍ നിങ്ങള്‍ പരാജയപ്പെടും )
സുധാകരന്‍റെ ഭാഷയില്‍ ''കൈക്കൂലി വാങ്ങുന്ന ജഡ്ജിമാര്‍ മാത്രമുള്ളതല്ല,ഭരണ -പ്രതിപക്ഷങ്ങളുടെ വാലാട്ടികള്‍ അല്ലാത്ത എത്രയോ സത്യവാന്മാര്‍ നിയമപാലകരായിട്ടുണ്ട്.
എവിടെ വി-എം.സുധീര-ബാലരാമന്‍വിഷ്ണുനാഥ്/? ടി.എന്‍... പ്രതാപന്‍ ? കേരളത്തിലെ നല്ല കാര്യങ്ങള്‍ ഹൈക്കമാന്റിനെ അറിയിക്കണ്ടേ? പി.ശശിയുടെ വഴി വിട്ട ബന്ധം പുറത്ത് വന്നത് കൊണ്ട് ആ മഹാനെ സിപിഎം പുറത്താക്കി!വേണ്ടി വന്നാല്‍ ഇനിയും പെണ്‍പീഡകരെ ആ പാര്‍ട്ടി പുറത്താക്കും.ഉറപ്പുണ്ട് .നന്മ-തിന്മകളുടെ തിരിച്ചറിവാണ്‌ു വിഷമദ്യമുണ്ടാക്കി വിതരണംചെയ്‌തു ആളുകളെ കൊല്ലുന്ന തിരുമുല്‍പ്പാടിനെ ഭാര്യ, രാഷ്ട്രവിഘടനത്തിനു ശ്രമിച്ച മകനെ ഉമ്മ തള്ളി പറഞ്ഞതു...
എം.വി.നികേഷ്കുമാര്‍,ഇ.സനീഷ്‌ ചാനലുകളില്‍ സൂചിപ്പിച്ച ചില കണ്ടെത്തലുകള്‍ ശ്രദ്ധേയം.ഏതു മുന്നണി ഭരിച്ചാലും ചില പ്രത്യേക പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി സര്‍ക്കാരിന്റെ ഏതു നെറികെട്ട പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുണ്ട് ( നിഗമനം ശരി ).ചാരകേസ്,സൂര്യനെല്ലി,ഐസ്ക്രീം,കിളിരൂര്‍,കവിയൂര്‍,വിതുര,തോപ്പുംപടി,തുടങ്ങിയവ . മറ്റൊരു ഉദാഹരണം മുഖ്യന് തച്ചങ്കരിമാരടക്കം 532 പേരെ സംരക്ഷിക്കാം.ഒരേ ഒരാള്‍ക്ക്‌ എതിരെ നടപടി.ഏടുത്തത്.പുതിയ സത്യം ,നീതി,ന്യായം.!
മന്ത്രി ബന്ധു നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ .സ്വത്ത് സമ്പാദനം,വ്യാജന്‍ ഒന്നുമല്ല പ്രശ്നം .തുടക്കത്തില്‍ മന്ത്രിയുടെ എല്ലാ സംരക്ഷണവും ഏറ്റെടുത്ത ബന്ധു -പിന്നീട് പ്രതിയുമായി സാമ്പത്തികകശപിശ ഉണ്ടായി അതാണ്‌ വേര്‍പിരിയാന്‍ കാരണം.(ഊഹം)
അല്ലാ..പി.ജെ .കുര്യന്‍ എന്താ തുടര്‍അന്വേഷണത്തിന് തയാറാവാത്തത്?ഒട്ടും സംശയിക്കണ്ട ..കള്ള മുഖലക്ഷണം തെളിയുന്ന സിബിമാത്യു-ശശി-.ദാമോദരന്‍- -_ആസ്ഥാന നായരെക്കാള്‍ എന്തുകൊണ്ടും വിശ്വസനീയം ജോഷ്വ-ജയശങ്കരവക്കീല്‍- -,സുജസൂസന്‍ജോര്‍ജ്- ലീലാമേനോന്‍ ,ഡോക്ടര്‍ പി.ഗീതമാരുടെ വാക്കുകളാണ്-
സുജ സുസന്‍ ജോര്‍ജിനെ...ധീരതയോടെ ജഗതിയുടെ ,മന്ത്രിയുടെ പേര്‍ പറഞ്ഞതില്‍,സൂര്യനെല്ലി പെണ്‍കുട്ടിയുടെ രോദനം കേള്‍ക്കാതെ തെളിവ് നശിപ്പിച്ച മറ്റൊരു നിയമപാലകന്‍ ദൈവശിക്ഷ ഏറ്റുവാങ്ങി നരകിച്ചു മരിച്ച കഥ ജയശങ്കരന്‍ വക്കീല്‍ പറയുമ്പോള്‍, കുമിളി പഞ്ചായത്ത് ഗസ്റ്റ്ഹൗസില്‍ വിലകൂടിയ പ്രതിയെ കണ്ടെന്നു അന്ന് ചൊല്ലിയത് ഇന്നും എവിടെയും പറയാന്‍ ഒരുങ്ങുന്ന കുഞ്ഞൂട്ടിയെന്ന വയോവൃദ്ധന്‍ കൂലിവേലക്കാരനെ കേരളീയ ജനാധിപത്യ സമൂഹം ഒരു മനസ്സോടെ പിന്തുണക്കൂ.പന്ന്യനും,വക്കീല്‍ ശിവന്‍ മഠത്തിലും ശരി പറയുന്നു . എന്താണ് ഒരിക്കല്‍ പോലും കോടതിയില്‍ എത്താതെ മുളയിലെ അധികാര -ധന ശക്തി കൊണ്ട് തെളിവ് നുള്ളിക്കളഞ്ഞ ഈ മഹാമാന്യനും,ഇരയെ സംരക്ഷിക്കേണ്ട സര്‍ക്കാരും അന്വേഷണത്തില്‍ നിന്ന് ഒഴിയുന്നത്?
ആന്ധ്രയില്‍ റെഡ്ഡിമാരുടെ ,മുംബയില്‍ സ്ഫോടനകേസു പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയത് പോലെ എന്നാണ് അവിഹിത ബാന്ധവങ്ങളിലൂടെ കോടിക്കണക്കിനു സമ്പത്ത് പത്തിരുപതു തലമുറക്ക് വേണ്ടി സമ്പാദിച്ച (അതെല്ലാം സുനാമി വന്നു നശിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍കേരളത്തിലുണ്ട്)രാഷ്ട്രീയ-നിയമകൃമികളെ സമൂഹത്തില്‍ നിന്ന് നിഷ്കാസനം ചെയ്യാനാവുക?

ആധുനിക സമൂഹം, കന്യകാത്വം കാത്തുസൂക്ഷിക്കുന്നതും,അല്ലാത്തതുമായ ഇരട്ട റോളിലേക്കാണ് നീങ്ങുന്നത്.തികച്ചും വ്യക്തിപരമായ ആ കാര്യം ...സ്വന്തം പെണ്മക്കളെ കലാസാംസ്കാരിക രംഗങ്ങളില്‍ പേരും പ്രശസ്തിയും നേടാന്‍ ചില ഉന്നതര്‍ക്ക് മുന്‍പില്‍ അടിയറവ് വെയ്ക്കുന്നതിന് പിന്നില്‍ കണ്ണീര്‍ നനവും,കുറ്റബോധവും, ആശ്രയമറ്റ അവസ്ഥയുമുണ്ട്. .ഇഷ്ടമല്ല,മറിച്ചു ആഗ്രഹമാണ് അവരെ അത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.നടി മീരാജാസ്മിന്‍ സൂചിപ്പിച്ചതു പോലെ എവിടെയുംസ്ത്രീകള്‍ക്ക് നേരെ മാനസികമായ വേദന നല്‍കി പിന്നീട് ശാരീരിക കീഴ്പ്പെടുത്തലാണ് ഏററവും എളുപ്പ തന്ത്രമെന്നു പീഡകര്‍ക്കറിയാം.

അഞ്ചു വയസ്സില്‍ പീഡിപ്പിച്ച ബന്ധുവിനെ അന്‍പതാം വയസ്സിലും ഓര്‍ക്കുന്ന സ്ത്രീകള്‍ കേരളത്തിലുണ്ട്.പെണ്‍കുട്ടിയും,ദൃക്‌സാക്ഷികളും അന്നും ഇന്നും കുര്യനെ തിരിച്ചറിയുന്നു.എന്തുകൊണ്ട് അന്ന് കുമളി പഞ്ചായത്ത് ഗസ്റ്റ്ഹൗസില്‍ കണ്ടത് ബഹു :ഉമ്മന്‍ചാണ്ടി,പി.സി.ജോര്‍ജ്ജ്,കൊടിക്കുന്നേല്‍,ചെന്നിത്തല ,കെ.എം.മാണി ,ചെന്നിത്തലഎന്ന് പെണ്‍കുട്ടി പറയുന്നില്ല?
കേസില്‍ ശിക്ഷിക്കപ്പെട്ട ഒരേ ഒരു പ്രതി അധര്‍മ രാജന്‍ വക്കീല്‍ ജാമ്യം വാങ്ങി ഇപ്പോഴും മുങ്ങി നടക്കുന്നു .അവനാണല്ലോ പെണ്‍കുട്ടി ഉള്ള മുറി പുറത്ത് നിന്ന് പൂട്ടിയത്.അവനും ഈ കേസിലെ ഇടനിലക്കാരി ഉഷക്കും എല്ലാ കാര്യവും അറിയാം.നാല്‍പ്പതു ദിവസവും ആ പെണ്‍കുഞ്ഞിനെ മദ്യം,മയക്കുമരുന്ന് കൊടുത്തെന്നറിഞ്ഞു. വിലകൂടിയ കീചകന്‍ വന്ന വൈകുന്നേരം കുട്ടി കുളി കഴിഞ്ഞു പുറത്തിറങ്ങിയെങ്കില്‍ ഒട്ടും സംശയിക്കണ്ട പൂര്‍ണ്ണബോധത്തോടെയാണ് ആ മനുഷ്യമൃഗത്തോട്''ഉപദ്രവിക്കരുതേ''എന്ന് യാചിച്ചതും,'ഇതൊക്കെ എല്ലാവരും പറയുന്നതാണെന്ന് മൃഗം പറഞ്ഞതും! (ആ മൃഗത്തിനു വേറെയും ഇളംകുരുന്നുകള്‍ ഇരയായി എന്ന് മൃഗം തന്നെ പറയുന്നു)
( ആദ്യമായി) കഴിഞ്ഞ ദിവസം മറഞ്ഞു നിന്ന് സംസാരിക്കുന്ന കുട്ടിയെ ചാനലില്‍ കണ്ടപ്പോള്‍ രാഷ്ട്രീയത്തെപറ്റി ഒരു ചുക്കും അവള്‍ക്കു അറിയില്ലെന്ന് ബോധ്യമായി. എന്നിട്ടല്ലേ ആ മൃഗം 17 വര്‍ഷം മുന്‍പ് കൊമ്പനെന്നു മനസ്സിലാക്കാന്‍.!?>വര്‍ഷങ്ങളായി സമൂഹം ഒറ്റപ്പെടുത്തിയ ആ കുടുംബത്തെ കേരളീയര്‍ നിറഞ്ഞ മനസ്സോടെ കപടസദാചാരം വെടിഞ്ഞു സ്വീകരിക്കേണ്ടതാണ്
സിബി ,പെണ്‍കുട്ടിയോട് ''കേന്ദ്രമന്ത്രിയാണ്.പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനാവില്ല''എന്ന പെണ്‍കുട്ടിയുടെ മൊഴി സത്യത്തിന്റെത്.പിന്നെ....ഏതു കാമവെറിനും ഭരണാധികാരികാളുകുന്നതു കേരളം കണ്ടതാണ്.

ആദ്യം കുട്ടിയെ ഇന്റര്‍വ്യൂ നടത്തിയ ലീലാമേനോന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല. 17 വര്ഷം മുന്‍പ്‌ മാതൃഭൂമി ദിനപത്രത്തില്‍ കണ്ട ആ'' കീചകരൂപം'' ഇപ്പോഴും ഭീതിജനകമാംവിധം ആ കുട്ടി. ഓര്‍ക്കുന്നത്. ഡിഎന്‍എ ടെസ്റ്റ്‌ നടത്തിച്ചു 76 കാരന്‍ എന്‍ഡി തിവാരിയെന്ന കോണ്ഗ്രസ് കള്ളസംപൂജ്യ നേതാവാണ് തന്റെ പിതാവെന്ന് ഈയിടെ ലോകത്തോട് വിളിച്ചു പറഞ്ഞ 33 കാരന്‍ ചെറുപ്പക്കാരന് തുല്ല്യം.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തള്ളിപ്പോയ കേസ്‌ വീണ്ടും മൊഴികളുടെ അടിസ്ഥാനത്തില്‍ തിരിച്ചു വന്നു ലക്ഷ്മണ,എം.എം.മണി ജയിലില്‍ എത്തിയത് സര്‍ക്കാര്‍ മറക്കണ്ട.രാഷ്ട്രീയക്കാരെയും.നിയമപാലകരെയും ജനത്തിനു പുഛമാണ്.
സൂര്യനെല്ലി പെണ്‍കുട്ടിയെ എന്നല്ല മുകളില്‍ എഴുതിയ ആരെയും പരിചയമില്ല.ഇന്ദു-സുഭാഷ്‌
മാരെപ്പോലെ തന്നെ.കോഴിക്കോട്ടെ ദേശസാല്‍കൃതബാങ്കില്‍ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം നിരീക്ഷണക്യാമറയില്‍ തെളിയും രൂപം,കള്ളന്‍ കപ്പലില്‍ ഉണ്ടായിട്ടും എന്താണ് പോലീസ്‌ അനങ്ങാത്തത്?ഇനി സാധാരണക്കാര്‍ ,എങ്ങനെ വിശ്വസിച്ചു ലോക്കറില്‍ ഒരു തരി പൊന്ന് സൂക്ഷിക്കും?
സൂര്യനെല്ലികേസില്‍ ജനാഭിലാഷം കേള്‍ക്കില്ലെന്നു വാശി പിടിക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കുക.മന്ത്രിസഭയില്‍ അന്തസ്സും അഭിമാനവും ഉള്ള സോഷ്യലിസ്റ്റ്‌ ജനത,സി.എം.പി,ഗൌരിയമ്മയുടെ പാര്‍ടി ,സ്പീക്കര്‍ കാര്‍ത്തികേയന്‍,ആര്യാടന്‍ തുടങ്ങിയവര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കൂ.ഞങ്ങള്‍ മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സത്യത്തിന്റെ .നീതിയുടെ വശത്ത് നില്‍ക്കുന്നവര്‍ക്കൊപ്പം.
ജനാഭിലാഷത്തിന് എതിര് നില്‍ക്കുന്ന മന്ത്രിമാരെ ജനം ഒറ്റക്കെട്ടായി തെരുവില്‍ നേരിടുന്നത് സിനിമയില്‍ കണ്ടതുപോലെ ഇവിടെ എന്താണ് സംഭവിക്കാത്തത്? നിഷ്പക്ഷ വോട്ടുകള്‍ നേടി അധികാരം കിട്ടിയ ഉടന്‍ ഏകാധിപത്യം കൊണ്ട് ജനത്തെ കൊല്ലുന്ന ഭരണകൂടഭീകരത ഡല്‍ഹിമോഡല്‍ നിലയ്ക്കാത്ത ജനകീയസമരം നടത്തി പരാജയപ്പെടുത്തൂ

നളിനിനെറ്റോ-പ്രകൃതിശ്രീവാസ്തമാര്‍ ഉയര്‍ന്ന പദവിയില്‍ ഇരുന്നത്കൊണ്ട്മാത്രം നീലലോഹിത ദാസന്‍ നാടാര്‍ ഒരു മണിക്കൂര്‍ ശിക്ഷിക്കപ്പെട്ടു.എന്തിനാണ് ഉന്നതര്‍ ഉഭയകക്ഷി സമ്മതമില്ലാത്ത നികൃഷ്ടകര്‍മങ്ങള്‍ക്ക് തുനിയുന്നത്?ധനം,രാഷ്ട്രീയസ്വാധീനം കൊണ്ട് ഏതു കേസും വര്‍ഷങ്ങളോളം നീട്ടി തുമ്പില്ലാതാക്കാമെന്ന തിരിച്ചറിവിനു തിരിച്ചടിയുണ്ടാകണമെന്ന്‌,പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്ന്‌ ,ദൈവവിശ്വാസം ഉള്ളത് കൊണ്ട് ,സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.ആ പെണ്‍കുട്ടിയുടെ /കുടുംബത്തിന്റെ കണ്ണീര്‍ തുടയ്ക്കുന്നു.പിന്തുണക്കുന്നു..

Send
Saved
Discard
Draft saved at Monday, February 4, 2013 (1
നീതിപീഠം....ഉണരൂ
സാംസ്കാരികനായകരെ.....സ്വാഗതം....
ഈ നിമിഷമാണ് നിങ്ങളെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ പാതയില്‍ എത്തിയത്.സൂര്യനെല്ലി പെണ്‍കുട്ടി സത്യമാണ് പറയുന്നത്.അഹങ്കാരിയും ധിക്കാരിയുമാണ് കുര്യനെന്നു ആ വ്യക്തിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നു.ഗവേഷക ഇന്ദുവിനെ പുഴയില്‍ തള്ളിയിട്ടു സുഭാഷ്‌ കൊന്നെന്ന് ,അയാളുടെ മുഖത്ത് കള്ളലക്ഷണം ഉണ്ടെന്നു എഴുതിയപ്പോള്‍ പരിഹസിച്ചവരോട് പറയുന്നു....ആ സൂര്യനെല്ലി പെണ്‍കുഞ്ഞ് പറയുന്നതാണ് ശരി.അതേ....മോളേ....അനേകം തെളിവുകള്‍ നിന്റെ പക്ഷം തെളിയിക്കാന്‍ ഗവേഷണം നടത്തി ലഭിച്ചിട്ടുണ്ട്.മുഖ്യന്‍ ,സ്വന്തം കസേര സംരക്ഷിക്കാന്‍ ശ്രമിക്കണ്ട.കുര്യന്‍ മാത്രമല്ല ചാരകേസ്,കവിയൂര്‍,കിളിരൂര്ര്‍.... അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെരെയും ശിക്ഷിക്കു

Friday 1 February 2013

പ്രിയപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടീ
       മോളേ....സ്കൂള്‍ പഠനകാലത്ത്15-16 വയസ്സില്‍( 19961(9(1996)...>> (1996)    അപക്വം,ലോകപരിചയമില്ലായ്മ,കാമുക ആകര്‍ഷണം,കൌമാര ചാപല്യത്തില്‍ ചതി കുഴിയില്‍ വീണ ഇളം പൈതലി ന്‍റെ ''പൂര്‍ണ്ണ സമ്മതത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചതെന്നു'' വരുത്തി തീര്‍ത്തു പണം,ഉന്നതസ്വാധീനം വഴി രക്ഷപ്പെട്ട  43 ധര്മരാജന്മാരുടെയും,     രാഷ്ട്രീയക്കാരുടെയും എല്ലാ വീരസാഹസപീഡന വേട്ടകള്‍ ഓര്‍ത്തെടുക്കൂ.ഒരക്ഷരം വിടാതെ ബഹു:സുപ്രീംകോടതിയില്‍ ബോധിപ്പിക്കൂ.സത്യം,നീതി,ന്യായം പുലര്‍ന്നു കാണാന്‍ കൊതിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ കുഞ്ഞേ ....നിനക്ക് പിന്നിലുണ്ടാകും.''ഉന്നതര്‍ക്ക് എന്തുമാവാം,എന്നാല്‍ ഞങ്ങള്‍ക്കും.ശിക്ഷ ലഭിക്കില്ല എന്ന ഉത്തമ വിശ്വാസമാണ് ''സാധാരണക്കാര്‍ക്ക്   പോലും പീഡനം നടത്താനുള്ള തന്റേടം ലഭിക്കുന്നത്!.ഒരു വയസ്സ് തൊട്ടു ജീവിത സായാഹ്നം വരെയുള്ള  കാലങ്ങളിലെ(40,50,60,70 വയസ്സിനപ്പുറം വരെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും ഓര്‍ത്തെടുക്കുന്ന എത്രയോ മനുഷ്യര്‍ ഭൂമി മലയാളത്തിലുണ്ട്.അതുകൊണ്ട് ,''പാതി സത്യസന്ധന്മാരുടെ ,ബിന്ദു കൃഷ്ണമാരുടെ  പാപക്കറ പുരട്ടിയ കൂട്ടായ്മ വാക്കുകള്‍ അവജ്ഞയോടെ തള്ളിക്കളയൂ.അവരോടു പറയൂ....76 കാരന്‍ എന്‍.ഡി തിവാരിയോ,ഈയിടെ കള്ളനോട്ടു,  കൈവശംവച്ചതിനു, പെണ്‍പീഡനത്തിനു അറസ്റ്റ്‌ ചെയ്യപെട്ട  നാഗാലാന്റ് കോണ്ഗ്രസ് നേതാവോ അല്ല ഞങ്ങളുടെ ആദര്‍ശപുരുഷന്‍മാര്‍.>മറിച്ച് ബഹു:സുപ്രീം കോടതി ജസ്റ്റിസ്‌ എ.കെ.പട്നായിക്,ജസ്റ്റിസ്‌ ജ്ഞാന്‍ സുധാമിശ്രയുമാണ്.ബഹു :മിശ്ര കേരള ഹൈക്കോടതിയോട് ചോദിച്ച ഒരു ചോദ്യം സമൂഹമനസാക്ഷിയെ മാത്രമല്ല എല്ലാ മാതാക്കളെയും ഞെട്ടിക്കുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ''ഒരാളുടെ കാര്യത്തില്‍ സമ്മതമുണ്ടെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം.43 പേര്‍ക്കും പെണ്‍കുട്ടി സമ്മതം കൊടുത്തുവെന്ന ഹൈക്കോടതി കണ്ടെത്തല്‍ ഞെട്ടിക്കുന്നു.""അങ്ങനെ തെറ്റ് ചെയ്യാന്‍ തോന്നുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ,അതോ ആ ഇളംകുഞ്ഞിനെ പിച്ചി ചീന്തുകയോ ഏതാണ് മുതിര്‍ന്നവര്‍ക്ക് അഭികാമ്യം?....വിവരം പുറത്ത് പറഞ്ഞാല്‍  കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അക്കാലത്ത് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നത് ശ്രദ്ധിക്കുക.സമാനമായ പെണ്‍പീഡനത്തില്‍ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി രണ്ടു പെണ്‍കുട്ടികള്‍ തീവണ്ടിപാളങ്ങളില്‍ ജീവനൊടുക്കിയത് ശ്രദ്ധേയം.അല്ലാ...ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ എന്താണ് ടി.എന്‍. പ്രതാപന്‍ അവര്‍കള്‍ ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്താത്ത്?.ഏതു സമുദായനേതാവിന്റെ ആജ്ഞാനുവര്‍ത്തിയായിട്ടാണ് കേരള സര്‍ക്കാരില്‍  തൊഴിലെടുക്കുന്ന  കോണ്‍ഗ്രസ്      നേതാക്കള്‍  പ്രവര്‍ത്തിക്കുന്നതെന്നു  ടി.എന്‍.പ്രതാപന്‍ നിഷ്പക്ഷ കേരളീയ സമൂഹത്തോട് മറുപടി നല്‍കൂ.എന്നും യുഡിഎഫ്‌-എല്‍ഡി എഫ് അനുപാതത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന ഭൂരിപക്ഷസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാതെ ,ഹൈക്കമാന്റ് എന്നൊക്കെ ചൊല്ലി പേടിപ്പിക്കാതെ ടി.എന്‍.പ്രതാപാ!ഞങ്ങള്‍ ഇവിടെങ്ങാനും ഒരു കോണില്‍ ജീവിച്ചു പൊയ്ക്കോട്ടേ.!നിങ്ങള്‍ കൊണ്ഗ്രസ്സുകാര്‍  കോടിക്കണക്കിനു  രൂപ മുടക്കി   നിരത്തില്‍ മുഴുവന്‍ ഫ്ലെക്സ്‌ ബോര്‍ഡുകളില്‍ തിളങ്ങി നില്‍ക്കു.ഘടക കക്ഷികളില്‍ സോഷ്യലിസ്റ്റ്‌ ജനതയോടോ,എന്തിനു ലീഗ് നേതൃത്വത്തോടോ ഭൂരിപക്ഷക്കാരുടെ പ്രശ്നങ്ങള്‍ സംസാരിച്ചാല്‍  ( ഫലമൊന്നുമില്ലെങ്കിലും)ഒന്ന് കേള്‍ക്കനെങ്കിലും അവര്‍ സന്മനസ്സ് കാണിച്ചെന്ന്  വരും.  മേലില്‍ സമുദായ നേതാക്കള്‍ ചെന്നിത്തലയോടോ,ബാലരാമ-പ്രതാപന്മാരോടോ..സംസാരിക്കാതിരിക്കുക.വരുന്ന മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍  ചുട്ട മറുപടി കൊടുക്കൂ. കോഴിക്കോട്‌ ചാലപ്പുറം, തളികുളങ്ങര റോഡുകള്‍ സ്ലാബിടാതെ,നാറുന്നു ,   പൊട്ടിപൊളിഞ്ഞു  കിടക്കുന്നു.കുടിവെള്ളം കിട്ടാക്കനി.ജനം വിലക്കയറ്റം കൊണ്ട് പൊരിയുന്നു.കോണ്ഗ്രസ്സിന് വോട്ട് ബാങ്ക് മാത്രമാണ് ലക്‌ഷ്യം.നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കെടത്തിനെ  വലിച്ചു   താഴേക്ക്‌ എറിഞ്ഞത് ശ്രദ്ധിക്കൂ.
            .പിന്നെ ശ്രീനാരായണഗുരു ഹിന്ദുമതത്തിലെ വിവിധ ജാതികളില്‍ പ്രത്യേകിച്ചു ഉയര്‍ന്ന-താഴ്ന്ന ജാതികള്‍ തമ്മിലുള്ള ഉച്ച നീചത്വങ്ങള്‍  ഇല്ലാതാക്കാനാണ് ശ്രമിച്ചത്.ശിവപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങിയ ഗുരുവിനെ എതിര്‍ത്ത ഉയര്‍ന്ന ജാതിക്കാരോട് ജാതി പറഞ്ഞു കൊണ്ട് ''ഈഴവ ശിവനെയാണ് പ്രതിഷ്ഠിക്കുന്നതെന്ന്'' ഉച്ചത്തില്‍ ഘോഷിച്ചു.അതുകൊണ്ട്,മന്നത്തു പദ്മനാഭന്‍'' നായര്‍'' വെട്ടിമാറ്റി സമുദായ ഐക്യം കാത്തു സൂക്ഷിച്ചത് പോലെ ഹിന്ദുമതത്തിലെ ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ അവരവരുടെ ആചാര -വിശ്വാസ-വിവാഹ-പാരമ്പര്യം നിലനിര്‍ത്തികൊണ്ട് തന്നെ ,ഇതര മതങ്ങളെ ഒട്ടും നോവിക്കാതെ ഐക്യം സാധ്യമാക്കുക.കൊണ്ഗ്രസ്സുകാര്ക്ക് ദേശസ്നേഹം ഉണ്ടായിരുന്നെങ്കില്‍ ശത്രുക്കള്‍ തല കൊണ്ട് പോയ ജവാന്‍റെ ആത്മശാന്തിക്ക് ഒരു നിമിഷം ചിലവഴിക്കുമായിരുന്നു.അത് കേരളത്തില്‍ സംഭവിച്ചില്ല.ഏതോ ഒരു ഫേയ്സ്ബുക്ക് സുഹൃത്ത് ''ദേശസ്നേഹത്തിന്റെ മൊത്ത കച്ചവടം ഏറ്റെടുക്കണ്ട''എന്ന്  ഉപദേശിച്ചു .ഒരു വ്യക്തി എന്താകണം എന്ത് ആയിക്കൂടാ  എന്ന് തീരുമാനിക്കേണ്ടത് വ്യക്തിയാണ്.അപരന്‍ അല്ല.കെ.എം.രാധ