Wednesday 24 July 2013

അയ്യോ..... .....നാട്ടുകാരേ. ജീവനും കൊണ്ട് ഓടിക്കോ ..... ....ബഹു;സുപ്രീംകോടതി വിമര്‍ശിച്ച 'സിബിഐ കൂട്ടിലിട്ട തത്ത''...വരുന്നേ...
നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്യും 15 ദിവസം മുന്‍പ് അനഘ പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ നല്‍കും റിപ്പോര്‍ട്ട്...പത്ര-ചാനലുകാര്‍ വന്‍ വാര്‍ത്തയായി പൊതുജനസമക്ഷം ബോധിപ്പിച്ചിരുന്നു.... ആ പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍ ഉണ്ടായിരുന്നല്ലോ...സിബിഐ ഏമ്മാന്‍ പറയുന്നത്....അച്ഛന്‍ നമ്പൂതിരി മാത്രമേ ആത്മഹത്യക്ക് മുന്‍പ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടുള്ളൂ എന്ന്.അതാണോ അച്ഛന്‍ മകളെ പീഡിപ്പിച്ചു എന്നതിന് ന്യായീകരണം?
ആത്മഹത്യയ്ക്ക് ശേഷമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ സത്യസ്ഥിതി പൊതു സമൂഹത്തിനു അറിഞ്ഞേ മതിയാവു.
..അല്ലാ.അപമാനകയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബം മുഴുവന്‍ എന്നും വീട്ടില്‍ നിന്ന് വെളിയില്‍ ഇറങ്ങി നില്‍ക്കണോ?കേരളത്തില്‍,
ഉന്നതന്‍മാര്‍ ഉള്‍പെട്ട നേര്‍തെളിവുകള്‍ ലഭിച്ചിട്ടും ഏതു പീഡനകേസുകളിലാണ് സ്ത്രീകള്‍ക്ക് നീതി ലഭിച്ചത്/മൊഴികള്‍ മാറ്റുന്ന ധര്‍മരാജന്‍മാരെ തൂക്കിലേറ്റുക....അല്ലാ...
ആ ലതാനായര്‍ എന്ന ഇടനിലക്കാരിക്ക് ചുട്ട നാലെണ്ണം കൊടുത്താല്‍ എല്ലാ വിശുദ്ധ നാമങ്ങളും കിളി പറയുന്നത് പോലെ ആ സ്ത്രീ പറയുമല്ലോ....ഈയിടെ,കല്യാണപാര്‍ട്ടിയ്ക്ക് പോയപ്പോള്‍ അമ്മമാര്‍ അവരുടെ പെണ്മക്കളെ സ്കൂളില്‍ അയക്കാന്‍ പോലും പേടിയെന്നു പറഞ്ഞു.സാധാരണക്കാര്‍ക്ക് ഒരിക്കലും നീതി ലഭിക്കില്ലേ...
ഞങ്ങള്‍ ലജ്ജിക്കുന്നു..നീതിപീഠം രക്ഷിക്കുമെന്ന വിശ്വാസത്തോടെ
കെ.എം.രാധ. .
ഗുജറാത്തില്‍ പോയി ഇന്നലെ മടങ്ങി.വിവിധ മത വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി.മറ്റ് സംസ്ഥാനങ്ങളില്‍ വന്‍കിട വ്യവസായസംരംഭങ്ങള്‍ ഏറെ മുന്നോട്ട് പോയെങ്കില്‍,അവിടെ കൌമാരം പിന്നിട്ട ദശയില്‍.>കോണ്ഗ്രസ്സ് ഭരണ സംസ്ഥാനങ്ങളില്‍ ഹഹാ....പാലും തേനും ഒഴുകി,ഡല്‍ഹി ഭരണജ്ഞ....''അഞ്ഞൂറ് രൂപ കൊണ്ട് അഞ്ചംഗകുടുംബത്തിന് ഒരു മാസം സുഖമായി കഴിയാം എന്ന് വീമ്പിളക്കി, എന്റെ മകള്‍ പോലും ദല്‍ഹിയില്‍ സുരക്ഷിതയല്ലെന്ന് വിലപിക്കുമ്പോള്‍ നട്ടെല്ല് തകര്‍ന്ന കോണ്ഗ്രസ്സിന്റെ കപടമുഖം....പോരാ...ഹൈദരാബാദില്‍ ഈയിടെ പ്രത്യേക ജനവിഭാഗത്തെ ബോംബിട്ട്‌ കൊന്ന തീവ്രവാദികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനുള്ള തന്റേടമില്ലാതെ 1993 ലെ മുംബൈ സ്ഫോടനക്കാരെ...ഇരുപത് വര്‍ഷത്തിന് ശേഷം തിരയുന്ന ,ശിക്ഷ വിധിക്കുന്ന സിബിഐ...പാവം ഇത്രകാലം ഇന്ത്യന്‍ ജുഡിഷ്യറി നിദ്രയിലാണെന്ന് ലോകരാജ്യങ്ങളുടെ മുന്‍പില്‍ അപഹസിപ്പെക്കപ്പെടും.മോഡിയുടെ ഗുജറാത്തിനെക്കാള്‍ കഷ്ടമായ ബീഹാര്‍,ഒറീസ്സ,പശ്ചിമബംഗാള്‍,അസം,....എന്തിന് നമ്മുടെ പുഴുവരിക്കും മേല്‍ക്കൂരയില്ലാ ആദിവാസി കോളനിയികളെപറ്റി ആദ്യം ഗവേഷണം നടത്തിയിട്ട്‌ പോരെ പ്രവദയെപോലെയുള്ളവര്‍ പച്ചകള്ളം എഴുന്നള്ളിക്കാന്‍.... ...>....കഷ്ടം.സ്വന്തം കുറ്റങ്ങള്‍ മറച്ചു വെച്ച് നാം വര്‍ഗീയതയെ താലോലിക്കുന്ന നെറികേട് നിര്‍ത്തുക.അല്ല....രാജാപര്‍വെസ്‌അഷറഫിന്റെ അജ്മീര്‍ ദര്‍ഗ ആദ്യ സന്ദര്‍ശനം...ഭടന്റെ തലകൊണ്ടുപോയി,രണ്ടാം വരവ്..ഹൈദരാബാദിലെ സാധാരണക്കാരുടെ ജീവനെടുത്തു.
584217Like ·  · Promote · 


ഇരുനൂറു വര്‍ഷം മുന്‍പ് അഫ്ഘാനിസ്ഥാനില്‍ എത്ര ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എത്രയുണ്ട്? നൂറു വര്‍ഷം മുന്പ് ഇന്നത്തെ പാകിസ്താനില്‍ എത്ര ഹിന്ദുക്കള്‍ ഉണ്ടായിരുന്നു..ഇപ്പോള്‍ എത്ര ഉണ്ട് ??അമ്പതു വര്‍ഷം മുന്‍പ് കാശ്മീരില്‍ എത്ര ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എത്രുണ്ട്??? ഇനി ഒരു അമ്പതു വര്‍ഷംകൂടി കഴിഞ്ഞാല്‍ "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന് പ്രാര്തിക്കാന്‍ ലോകത്ത് കുറച്ചു ഹിന്ദുക്കളെങ്കിലും കാണുമോ ???? —
കാര്യം മനസ്സിലാക്കാതെ കൊഞ്ഞനം കുത്തുന്ന അഹംഭാവികളുടെ,തന്നിഷ്ടക്കാരുടെ,അക്ഷരവൈരികളുടെ ,ലോകം വിരല്‍ത്തുമ്പിലെന്ന മിഥ്യാധാരണയില്‍,മുവായിരം വര്‍ഷം ജീവിക്കുമെന്ന് ചിന്തിക്കുന്നവരുടെ,ചരിത്രം വളച്ച് വികൃതമാക്കുന്നവരുടെ വിഹാരരംഗമായി ഫെയ്സ്ബുക്കിലെ പല സൈറ്റുകളും മാറിയിരിക്കുന്നത്‌ ഖേദകരം.
ചിന്തിക്കുക.നമ്മുടെ ഏത് പ്രവര്‍ത്തനവും രാഷ്ട്ര നന്മക്ക്....സര്‍വോപരി മനുഷ്യകുലത്തിന്റെ കണ്ണീരൊപ്പാന്‍.
>കെ.എം.രാധ
Ha..Ha....What a melodrama.is still playing..UPA GOVT with the help of CBI !shame.!First..humbly,remind Dig Vijay Singh ,what had happened to your beloved v.c.shuklaji. LIFE IS VERY SHORT.''LIFE IS A TALE,TOLD BY AN IDIOT FULL OF SOUND AND FURY SIGNIFYING NOTHING.''...THEN,WHY UPA GOVT doing UNLAWFUL THINGS. Pranesh kumar,a native of Kerala,came from a middle class Nair family,converted Islam,married Ishrat,then both of them practised terror activities WITH Kerala terror groups.we,democrats knew ,Pranesh was a terrorist,.that .ALREDAY ADMITTED THAHAVOOR RANA AND DAVID COLMAN HEADLY.. BEFORE Federal Bureau Of INVESTIGATION..IN OUR INVESTIGATION AMJAD ALI&JISHAN JOHAR ARE also TWO PAKISTANI ..TERRORISTS WHO ALSO CAME TO KILL MODI.In Kerala,same drama is acting in many cases like ice cream,.kiliroor,,sooryanelli.and many fake note cases,plus terror group work.K.M.RADHA. 
ഉന്നതര്‍ ഇടപെട്ട കേസുകള്‍ തേയ്ഞ്ഞ് മായും പോലെ സോളാര്‍ കേസും തെളിയില്ല. സരിതോര്‍ജ്ജം...രക്താര്‍ബുദം ഉണ്ടാക്കും.വിദേശ രാജ്യങ്ങളില്‍ ഘടിപ്പിക്കുന്ന സോളാര്‍ മികച്ച ഗുണമേന്മയുള്ളത്.
കെ.എം.രാധ
2Like ·  ·


  • we know fully well that all these dramas are acting for stopping HOLY PILGRIMAGE OF AMARNATH YATHRA .THE TERRORISTS AND OMAR ABDULLAH,CHIEF MINISTER OF j&K,BEEGUM MEHBOOBA MUFTHI MUHAMED SAID ,LEADER OF OPPOSITION PARTY(PDP) ARE RESPONSIBLE FOR ALL THESE RIOTS IN THE VALLEY.THEIR ONLY AIM IS TO WIPE OUT ALL HINDUS,THEN CHRISTAN COMMUNITY FROM INDIA.UNDERSTAND, OH...SHAME...SHAME..CONGRESS PARTY..SHUSHIL KUMAR SHINDE,AND ALL CUNNING LEADERS OF CONGRESS.IF YOU..PEOPLE DO LIKE THIS,NATURE OR GOD WILL OPEN ''ALMIGHTY FIRE''INTO YOUR THROATS. HA .HA.. LOOK,WHAT IS HAPPENING IN SYRIA,EGYPT,PAKISTAN, AFGANISTAN ,ALGERIA,KUWAIT,IRAQ....MOST OF THE MUSLIM COUNTRIES HAVE NO PEACE AND SECURITY.WHY/?EVERYDAY,HUNDREDS 
    AND THOUSANDS OF INNOCENT MUSLIMS ,WOMEN ALSO,KILLED BY RIOTS.WHY?GOD WILL PERISH YOU...PEOPLE FROM THIS EARTH FOR YOUR CRUEL, MERCILESS DEEDS.MIND IT
    .K.M.RADHA
    CONGRESS GENERAL SECRETARY SHAKEEL AHMED TOLD UTTER LIES FOR GETTING MINORITY VOTES,ESPECIALLY MUSLIMS. ,SHUT YOUR MOUTH PLEASE.NOW,WE KNOW ,WHAT MELODRAMA IS ACTING IN KASHMIR,FOR STOPPING AMARNATH YATRA .WE ,COMMON PEOPLE OF INDIA,TEACH A CRUEL LESSON YOU....PEOPLE ESPECIALLY...CONGRESS.MIND IT......TELL US...THE RECENT BLASTS OF HYDERABAD,OPERATING FROM INDIAN MUJAHIDEEN. THEY KILLED ONLY,HINDUS.NOT MUSLIMS.WHAT YOUR BELOVED AKBARUDDIN ,UVAIZY DECLARED TO INDIANS? ....TELL...SHAKEEL...TELL..SHAME.!.IF LAW SHUT HER EYES,AT LEAST,ONE HOUR ,HE WILL SHOOT AND KILL 85 CRORE HINDUS...HA.THEN,YOUR CONGRESS PARTY JOINED WITH THEM,IN ANDHRA GOVERNMENT.IN,1947 ON WARDS,PAKISTAN EXPORT TERRORISM IN INDIA.,WITH THE HELP OF INDIAN MUSLIMS.FIRST,THEY TRACED MAPS OF ALL INDIAN STATES,THEN SLOWLY PROMOTE THEIR DANGEROUS IDEAS,VIEWS ESPECIALLY IN THE BASE OF THEIR HOLY BOOK.. THEY,,EXPORT ARMS ,GUNS , FAKE NOTES,ILLEGAL GOLD EXPORT,CONVERT HINDUS AS MUSLIMS ETC FOR HIGH JACKING THEIR PLANS BIT BY BIT.THUS,THEY BUILD THEIR UNDER WORLD EMPIRE IN INDIA,WITH THE HELP OF POLITICIANS,BUSINESS TYCOONS,FILM STARS, JUDICIARY,ESPECIALLY CONGRESS LEADERS. PAKISTAN, KNOW,FOR THE LAST 50 YEARS,CONGRESS PARTY RULED INDIA.,THEN ,AGAIN WANT TO GET MINORITY VOTES ,IN THEIR LUST AND THIRST FOR POWER.,, , THAT'S WHY CONGRESS LEADERS .NEVER DARE TO TAKE THE REAL BRAIN BEHIND TERROR ACTIVITIES, OR QUESTION THEM ,OR TAKE IN CUSTODY. HA..HA. A GREAT CONGRESS MEMBER OF PARLIAMENT FROM KERALA, TOLD A NAKED TRUTH BEFORE CHANNELS AND .MEDIAS..HE SAW''SOME SUPREME COURT JUDGES BOW THEIR HEAD BEFORE CONGRESS PARTY FOR GETTING PROMOTIONS,AND SOME GOT BRIBE FROM CONGRESS'' WHY?,FOR HIDING REAL CULPRITS,!..WE,COMMON PEOPLE OF INDIA, GOT SOLID PROOFS OF MANY TERROR CASES,WOMEN MOLESTATION HIDE BY CONGRESS WITH THE HELP OF NATIONAL INVESTIGATION AND CRIME BRANCH INVESTIGATION.WHAT A PITY.!WE WANT A DISCIPLINED ,STRONG GOVERNMENT LIKE BRITAIN,.FREE FROM TERRORISM,CORRUPTION, AND ILLEGAL MIGRATION,INTRUDERS ,OF DANGEROUS ELEMENTS.K.M.RADHA.
    THIS COMMENT HAS ALREADY POSTED IN ''HINDUSTAN TIMES''

    നാളെ അമര്‍നാഥ് യാത്ര തുടങ്ങാനിരിയ്ക്കെഒമര്‍ അബ്ദുള്ള, പ്രതിപക്ഷ നേതാവ് ബീഗം മെഹബൂബ മുഫ്തി മുഹമ്മദ്‌സൈത് തീവ്രവാദികള്‍ ഒത്തുചേര്‍ന്ന്‌ കശ്മീര്‍ താഴ്വരയില്‍ കരുതിക്കൂട്ടി കലാപം സൃഷ്ടിക്കുന്നു.ലജ്ജയില്ലാത്ത കൊണ്ഗ്രസ് നേതൃത്വം,ഷിന്‍ഡെകളും പൊട്ടിച്ചിരിക്കുന്നു.പുരാതന ആര്ഷസംസ്കാരവും ,മതനിരപേക്ഷതയും തകര്‍ക്കാന്‍ കൊണ്ഗ്രസ് കൂട്ട് നില്‍ക്കുന്നു ചില ചാനലുകള്‍ അസത്യങ്ങള്‍ സത്യങ്ങളാക്കി മാറ്റുന്നു.നിരപരാധികളെകൊല്ലുന്നവര്‍ക്ക്,അദൃശ്യശക്തി,സിറിയ,ഇറാക്ക്,പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍,കുവൈറ്റ്‌,അള്‍ജീരിയ,......അനേകം രാജ്യങ്ങളിലൂടെ കനത്ത മറുപടി നല്‍കുന്നു.കേദാര്‍നാഥില്‍ പ്രളയം വന്നപ്പോള്‍ എന്താ ദൈവം രക്ഷിച്ചില്ലേ എന്ന് ഫേയ്സ്ബുക്ക് വഴി പരിഹസിച്ചവരോട്.....അത് പ്രകൃതി ദുരന്തം.എവിടെയും എപ്പോഴും സംഭവിക്കാം.മുകളില്‍ എഴുതിയ രാജ്യങ്ങളില്‍ ദിനവും ആയിരക്കണക്കിന് നിരപരാധികളുടെ മനുഷ്യ കുരുതി തടയാന്‍ എന്താണ് ഒരു ദൈവവും പറന്ന് എത്താത്ത്ത്....ഊതല്ലേ.തീക്കനലില്‍ അമര്‍ത്തി ചവിട്ടുന്നവര്‍ക്ക് മരണഭയമില്ല....ഏത് മനുഷ്യജീവിക്കും ,സ്വന്തം ജീവനു വിലയുണ്ട് എന്ന് മനസ്സിലാക്കുക .
    aalappuzhakkaaran ഖുറേഷിയെ....തനിക്ക് ഭയമി.ല്ലേ/ഹിന്ദു ക്ഷേത്രങ്ങളെ പ്പറ്റി ഒന്നും എഴുതല്ലേ/നിന്നെ തട്ടും കേട്ടോ/കാശ്മീരില്‍ ആദ്യം ഇതുപോലെയാണ് സംഭവിച്ചത്.അവിടെ വന്നു കേറിയ ചില മുസ്ലീം സഹോദരങ്ങള്‍ ,പണ്ഡിറ്റുകളെ,സിഖുകളെ ,ന്യൂനപക്ഷ പാര്‍സി,ക്രിസ്ത്യാനികളെ താഴ്വരയില്‍ നിന്ന് ഓടിക്കരുതെന്നു പറഞ്ഞു.അവരെ മതമൌലികവര്‍ഗീയ വാദികള്‍ ,പാഠം പഠിപ്പിച്ചു.കൊന്നില്ല കേട്ടോഞമ്മന്റെ ആളുകളോട് എന്തൊരു സ്നേഹം കഷ്ടം.മനുഷ്യത്വം മരവിക്കുന്നു.......അതുകൊണ്ട്....വേണ്ട..കുഞ്ഞാടേ...വേണ്ട.പിന്നെ,ചരിത്രം പഠിപ്പിക്കാന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ആരും എഴുന്നള്ളി വരണ്ട.യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കും.സ്വകാര്യ മെഡിക്കല്‍ എന്ട്രന്‍സ് കാര്യം,സൌമ്യ വധം,.സോളാര്‍ ,എല്ലാം അറിയാമല്ലോ....കെ.എം.രാധ..
    11Like ·  · Promote · 
    common people....enna sitiyil false detailsinu reply koduththu
    തെറ്റ്.അവിടെയുള്ള നാല് ലക്ഷം ഹിന്ദു,സിഖ്‌,ന്യൂനപക്ഷ ക്രിസ്റ്ന്‍സ്‌... താഴ്വരയില്‍ നിന്ന് ഓടിച്ചു.ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു.ഇപ്പോള്‍ മുസ്ലീംസ് അവിടെ ഭൂരിപക്ഷം.ചരിത്ര സത്യം അറിയാന്‍ ഗാന്ധിയന്‍ ആത്മ കഥ ,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍,ഇന്ത്യാചരിത്രം വായിക്കുക.വാദിച്ചു ജയിക്കാനില്ല.എന്താ അരുന്ധതി മാഡം
    പലസ്തീന്‍ ഇസ്രായേല്‍ പ്രശ്നത്തില്‍ മൌനം....ഓ.സ്വന്തം മതം.കശ്മീര്‍ രാജാവ്ഹരിസിംഗ്ജിന്നയെ,പാകിസ്താനെ ഏറ്റവും വെറുത്തു.അല്ല....ഇപ്പോള്‍ പാകിസ്ഥാനില്‍ ഇപ്പോള്‍ എന്തൊരു സമാധാനം അല്ലേ/കഷ്ടം.കെ.എം.രാധ
    മലയാളഭാഷാസാഹിത്യത്തിലെ രാജശില്പിയ്ക്ക്.....
    കഥയെഴുത്തിലെ പെരുന്തച്ചന്...
    അളക്കാനാവാത്ത നിശ്ശബ്ദതയുടെ ആഴത്തില്‍നിന്ന് , ''തുടര്‍ച്ചയായി'' മികച്ച കഥകളെഴുതി ,സാഹിത്യലോകത്തെ ,മുഖ്യ ധാരയിലേക്ക് വരാനാകുമെന്ന് അനുഗ്രഹിച്ച, കൈവശമുള്ള പുസ്തകങ്ങള്‍ സ്വന്തം കൈയൊപ്പ് തിലകക്കുറി ചാര്‍ത്തി വരദാനമായി നല്‍കിയ വാസുവേട്ടന്....''.ആയുരാരോഗ്യസൌഖ്യം''നേരുന്നു. .സ്നേഹാദരം....കെ.എം.രാധ
    അരുന്ധതിറോയിയുടെ വാചാടോപ കാപട്യം............
    ദേശവും ഭക്തിയും ഒന്നും വേണ്ടെന്നു പറയുന്ന അരുന്ധതിമാഡം കശ്മീരിന്റെ കാര്യം വരുമ്പോള്‍ തീവ്രനിലപാടുകാരുടെ ഒപ്പം.പലസ്തീന്‍ - ഇസ്രേല്‍ പ്രശ്നത്തില്‍ മൌനം, പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു,ക്രിസ്ത്യന്‍ വിഭാഗം അനുഭവിക്കുന്ന മനുഷ്യവകാശ പീഡനങ്ങളെ പറ്റി ഈ മാഡം മൌനം പാലിക്കുന്നത് മനസ്സിലാകുന്നില്ല.ഈ കാപട്യക്കാരിയുടെ മുഖംമൂടി ചീന്തിയെടുക്കുക.ഊതല്ലേ.ഈ മഹതിയുടെ പുസ്തകം ഒന്ന് തൊട്ട് നോക്കാതെയാണ് പലരും വാഴുത്തുന്നത്.അത് ഓരോരുത്തരുടെ ഇഷ്ടം.
    ഈയിടെ പാകിസ്ഥാനില്‍ നാല് കൃസ്ത്യന്‍ സ്ത്രീകളെ നഗ്നയാക്കി തെരുവിലൂടെ നടത്തി.അപ്പോള്‍ ഈ മനുഷ്യസ്നേഹിയുടെ ശബ്ദം കേട്ടില്ല.അല്ലാ..പാസ്പോര്‍ട്ട് ഇല്ലാതെ അരുന്ധതി, ചന്ദ്രനില്‍ സ്ഥിര വാസമാണ് എന്ന് ഇപ്പോഴാണറിഞ്ഞത്. ദേശവും ഭക്തിയും ഒന്നും വേണ്ടെന്നു പറയുന്ന മനുഷ്യ സ്നേഹി തമ്പുരാട്ടി സ്വാത് മേഖലയില്‍ മരുന്ന് കൊടുക്കാന്‍ പോയ കന്യാസ്ത്രീകളെ അറുത്തു കൊന്ന ,താലിബാനെതിരെ,പാകിസ്ഥാനില്‍ ന്യൂനപക്ഷ ഹിന്ദു-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത് പൊടിക്കുന്ന,കാശ്മീരില്‍ നാല് ലക്ഷം ഹിന്ദു,ക്രിസ്ത്യന്‍ അടങ്ങുന്ന മനുഷ്യജീവികളെ താഴ്വരയില്‍ നിന്ന് ഓടിച്ചു മേധാവിത്വം നേടി അമര്‍നാഥ് യാത്ര മുടക്കാന്‍ അതിര്‍ത്തി സുരക്ഷാസേനയെ തെരുവിലറങ്ങി കല്ലെറിയുകയും,അവരുടെ ക്യാമ്പ്‌ വിശുദ്ധ ഗ്രന്ഥം കത്തിച്ചെന്ന കള്ളകഥ മെനഞ്ഞ് ആക്രമിച്ച കാര്യം ,സിറിയയില്‍ വിമതര്‍ ഒരു ക്രിസ്ത്യന്‍ പാതിരിയുടെ തലയറുത്ത് അള്ളാഹു അക്ബര്‍ ചൊല്ലിയത് അറിഞ്ഞിട്ടേയില്ല.
    ''സ്വതന്ത്ര ചിന്താഗതി''കൈകാര്യം ചെയ്യുന്ന മക്കളെ നാം..മനുഷ്യത്വത്തിനു വില നല്‍കൂ.ആരെ കൊന്നാലും ,അത് കൊല തന്നെ.ഈ സൈറ്റില്‍ എനിക്ക് പ്രിയപ്പെട്ട കുട്ടികളുണ്ട്.തെറ്റ് ആര് ചെയ്താലും അവര്‍ ഏതു ജാതിമതവര്‍ഗത്തില്‍ പെട്ടവരാകട്ടെ..അവരെ നിങ്ങളെല്ലാം എതിര്‍ക്കുക തന്നെ വേണം.എല്ലാ മതങ്ങളിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ട് അവ തിരുത്തി മുന്നോട്ട് പോവുക.ഉയര്‍ന്ന ജാതിക്കാരുടെ എച്ചിലില്‍ കിടന്നു ഉരുള്ന്നതും,മൈസൂര്‍ കല്യാണങ്ങളും ഇല്ലായ്മ ചെയ്യുക തന്നെ വേണം.അരുന്ധതിക്ക് ഇഷ്ടമുള്ളത് പറയട്ടെ.ഞങ്ങളുടെ അഭിപ്രായങ്ങളും വരട്ടെ.അതില്‍ ശരിയെന്നു തോന്നുന്നത്
    അംഗീകരിക്കപ്പെടട്ടെ.അരുന്ധതിമാഡത്തെപ്പറ്റി എന്റെ ആരാധ്യ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട് എഴുതിയ ഒരു വാക്യമുണ്ട്...ആ വാക്കുകള്‍ പിന്തുടരുന്നു ''സ്വയം ചെറുതാവരുത്''
    കെ.എം.രാധ......

    Tuesday 16 July 2013

    കഥ
                                   ജീവിതം സാക്ഷി
                                                                                                                കെ.എം.രാധ
         ''എങ്ങോട്ടാ''? ..................                                                                                                                                                            ഉടുത്തൊരുങ്ങി,,അവസാനവട്ട മുഖം മിനുക്കലിനു ശേഷം,തിടുക്കത്തില്‍ ഇരിപ്പ് മുറിയിലെത്തിയ   ചാരുലതയോട്,വിഷ്ണു ചോദിച്ചു.
    ഓ,ഇത്ര നേരം ഒരക്ഷരം മിണ്ടാതെ.ഇപ്പോള്‍,.ഈ നേരമില്ലാനേരത്ത് ചോദ്യങ്ങള്‍.!  ഇന്ന് ..ഒരു കാര്യവും സാധിക്കില്ല.ഈ മനുഷ്യന്‍ തിന്നു മുടിക്കാന്‍ മാത്രം ജീവിതത്തിലേക്ക്‌ കടന്നു കയറിയിട്ട് കൃത്യം മാസം ഒന്‍പത് .ഇതിലും ഭേദം, അഞ്ചു വര്ഷം ഒപ്പം കഴിഞ്ഞു ഒരു നാള്‍ പെട്ടന്ന് കാണാമറയത്തൊളിച്ച രമേശന്‍ തന്നെ.
    ചാരുലത,സാരി നേരേയാക്കി തിരിഞ്ഞു നിന്നു.  
    ''ദേ.....നൂറു കൂട്ടം കാര്യമുണ്ട്.ഫ്രിഡ്ജില്‍ ചോറും കറിയും ഉള്ളത് ചൂടാക്കി വേണം കഴിക്കാന്‍!.നാട് മുഴുക്കെ ആളെ കൊല്ലും പനി..''
    ''എപ്പഴാ മടക്കം ?നിന്നെ അന്വേഷിച്ചു വരുന്നവരോട് എന്ത് പറയും?എട്ടു ദിവസമായി കുടിവെള്ളം കിട്ടാത്ത വടക്കേടത്ത്  കോളനിക്കാരെ എങ്ങനെ ആശ്വസിപ്പിക്കും??പാവങ്ങള്‍.എത്ര ദിവസമായി നിന്റെ പിറകെ നടക്കുന്നു?വോട്ട് വാങ്ങാന്‍ എന്ത് മിടുക്ക് !ഈയിടെയായി നിന്റെ ഉത്സാഹം മറ്റു ചിലതിലാ...."
    ''വിഷ്ണു,അവര്‍ വരുമ്പോള്‍ എല്ലാം ശരിയായിട്ടുന്ടെന്നു പറയു .വെള്ളം രണ്ടു ദിവസത്തിനകം ഒകെ''
    '''കള്ളം ''
    ''അതെ രക്ഷയുള്ളൂ.മറ്റു നിവര്‍ത്തിയില്ല.ഊണ് കഴിഞ്ഞു വേഗം വീട് പൂട്ടി  ഇറങ്ങിക്കോ .ഞാന്‍ വരുമ്പോള്‍ മൊബൈലില്‍ വിളിക്കാം.എന്നിട്ട്,ഇങ്ങോട്ടെത്തിയാല്‍  മതി. സന്ധ്യക്ക് മടങ്ങി വന്നാല്‍ നാട്ടുജന്തു  ശല്യം കുറയും''.
    'നിനക്കാരെയും പേടിയില്ല.'
    '''ഫയലുകള്‍ ഇളകാത്തത് എന്റെ കുറ്റമാണോ ?സമയം വൈകി ..മേശയില്‍ നിന്നു ആവശ്യത്തിന് പണമെടുക്കു.ഉപദേശം  വേണ്ട."
    'ഇക്കണക്കിനു പോയാല്‍ നിന്നെ നാട്ടുകാര്‍ വളയും''
    അയാള്‍,ഗൌരവത്തില്‍ അവളെ നോക്കി..
    'പിന്നെ, ഏമാന്‍മാരെ പേടിച്ചു പൊതു കാര്യങ്ങള്‍ക്ക് പോകാതിരിക്കണോ?  എന്നെ പാര്‍ട്ടി രക്ഷിക്കും.കിട്ടുന്നതിന്റെ പകുതി അങ്ങോട്ട്‌  കൊടുക്കുന്നുണ്ട്. ''
    വാക്കുകളുടെ മൂര്‍ച്ചയില്‍ അഹങ്കാരം ഒളിഞ്ഞിരുന്നു .              
    '' നീ അവസരവാദി.കഴിഞ്ഞ തവണ  ജയിപ്പിച്ച പാര്‍ട്ടി ഇത്തവണ തോല്‍ക്കുമെന്നു കരുതി നീ കൂറ് മാറി..അന്ന് നിനക്ക് കിട്ടുന്നതിനു ഒരു കണക്കും കൊടുക്കണ്ട.അത് ഈ പുതുപുത്തന്‍ മണിമാളിക, തെളിവ്. വെറുതയല്ല ,രമേശന്‍ കെട്ടും പൂട്ടി പോയത്.""
      ചാരുലത,പൊട്ടിത്തെറിച്ചു.
    ''അതെന്റെ കഴിവ്‌. .നിങ്ങളെ ഇങ്ങോട്ട് തള്ളി കയറ്റികൊണ്ടുവന്ന  കുടുംബശ്രീക്കാരോട് നാല് വര്‍ത്തമാനം പറയുന്നുണ്ട്.-എങ്ങനെ ഈ ശല്യം ഒഴിവാക്കാന്‍ കഴിയുമെന്ന്."
    വിഷ്ണുവിന് കലി വന്നു.
    , രാവിലെ നീയെന്നെ പട്ടിണിക്കിട്ടു.വെറും ഒരു ചായയല്ലേ തന്നത്?നീ ഒരു മനുഷ്യസ്ത്രീയോ?''
    ഇയാള്‍,ഇന്നത്തെ എന്റെ എല്ലാ പരിപാടിയും വന്‍കുളമാക്കും..... രക്ഷപ്പെടുക.
    ചാരുലത,സൌമ്യോദാരശാന്ത ഭാവത്തില്‍................>............................
    വിഷ്ണുവേട്ടാ,സമയം,പത്ത് കഴിഞ്ഞു.ആട്ട,മൈദ,പുട്ട് പൊടി ഇവിടിരിപ്പുണ്ടെന്ന്, അറിയാമല്ലോ.ചപ്പാത്തി,പൂരി,അര കുറ്റി പുട്ട് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കു.ഇന്നലെ രാത്രി കുറെ കണക്ക്‌ ശരിയാക്കി.അതാ സ്വല്പം വൈകി ഉണര്‍ന്നത്.ഞാന്‍ വന്ന് അടുത്തുകിടന്നത് വിഷ്ണുവേട്ടന്‍ അറിഞ്ഞില്ല.സുഖനിദ്ര''.
        വിഷ്ണുവില്‍ , ഒരു ചീള്‍ മിന്നല്‍പിണര്‍  ചിന്ത!
      അറിഞ്ഞിട്ടെന്തു കാര്യം?കിടയ്ക്കയില്‍ ഈ നിര്‍ഗുണപരബ്രമം ഒരു ബാധ്യത..ന്നാലും ,ഇങ്ങനെയും ഭൂമിയില്‍ പെണ്ണുങ്ങളുണ്ടോ?
    ഒരു നേരം വയര്‍ നിറച്ചു ആഹാരം കിട്ടാന്‍ മാര്‍ഗമുണ്ടായിരുന്നെങ്കില്‍ എന്നേ ഈ പങ്കു കച്ചവടം അവസാനിപ്പിക്കുമായിരുന്നു.!
    ''ശരി,നീ പൊയ്ക്കോ...മടക്കം ,അധികം ഇരുട്ടാവണ്ട.''
    ഗേറ്റ് പകുതി തുറന്ന്,പെട്ടന്ന് അവള്‍ തിരികെ വിഷ്ണുവിന്റെ അടുത്തേക്ക്.....(''പെട്ടെന്നവള്‍''- പാരായണ സുഖം കിട്ടുമെങ്കില്‍  മടിക്കണ്ട,അങ്ങനെ വായിക്കു.അനുവാചകരാണ്,എഴുത്തുകാരുടെ കണ്‍കണ്ട ദൈവങ്ങള്‍.കഥ, സുമനസ്സുകളിലേക്ക്,പകരാന്‍ പെടുന്ന പെടാപാട് !).
    ''പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ ''
    അയാള്‍ ,നിശബ്ദനായി.
    ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനതിരക്കില്‍ എം.ഡി മുട്ടിയുരുമ്മി ,ഒട്ടിച്ചേര്‍ന്നു വലത്ഷൂസിനറ്റം വളരെ മൃദുലമായി ഇടതുകാലില്‍ തൊട്ടു. നാട, മുറിക്കുന്നതിനീടക്ക്,ചാരുലത      ആ കുട്ടികുറമ്പനെ  രൂക്ഷമായി നോക്കി. അയാള്‍,പിന്‍വാങ്ങി.
        ചില നാണമില്ലാ വിരുതന്മാര്‍ -ഇതുപോലുള്ള അവസരങ്ങളില്‍......... വേണ്ട....!
    ഇരു പാര്‍ട്ടിയിലും ചില അസുരജന്മങ്ങളുണ്ട്.വര്‍ത്തമാനം -അതും ഗൌരവ ജനസേവനം ചര്‍ച്ചക്കെടുക്കുമ്പോള്‍-,അല്‍പ്പം കഴിഞ്ഞ് ഒപ്പമുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കി ഒറ്റപെടുത്തി, വര്‍ത്തമാനത്തിനിടക്ക്.,.ഒട്ടും നിനച്ചിരിക്കാ..വേളയില്‍ ഒരു ആലിംഗനം,.ചുടു ചുംബനം!....മുറുക്കി ചുവന്ന,ചുണ്ടുകളില്‍ സിഗരറ്റ് മണം... കുതറി,ഓടി ശ്വാസമിടിപ്പില്‍ പുകയും അമര്‍ഷം,...!
    വേഗം വീട്ടിലെത്തി പൈപ്പിന്‍ ചുവട്ടില്‍ വായ അസ്സലായി പലവട്ടം കഴുകി ,മുഖത്തു തണുത്ത വെള്ളം ധാരയായി ഒഴിച്ചു.എന്തൊരു ആശ്വാസം.!
    രമേശന്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ -''ഏതോ ജനപ്രതിനിധിയുമായി അവിഹിത ബന്ധം!''!കഷ്ടം!കുടുംബബന്ധം കലക്കി,വേര്‍പിരിച്ചു ആരുടെയൊക്കെയോ കാര്യസാധ്യത്തിനെന്നു എത്ര വട്ടം  ആണയിട്ടു!വിശ്വസിച്ചില്ല.. !                                                                                                                   പരിപാടിക്ക് ശേഷം സമൃദ്ധ ഭക്ഷണം!തീന്‍മേശപ്പുറത്ത് നിരന്ന പേരറിയാത്ത വിഭവങ്ങള്‍ കണ്ടു കൊതി !പ്രഷര്‍,ഷുഗര്‍ ഇല്ല.ആദ്യം,ഓരോന്നെടുത്ത് രുചിച്ചു.പിന്നെ,.മധുര-പുളി-ചവര്‍പ്പ്‌ -എരിവും,ഉപ്പും ഇല്ലാത്തവയില്‍ നിന്ന് ഇഷ്ടഭോജ്യങ്ങളെടുത്ത് വയറു നിറയ്ക്കാവുന്നതില്‍ അധികം കഴിച്ചു.അതിഥികളും,കാഴ്ചക്കാരും പിരിഞ്ഞു.......
    വാഹനത്തില്‍ ഓഫീസിലെത്തിക്കാമെന്നു ഏറ്റിരുന്നു..അന്വേഷിച്ചു.
    ''പത്ത് നിമിഷത്തിനകം വണ്ടി എത്തും.മാഡത്തെ എം.ഡി.വിളിക്കുന്നു.......''
    ചുരിദാറിട്ട പെണ്‍കുട്ടി, അവളെ ക്ഷണിച്ചു.
    ചെന്നിട്ട് നൂറു കൂട്ടം കാര്യങ്ങളുണ്ട്.
    റേഷന്‍ കാര്‍ഡില്‍ തെറ്റ് വന്നത് തിരുത്താന്‍ എവിടെ പോകണം ?ആരെ കാണണം?അച്ഛന്റെ വയസ്സ് മകന്,!അമ്മയുടെ പേര് മകള്‍ക്ക്-!നിര്‍ദേശങ്ങള്‍ക്ക്,സഹായത്തിനു വരുന്നവര്‍ ഏറെ!.ഡിഗ്രി പഠിച്ച്  നടാടെ ജോലിക്ക് വരുന്നവര്‍ കുറഞ്ഞൊന്നു ശ്രദ്ധിച്ചില്ലെങ്കില്‍ വന്നു കൂടുന്ന പിഴവുകള്‍!........ .> .കഷ്ടം. തൊഴിലില്‍   വേതനം മാത്രം മതി,ആത്മാര്‍ത്ഥത വേണ്ട. പുതു തലമുറയുടെ ,പുത്തന്‍ വീക്ഷണം നാടിന്ആപത്ത്‌...>.
                                                                                                                      .കുഞ്ഞിത്താത്തക്ക് വിദേശത്ത് (വിദേശത്ത് ,കുഞ്ഞിത്താത്ത-ഇതാണ് ശരി )ആയപ്പണി.സ്വര്‍ണവും,പണവും കടത്തുന്ന '''വാഹക'' എന്ന ഇരട്ടപേരുണ്ട്.അവര്‍ക്ക്‌ അവധി കഴിഞ്ഞ് രണ്ടു ദിനത്തിന്കം മടങ്ങി പോകണം. നാല് മക്കള്‍ ഉള്ളതില്‍ കാര്‍ഡില്‍, രണ്ടു കുട്ടികളുടെ പേര്                                            മാത്രം.
     ഫോണ്‍ വിളിച്ചു.മുഖദാവില്‍ ചെന്ന്  കണ്ടു.
    കുഞ്ഞിത്താത്തയ്ക്കു വേണ്ടി വാദിച്ചു.രണ്ടാഴ്ച കഴിഞ്ഞ് വന്നു നോക്കാന്‍!.അഹങ്കാരി ചെറുപ്പക്കാരി പെണ്ണിന്റെ മുഖത്ത് അടിക്കാന്‍ കൈ തരിച്ചു.
    അവിടെ നിന്നിറങ്ങി  വിഷമം തീര്‍ക്കാന്‍ എതിര്‍ വശത്തെ ഇരമ്പും കടലിന് മുന്‍പിലെ മരച്ചുവട്ടില്‍,മാര്‍ബിള്‍ മിനുസത്തില്‍ ഇരുന്നു.
    സമുദ്രം പതുക്കെ പതുക്കെ ശാന്തയാവുന്നു കടല്‍കാറ്റിന്റെ  മൌന ഗീതത്തില്‍.സ്വന്തം .മനസ്സും.....    
       ''വരൂ ''
    ഇളംഇരുട്ടില്‍, ശീതം നിറഞ്ഞു തൂവും മുറിയില്‍ ഒരിറ്റു വെളളി വെളിച്ചത്തില്‍ യുവ കോമളന്‍ !കറുപ്പ് കൂളിംഗ് ഗ്ലാസ്‌.... .ശൃംഗാര.ചിരി!കഷ്ടിച്ചു ..ഇരുപത്തഞ്ചു വയസ്സ്!
    .മുട്ടയില്‍നിന്ന് വിരിയുമ്പോഴെക്കും സ്വര്‍ണകപ്പില്‍ വീഞ്ഞ് !ഭാഗ്യവാന്‍ !.  
     ''കണ്ടാല്‍ പ്രായം ഇരുപത്തിരണ്ട് ''  അവന്‍ അവളുടെ മുഖമാകെ നോട്ടം തടവി .  
      ''കഴിഞ്ഞാഴ്ച മുപ്പത്തഞ്ച് തികഞ്ഞു'' അവള്‍  ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.
    ഇതുപോലെയുള്ള  എത്ര കടുംമധുര തേന്‍കുഴമ്പന്‍മാരെ  കൈകാര്യപ്പെടുത്തിയിട്ടുണ്ട്!                                                                                    
        ''റിയലി 'അവന്‍ ,സെറ്റിയില്‍ ചാരിയിരുന്നു.-അദ്ഭുതഭാവം കലര്‍ന്ന് !                
     '''യു ലുക്ക്‌ സൊ സ്മാര്‍ട്ട് !ഒരു ചെറിയ ഗിഫ്റ്റ്‌..!1!......>. എന്തും വിവാദമാകുന്ന കാലം.അതുകൊണ്ടാണ് ആ സമയത്ത്  തരാതിരുന്നത്.''                                                ''താങ്ക്സ്..എന്താണ്?"'                                                                                                          അവള്‍ ,നേരിയ ചുവന്ന വര്‍ണകടലാസ് നിവര്‍ത്തി.വെളുത്ത കല്ലില്‍ തിളങ്ങും സ്വര്‍ണ മോതിരം !  
     ചാരുലത ചിരിച്ചു. ,വളരെ അര്‍ത്ഥമുള്ള ചിരി.ആ ചുള്ളന് ഒരിക്കലും ഊഹിച്ചെടുക്കാന്‍ കഴിയാത്തത്. .....                                      '' ങ്ഹാ..ചിരി കാണാനെന്ത് ഭംഗി! .
    ചെറുപ്പക്കാരന്‍.  വീണ്ടും വാക്കുകളില്‍ മധുരം കലര്‍ത്തി.                                                    '' പുതിയ ഫാഷന്‍. നിങ്ങള്‍ക്ക്‌ നന്നായി ചേരും.ഫ്രണ്ടസ്,പരിചയക്കാര്‍ .എല്ലാവരോടും ഇവിടം വിസിറ്റ് ''..'
    യുവാവിന്റെ  വാചകം ചാരുലത പൂര്‍ത്തിയാക്കി .                                                   ''അതൊന്നും പ്രശ്നമല്ല.. ഒരു വാക്ക് പറയുന്നതില്‍ എന്ത് ബുദ്ധിമുട്ട്.ഞങ്ങള്‍ കാരണം താങ്കള്‍ക്ക് ബിസിനസ്  കിട്ടുമെങ്കില്‍  സന്തോഷം.''              
      ''വിപിന്‍ എന്ന് വിളിക്കു...ദേ......വിസിറ്റിംഗ് കാര്‍ഡ്‌ ... '' .                                  അവള്‍, മോതിര ഡപ്പി ബാഗില്‍ വെച്ചു എഴുനേറ്റു.                                                 വിപിന്‍  മിനുത്ത ഇരിപ്പിടത്തില്‍ ചാരി കിടന്ന്, റിമോട്ട് അമര്‍ത്തിയപ്പോള്‍  ചാരുലതക്കു,മുന്‍പില്‍ വാതില്‍ തുറന്നു.
    അവള്‍, കാത്തുകിടക്കും ടാറ്റാ സുമോവില്‍ കയറി. ......
    . രമേശനെ ഇഷ്ടമായിരുന്നു.ഒരു കുഞ്ഞു ഏതു വിവാഹിതയും സ്വപ്നം കാണുന്നത്.കുറച്ചുകാലം മരുന്ന് കഴിച്ചാല്‍ തീരാവുന്ന പ്രശ്നം.പേടിക്കാന്‍ ഒന്നുമില്ല.ഭാസ്കരന്‍ ഡോക്ടറുടെ ഒരു മാസത്തെ  ചികില്‍സ.!
        ''മടുത്തു.ഗുളികയും,ടോണിക്കും.സേവിച്ച് ഭക്ഷണത്തിന് രുചി  പോലും ഇല്ലാതായി .''
    രമേശന് എന്നും പരാതികള്‍.എല്ലാം ശരിയാകുമെന്ന് കരുതി.പക്ഷേ .ഏതോ..ഒരു പകല്‍ , ഒരു വാക്ക് പോലും എഴുതി വെക്കാതെ, ..ഒരക്ഷരം മിണ്ടാതെ ,.പുഷ്പയുടെ അമ്മയെ ആശുപത്രിയില്‍ നിന്ന് കണ്ട വീട്ടിലെത്തിയപ്പോള്‍ ......അന്തരീക്ഷം മൂകം...... നിശ്ചലം..    
    പലരുടെ നിര്‍ബന്ധം -ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകും.ഒരു തുണ വേണം..വിഷ്ണു നല്ലവന്‍. അച്ഛന്‍,അമ്മ-മരിച്ചു .ബന്ധുബലമില്ല..സ്വതന്ത്രന്‍........> .പണ്ടത്തെ പത്താം തരം പാസായവന്‍.(( ..(ഇന്നത്തെ ബിരുദധാരി) .                                                  നാട് വിട്ടവന്‍, ഇത്രകാലമായിട്ടും തിരിച്ചു വന്നില്ലല്ലോ ?വിവാഹമോചനകടലാസ് കിട്ടിയ ഉടന്‍ രജിസ്ട്രാഫീസിലെ കൈയൊപ്പിന്റെ ഉറപ്പില്‍, വിഷ്ണുവിന്റെ വരവ്.
    കുറച്ച് കാലത്തെ വാസത്തിനിടക്ക് ഈ മനുഷ്യന് ചാരുലതയെപറ്റി എന്തറിയാം?അഴിമതിക്ക്‌ കൂട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചത് -അതും-റോഡ്‌ നിര്‍മാണതിരിമറി (പ്രത്യക്ഷത്തില്‍ ,കണ്ടെത്താവുന്ന ഏതു അനീതിക്കും എന്നും ചാരുലത എതിര്).വ്യക്തിത്വം,-നീതിബോധം തമ്മില്‍ ഇഴപിരിയാചരടില്‍ ,പാര്‍ട്ടി നേതൃത്വം പിടിമുറുക്കിയപ്പോള്‍....... സംശയിച്ചില്ല.രാജികത്ത് കൊടുത്തു.
    നെറികേടില്‍ ,തമ്മില്‍ എത്രയോ ഭേദമെന്ന്‌  തോന്നിയ  പാര്‍ട്ടിയില്‍ ചേര്‍ന്നു.ശിഷ്ടകാലം,തന്നാലാവും വിധം...സേവനം.
           രമേശന്‍ ,കുഞ്ഞുങ്ങള്‍,-സമാധാന ജിവിതം ...മുന്നൊരുക്കത്തിന്റെ ഭാഗമായി ബാങ്ക് വായ്പയില്‍ ''മണിമാളിക ''പണിതു;തിരിച്ചടവിന്റെ  പെടാപാട് ഇന്നും ഒപ്പം ,തീരാതലവേദനയായി,തുടരുന്നു.
    ഈ നിമിഷം വരെ ,വിഷ്ണുവിനെ അറിയിക്കാത്ത ഒരേ ഒരു കാര്യം.അതാണ്‌....>.
    ..വിഷ്ണുവിന്,  ജോലിയില്ല,അതിനിടക്ക്, എന്തിനു വെറുതെ..?
    വാഹനചില്ലിനപ്പുറം,ഒഴുകും കെട്ടിടങ്ങള്‍,വേനല്‍ പ്രകൃതി!
    .വിഷ്ണു പുണരുമ്പോള്‍ രമേശനാണ് മുന്‍പില്‍.!!>.  മരവിപ്പ് .!വല്ലായ്മ!  
    മാനസികമായ അടുപ്പകുറവാകാം ,.സുരതത്തില്‍ വരുന്ന ജടിലത !...                      
     വൈകുന്നേരം അഞ്ചര കഴിഞ്ഞിട്ടും ആവശ്യക്കാരുടെ അനേകം പരിദേവനങ്ങള്‍.!!!!!.> .
    വിവരാവകാശകാര്യാലയത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  വിഷ്ണുവിനെ ഓര്‍മ വന്നു.
    അവള്‍ മൊബലില്‍ കുറെ പ്രാവശ്യം വിളിച്ചു._'പരിധിക്ക് പുറത്താണ് ''              
    സാധാരണ ഏതു പരിപാടിക്ക്‌ പോയാലും ഉപഹാരം സ്വീകരിക്കാറില്ല. നാളെ,മോതിരം വിറ്റ് കിട്ടുന്ന തുക പുഷ്പയുടെ  അമ്മക്ക് ഓപ്പറേഷനു ആശുപത്രിയില്‍ കൊണ്ട് ചെന്ന് കൊടുക്കണം.വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അന്യനാട്ടില്‍കുടിയേറിയ തനിക്ക് കൂടപിറപ്പിന്റെ  സ്ഥാനത്ത് സഹായിയായി എന്നും അവള്‍ മാത്രം.....
    ചാരുലത ഗേറ്റ് കടന്നു വരുമ്പോള്‍ വിഷ്ണു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.
    സന്ധ്യാനേര തുടുപ്പില്‍ മാനം ചുവക്കുന്നു. ......  
    ആഞ്ഞു വന്ന വിഷമത്തോടെ ചാരുലത വിഷ്ണുവിനെ കെട്ടിപ്പിടിച്ചു.....
                       ''നിങ്ങള്‍ക്ക്‌ എന്നെ നന്നായിട്ട് പ്രേമിച്ചുകൂടേ....മനുഷ്യാ.....''          
    അവളുടെ തേങ്ങലില്‍, അയാളുടെ ഉള്ളില്‍ ഒരു ചെറു മിന്നല്‍പിണര്‍.!...........> ....വിഷ്ണു  അല്പം മുന്‍പ്‌ തയാറാക്കിയ തിരകഥയുടെ താളുകള്‍  വലിച്ചു കീറി.---നാളെ രാവിലെ,പുറപ്പെടാന്‍ ഒരുങ്ങിയ ഒരിക്കലും മടങ്ങാത്ത  യാത്രയുടെ ......

    Sunday 14 July 2013

    കഥ 
             ഇടിപൊളി
                                                             കെ.എം.രാധ

              പോലീസ്‌ ഓഫീസര്‍ ഉത്തമന്‍ ആകെ അങ്കലാപ്പില്‍....
    സര്‍ക്കാര്‍ കണ്ടെത്തിയ 533ക്രിമിനല്‍ പശ്ചാത്തല നിയമപാലകരില്‍ ഒരാള്‍ ഉത്തമനെന്ന് കോടതി,....                     
          തള്ളും തലോടലും മാറിമറിഞ്ഞ് വന്നാല്‍  ശിക്ഷയില്ലാതെ,സാഹചര്യതെളിവുകളുടെ അഭാവത്തില്‍  ഉത്തമന്‍ നിരപരാധിയായി    അഗ്നിശുദ്ധിയില്‍  സ്ഫുടം ചെയ്ത് ജ്വലിക്കും രത്നമായി.തിരിച്ചു വരാം.
             ഈയിടെ മാത്രം.അറിഞ്ഞ രക്തസമ്മര്‍ദ്ദം,പ്രമേഹരോഗങ്ങള്‍ക്ക് പരിഹാരം ഒരു ഗ്ലാസ് കയ്പ്പക്ക  കഷായം.
        ഉത്തമന്‍ പാവയ്ക്കാനീര്‍ ഒറ്റ വലിയ്ക്ക് കുടിച്ചുതീര്‍ത്തു.
     .......................................................................................................................
            പ്രഭാവതിയുടെ കറുത്ത മുഖം ചൊരിയും വാക്കുകള്‍....>>>>......
         'എല്ലാ രാഷ്ട്രീയക്കാരും  ചങ്ങാതിമാര്‍,നിങ്ങള് അവന്മാരുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനും.കൊള്ളാം..ഹഹാ.അവര്‍ക്കൊപ്പം.മൃഷ്ടാന്നഭോജനം, ,കുടി,പെണ്ണ്പിടുത്തം....ഒടുവില്‍ ,നിങ്ങള് മാത്രം കുടുങ്ങി.നന്നായി''
    .      ഉത്തമന്‍,  നിശ്ശബ്ദന്‍......>.
        ഈ മനുഷ്യന്‍ എന്ന് എന്റടുത്ത് വന്നുവോ,അന്ന് തൊട്ട്  കണ്ടകശനി ..മോളെ ഓര്‍ത്ത് മാത്രമാണ് നി`ങ്ങള്‍ക്കൊപ്പം ഇത്രക്കാലം കഴിഞ്ഞത്..,ഉള്ള ദൈവങ്ങള്‌ുടെയെല്ലാം   കാല്‍ക്കല്‍ വീണ്  പ്രസാദിപ്പിച്ച്  ഒടുവില്‍ പരിചയക്കാര്‍ വഴി   ഒപ്പിച്ചെടുത്ത   ബന്ധം..ഈ കല്യാണമെങ്കിലും നടന്നാല്‍ മതിയായിരുന്നു.. 
              പ്രഭാവതിയുടെ ചിന്തകള്‍ അറ്റമില്ലാതെ തുടര്‍ന്നു
      
    'ഈശ്വരാ...ഇനി കഷ്ടിച്ച് മൂന്നാഴ്ച മാത്രം.ആഭരണങ്ങള്‍  ,കല്യാണ വസ്ത്രങ്ങള്‍,..ഒന്നും വാങ്ങിയിട്ടില്ല..ധാടി-മോടിക്ക്.പലതരം ക്ഷണക്കത്തുകള്‍ അച്ചടിച്ച്‌ വിതരണം നടത്തി. .എന്നിട്ടെന്തു കാര്യം. ? ചുരുങ്ങിയത് ആയിരം പേരെങ്കിലും വിവാഹത്തിന് വരും.''

    പ്രഭാവതിയുടെ കടുത്ത പ്രയോഗങ്ങള്‍ ,അയാള്‍ക്ക് പരിചിതം.  
     ഉത്തമന് ചൊറിച്ചില്‍.... കൂടിക്കൂടി.വന്നു.
    ''എടീ...കാട്ടുപോത്തേ...മോള്‍ടെ കാര്യം നിശ്ചയിച്ച സമയത്ത് ഞാന്‍ നടത്തും.''
       ഉത്തമന്‍ മൊബയിലെടുത്തു.
    ''എടോ....പറഞ്ഞ...കാര്യം റെഡിയായോ?..''
           അപ്പുറത്ത് ,പൊട്ടിച്ചിരി
       '' ഏമാന്‍ ടിവിയില്‍ ലൈവ് ആയി ഒന്നും കാണുന്നില്ലേ?ങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു.മേലില്‍ സാറ് പറയുന്നിടത്ത് പോയി വല്യതെന്നല്ല ഒരു മോഷണവും നടത്തരുതെന്നാ ഞങ്ങള്‍ടെ സംഘ തീരുമാനം.സോറി''
        
        തസ്കര തലവന്‍റെ  വാക്കുകളില്‍ പടര്‍ന്ന കല്ലേറില്‍ തളരാതെ......
    ....ഉത്തമന്‍  അകത്ത് ചെന്ന്, കാലാകാലങ്ങളിലായി ഓഫീസില്‍ നിന്ന് ശേഖരിച്ച ഫയലുകളുടെ  നക്കല്‍   താളുകള്‍ മറിച്ച് ഗവേഷണം നടത്തി തുടങ്ങി                              ...                          
      അന്ന് വരെ കവര്‍ച്ച കേസുകള്‍ തെളിയിക്കാന്‍ പോയ ഭവന-സ്വര്‍ണവ്യാപാരസമുച്ചയങ്ങളുടെ ബ്ലൂപ്രിന്റ്  തിരഞ്ഞുപിടിച്ചു,  
            വരും രാത്രികളില്‍........>.....ഇടിപൊളി ഒറ്റയാള്‍ ഓപ്പറേഷന്>>>>>......




    .
     .......................................................................................................................
    .       


    Friday 12 July 2013

    വൈക്കം മുഹമ്മദ്‌ബഷീര്‍
    1989 february 5 nu ഒറ്റത്തവണ കണ്ടു.ബേപ്പൂരിലെ വീട്ടില്‍ മകളുമൊത്ത് പോയി..മാവിന്‍ചുവട്ടില്‍,ചാരു കസേരയില്‍ ഇരുന്ന് കുറെ കാര്യങ്ങള്‍ പ്രത്യേകിച്ച് പുസ്തകപ്രസാധനം,റോയല്‍റ്റി ഇവ സംബന്ധിച്ച് സംസാരിച്ചു.മകളെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചു.,സാധാരണക്കാരുടെ ജീവിതം നന്നായി പകര്‍ത്താന്‍ ഉപദേശിച്ചു. കഥകള്‍ അയച്ചു കഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷം .ചിലപ്പോള്‍ വെളിച്ചം കാണും,ഇല്ലെന്കില്‍ അവ മായ്ഞ്ഞു പോകും എന്ന പരാതി കേട്ട് ചെറുതായിട്ടൊന്നു ചിരിച്ചു.''അങ്ങനെ കാത്തു നില്‍ക്കേണ്ട കാര്യമില്ല.'' അന്നത്തെ കുറെ പ്രസിദ്ധീകരണങ്ങളുടെ പേര് എടുത്തു പറഞ്ഞു.'അവയ്ക്ക് തുടര്‍ച്ചയായി കഥകള്‍ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു.ഫാബി ത്താത്ത സുലൈമാനി തന്നു.പോകാന്‍ തുടങ്ങുമ്പോള്‍,കൈയൊപ്പിട്ടു...ബാല്യകാല സഖി,ആനവാരിയും പൊന്‍കുരിശും,മുച്ചീട്ടുകളിക്കാരന്റെ മകള്‍,താരാസ്പെഷല്സ്,...കൈവശമുള്ള പുസ്ത്കങ്ങള്‍ തന്നു.''ബാല്യകാല സഖി''യുടെ (24 th edition) ആദ്യപേജില്‍ ഇങ്ങനെ എഴുതി....''പ്രിയപ്പെട്ട രാധേ..വിഷമിക്കാനൊന്നുമില്ല.ജിവിതം ഇങ്ങനെയൊക്കെത്തന്നെയാണ്.വിജയിക്കും.തോന്നുമ്പോഴൊക്കെ എഴുതുക.രാധയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.'',കൈനോട്ടക്കാരന്‍,കപ്പലിലെ ഖലാസി , ഹിന്ദു-സൂഫി സന്യാസിമാരില്‍ നിന്ന് സംന്യാസം അഭ്യസിച്ച,ഭാരത മൊട്ടുക്കും അറേബ്യന്‍-ആഫ്രിക്കന്‍ തീരങ്ങളില്‍ സഞ്ചരിച്ച.,രചനകളില്‍ നിഷ്കളങ്കത തുടിയ്ക്കുന്ന..മഹാത്മാവേ''ജീവിതം ഇങ്ങനെയൊക്കെതന്നെയാണെ''ന്ന് ശരിക്കും അറിഞ്ഞുകൊണ്ട്...പ്രണാമങ്ങള്‍...............>....കെ.എം.രാധ