Thursday 30 October 2014

പിതൃസ്നേഹം

സ്നേഹം,പരസ്പര ബഹുമാനം,എന്ത് വിഷമങ്ങള്‍ വന്നാലും,ഒന്നിച്ച് നിന്ന് പരിഹരിക്കല്‍..
ഇതാണ്,ദാമ്പത്യ ജീവിതത്തിന്റെ ആണിക്കല്ല്.
ഒരേ ഒരു കാര്യത്തില്‍,ഞാന്‍ അങ്ങേറ്റം ഭാഗ്യവതി.
മക്കള്‍ക്ക്‌ നല്ല പിതാവിനെ കിട്ടി.
ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് സ്നേഹ-പരിഗണന ലഭിച്ചുവോ?
സംശയം.
സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ബോധത്തിലോ,അബോധാവസ്ഥയിലോ ഭോഗിച്ച്,അവരില്‍ കുഞ്ഞ് ജനിക്കുന്ന അതിവൈകൃതം സംഭവിക്കുന്ന നാടാണ് കേരളം.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,അത് മനസ്സിലായി.
എഴുതാം.
,അച്ഛന്‍ ,മകളോട് എങ്ങനെ പെരുമാറുന്നു എന്ന്,മനസ്സിലാക്കാന്‍ ,അമ്മയ്ക്ക് കഴിയും.
അതിനുള്ള അസാധാരണമായ കഴിവ് എല്ലാ മാതാവിലും അന്തര്‍ലീനമായിട്ടുണ്ട്.
ആര്‍മിയില്‍ ,പിന്നീട് സൗദി അറേബ്യയിലെ ജിദ്ദയില്‍ തൊഴിലെടുത്ത് 1996 ല്‍ മടങ്ങിയെത്തി.നീണ്ട 14 years ത്തെ വിരഹത്തിന് ശേഷം,മക്കള്‍ക്ക്‌ ആവോളം പിതൃസ്നേഹം !
,പെണ്‍ കുഞ്ഞുങ്ങളെ സ്നേഹ വാല്‍സല്യത്താല്‍,നല്ല ശിക്ഷണം കൊടുത്ത് വളര്‍ത്തുന്നതില്‍ ,ഗൃഹനാഥന്‍ മുന്‍പനായിരുന്നു.
ആ സംതൃപ്തിയില്‍,എന്നോടുള്ള അവഗണന തീര്‍ത്തും അലിഞ്ഞു പോകട്ടെ.
കേശവന്‍കുട്ടി...മക്കളുടെ അച്ഛന്‍

Photo: സ്നേഹം,പരസ്പര ബഹുമാനം,എന്ത് വിഷമങ്ങള്‍ വന്നാലും,ഒന്നിച്ച് നിന്ന് പരിഹരിക്കല്‍..
ഇതാണ്,ദാമ്പത്യ ജീവിതത്തിന്റെ ആണിക്കല്ല്.
      ഒരേ ഒരു കാര്യത്തില്‍,ഞാന്‍ അങ്ങേറ്റം ഭാഗ്യവതി.
  മക്കള്‍ക്ക്‌ നല്ല പിതാവിനെ കിട്ടി.
ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് സ്നേഹ-പരിഗണന ലഭിച്ചുവോ?
  സംശയം.
  സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ബോധത്തിലോ,അബോധാവസ്ഥയിലോ  ഭോഗിച്ച്,അവരില്‍ കുഞ്ഞ് ജനിക്കുന്ന അതിവൈകൃതം സംഭവിക്കുന്ന നാടാണ് കേരളം.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,അത് മനസ്സിലായി.
എഴുതാം.
,അച്ഛന്‍  ,മകളോട് എങ്ങനെ  പെരുമാറുന്നു എന്ന്,മനസ്സിലാക്കാന്‍ ,അമ്മയ്ക്ക് കഴിയും.
അതിനുള്ള അസാധാരണമായ കഴിവ് എല്ലാ മാതാവിലും അന്തര്‍ലീനമായിട്ടുണ്ട്.
  ആര്‍മിയില്‍ ,പിന്നീട് സൗദി അറേബ്യയിലെ ജിദ്ദയില്‍ തൊഴിലെടുത്ത് 1996 ല്‍ മടങ്ങിയെത്തി.നീണ്ട 14 years ത്തെ വിരഹത്തിന് ശേഷം,മക്കള്‍ക്ക്‌ ആവോളം  പിതൃസ്നേഹം !
  ,പെണ്‍ കുഞ്ഞുങ്ങളെ സ്നേഹ വാല്‍സല്യത്താല്‍,നല്ല ശിക്ഷണം കൊടുത്ത് വളര്‍ത്തുന്നതില്‍ ,ഗൃഹനാഥന്‍  മുന്‍പനായിരുന്നു.
  ആ സംതൃപ്തിയില്‍,എന്നോടുള്ള അവഗണന തീര്‍ത്തും അലിഞ്ഞു പോകട്ടെ.
കേശവന്‍കുട്ടി...മക്കളുടെ അച്ഛന്‍

കരിംഭൂതം

1976 ല്‍ എഴുതിയ ''കരിംഭൂതം'' കഥയുടെ രചനാ പശ്ചാത്തലം!
ഏഴിലോ,എട്ടിലോ പഠിക്കുമ്പോള്‍,(1967-1968)ഒരവധി ദിനം,
ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരിക്കും.
കറുത്ത്,അധികം പൊക്കമില്ലാത്ത, കനത്ത മസിലുള്ള.കന്നുപൂട്ടുകാരന്‍ ബാലനൊപ്പം, വെളുത്ത് സുന്ദരിയായ,കഴുത്തില്‍ സ്വര്‍ണ്ണ പതക്ക മാല അണിഞ്ഞ   യുവതിയും
കിഴക്കേമഠത്തിന്‍റെ ഉമ്മറത്തെത്തി.
അയാളുടെ ഭാര്യയായിരിക്കും എന്നാണ് കരുതിയത്‌.
  ആ കരി രൂപത്തെ,ജീവിതത്തില്‍  ആകെ ഒറ്റ പ്രാവശ്യം മാത്രം കണ്ടുവെന്ന് തോന്നുന്നു.
ബാലന്‍ , അമ്മാവനോട്,  എന്തോ കൃഷി കാര്യങ്ങള്‍ പറഞ്ഞ ശേഷം ,പടികടന്ന് പോയി.
പിറകെ,  തല കുനിച്ച്   നാണം കുണുങ്ങി ചെറുപ്പക്കാരിയും.
ഞാന്‍, ഇടനാഴി പിന്നിട്ടപ്പോള്‍,
(ഉമ്മറം കടന്ന്, മറ്റ് മുറികളിലേക്കും അടുക്കളയിലേക്കും പോകാനുള്ള നീണ്ട വഴി)
പാചകശാലയില്‍ നിന്ന് ആരും കേള്‍ക്കരുതെന്ന മട്ടില്‍, കുടുംബാംഗങ്ങളില്‍ നിന്ന് ഉതിര്‍ന്ന വാക്കുകള്‍ ചെവിയിലെത്തി.
'മകളെ പെണ്ണ് വെയ്ക്കുന്ന കിരാതന്‍.പാപി.''
ഞെട്ടല്‍,പരിഭ്രമം, പരിഭ്രാന്തി,
അരുതാത്തതെന്തോ കേട്ട പ്രതീതി.
തളര്‍ന്നു പോയി.
വിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ,മൃഗമായിക്കൂടാ.
പക്ഷേ,അങ്ങനെയും,ഈ ലോകത്ത് സംഭവിക്കുന്നു.
സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ,കീഴ്പ്പെടുത്തി അവരില്‍ കുഞ്ഞ് ജനിക്കുന്ന ദുരന്തം സംഭവിക്കുന്ന നാടായി കേരളം. അധഃപതിച്ചു.
കെ.എം.രാധ
Photo: 1976 ല്‍ എഴുതിയ ''കരിംഭൂതം'' കഥയുടെ  രചനാ പശ്ചാത്തലം!
   ഏഴിലോ,എട്ടിലോ  പഠിക്കുമ്പോള്‍,ഒരവധി ദിനം,
  ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരിക്കും.
  കറുത്ത്,അധികം പൊക്കമില്ലാത്ത, കനത്ത മസിലുള്ള.കന്നുപൂട്ടുകാരന്‍ ബാലനൊപ്പം, വെളുത്ത് സുന്ദരിയായ,കഴുത്തില്‍ സ്വര്‍ണ്ണ പതക്ക മാല അണിഞ്ഞ  സ്ത്രീയും  
  കിഴക്കേമഠത്തിന്‍റെ ഉമ്മറത്തെത്തി.
അയാളുടെ ഭാര്യയായിരിക്കും എന്നാണ്  കരുതിയത്‌.
  അയാളെ, ആകെ  ഒരു പ്രാവശ്യം  മാത്രം  കണ്ടുവെന്ന് തോന്നുന്നു.
 ബാലന്‍ , എന്തോ  കൃഷി കാര്യങ്ങള്‍ പറഞ്ഞ  ശേഷം ,പോയി.
   ഞാന്‍, ഇടനാഴിക  പിന്നിട്ടപ്പോള്‍,
(ഉമ്മറം കടന്ന്, മറ്റ് മുറികളിലേക്കും  അടുക്കളയിലേക്കും പോകാനുള്ള നീണ്ട വഴി)
പാചകശാലയില്‍ നിന്ന് ആരും കേള്‍ക്കരുതെന്ന മട്ടില്‍, കുടുംബാംഗങ്ങളില്‍ നിന്ന് ഉതിര്‍ന്ന  വാക്കുകള്‍ ചെവിയിലെത്തി.
'മകളെ പെണ്ണ് വെയ്ക്കുന്ന കിരാതന്‍.പാപി.'' 
 ഞെട്ടല്‍,പരിഭ്രമം, പരിഭ്രാന്തി,അരുതാത്തതെന്തോ കേട്ട പ്രതീതി.
  തളര്‍ന്നു പോയി.
വിശേഷ ബുദ്ധിയുള്ള  മനുഷ്യന്‍ ,മൃഗമായിക്കൂടാ.
  പക്ഷേ,അങ്ങനെയും,ഈ ലോകത്ത് സംഭവിക്കുന്നു.
   സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കളെ ,കീഴ്പ്പെടുത്തി  അവരില്‍ കുഞ്ഞ് ജനിക്കുന്ന ദുരന്തം  സംഭവിക്കുന്ന നാടായി കേരളം. അധഃപതിച്ചു.
കെ.എം.രാധ

രാഷ്ട്രീയ ഭിക്ഷാംദേഹികള്‍


എം.ബി.രാജേഷും,ബാലാരാമനും,ചൂലെടുത്ത് സ്വന്തം മണ്ഡലങ്ങള്‍ വൃത്തിയാക്കുക.
പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും.
രാഷ്ട്രീയമുണ്ടെങ്കില്‍,എന്തിന് രാജ്മോഹന്‍ ഉണ്ണിത്താനെ,ഇരുട്ടില്‍ കൈയോടെ പിടിച്ച്.സദാചാര പോലീസ് കളിച്ചു?
എന്തിന്,കോഴിക്കോട്ടെ കേരള ഭവന്‍ ലോഡ്ജ് സദാരചാര പോലീസ് ചമഞ്ഞ് അടിച്ചു പൊളിച്ചു?
ഇത്, ഹൈന്ദവ-കൃസ്ത്യന്‍ കൌമാരക്കാരി പെണ്‍കുട്ടികളെ ,കരുതിക്കൂട്ടി ''കെണിയില്‍'' അകപ്പെടുത്താനുള്ള കുത്സിതശ്രമം.
മുസ്ലിം പെണ്‍കുട്ടികള്‍ പോകില്ല.
അവര്‍ക്ക്,അവരുടെ മതത്തെ പേടിയുണ്ട്.
,കോഴിക്കോട്ടെ ഹോട്ടലില്‍ കൌമാരക്കാരികള്‍./യുവതികള്‍ കൂട്ടത്തോടെ പ്രവഹിച്ചതെന്തിന്?
കോഴിക്കോട്ട്‌ മറ്റെത്രയോ ഹോട്ടലുകള്‍ ഉണ്ടായിട്ടും,അവിടെയൊന്നും പോകാതെ,
ഈ ഒരു ഹോട്ടലിലേക്ക് ദൂര ദിക്കില്‍ നിന്ന് പോലും.ഇളം കുരുന്നുകള്‍ ഒഴുകിയെത്തിയ കാരണം,രാജേഷ് വിശദീകരിക്കുക.
ബാലാരാമനെ എന്നോ കേരളത്തിലെ ബോധമുള്ളവര്‍ തള്ളിയതാണ്.
കേരള മന്ത്രിസഭ ,സാമൂതിരി വക ഗുരുവായൂരില്‍ നിന്നും,മറ്റു പണംവാരി ക്ഷേത്രങ്ങളിലെയും കാണിക്ക കാശ് കോടികള്‍ തിന്ന് കൊഴുത്ത് ഒടുവില്‍ നിര്‍ദ്ധന 800 സാമൂതിരി കുടുംബങ്ങള്‍ക്ക് 2500 ഉലുവ പെന്‍ഷന്‍ കൊടുക്കുന്നതിന് മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് എതിര്‍ത്ത വീരനാണ്.
മാത്രമോ?
റീന ഫിലിപ്പ് എന്ന ''കോവാല കിശണന്‍''മാശ് ,എല്ലാവരെയും കണ്ണുരുട്ടി ഫേയ്സ്ബുക്ക്‌ വഴി വിറപ്പിച്ചു.
ഒടുവില്‍, സ്വന്തം പിതാവിനെ അസഭ്യം വിളിക്കേണ്ടതിന് പകരം, ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഒരു കൊട്ട്.
പിന്നേ..വീട്ടുകാര്‍,കിശണനെ പേടിക്കുമായിരിക്കും.
ബാലാരാമന്‍,കോവാലനെ .മോഡിയെ ചീത്ത വിളിച്ചതിന് അഭിനന്ദിക്കാന്‍ പോയ ചിത്രം കണ്ട് കേരളീയരുടെ കരള്‍ കുളിരണിഞ്ഞു.
ഇടതുപക്ഷത്തിന്‍റെ തല തിരിഞ്ഞ നയങ്ങളാണ്, ഹൈന്ദവര്‍ കൂട്ടത്തോടെ ബിജെപി യില്‍ ചേരുന്നത്.
രാജേഷേ,ഹിന്ദു മതമല്ല എന്നൊക്കെ ഇനിയുമിനിയും വിളിച്ച് പറയുക.
ഇതര മതങ്ങളില്‍ പ്പെട്ടവര്‍ക്ക് നിസ്കാരപായ വിരിച്ചിട്ടും ,അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിലക്ക് കല്പ്പിക്കാതെ,ഹിന്ദുക്കളോട് ഗണപതിഹോമം നടത്തരുതെന്ന് പറയാന്‍ ഇടതുപക്ഷത്തിന് എന്തവകാശം?
യെച്ചൂരിയും,കാരാട്ടും പൊളിച്ചടുക്കിയത്‌ പോലെ,രാജേഷും ഇടതുപക്ഷത്തിന്‍റെ നാശത്തിന് വാരികുഴികള്‍ തീര്‍ക്കുക.
ഹൈന്ദവ വിരുദ്ധത പൊലിപ്പിച്ചിട്ടും
2014 ലെ ലോക്സഭാ സീറ്റില്‍ എത്ര സീറ്റുകള്‍ കിട്ടിയെന്ന് പരിശോധിക്കുക.
കേന്ദ്രത്തില്‍,കോണ്ഗ്രസ്-രാഹുല്‍ തള്ളിയത് പോലെയുള്ള ഒരു ദുരന്തം കേരളീയരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങണോ?
ചിന്തിക്കുക.
ബിജെപി/ആര്‍ എസ് എസ് കാരോടുള്ള പ്രതികാരത്തിന് മറൈന്‍ഡ്രൈവില്‍ ഇനിയുമിനിയും പരസ്യ കേളികള്‍ നടത്തുക.
തിരഞ്ഞെടുപ്പ് വരുമ്പോള്‍,വീട്ടമ്മമാര്‍ ഇടതുപക്ഷത്തെ കാര്‍ക്കിച്ചു തുപ്പും.
ഞങ്ങളും.
എം.ബി.രാജേഷിനെപ്പോലെയുള്ളവര്‍,ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍,അത് പാര്‍ട്ടിക്ക് നല്ലത്.
ജനത്തിന്‍റെ വോട്ടുകള്‍ ഇല്ലെങ്കില്‍, നേതാക്കള്‍ വീട്ടിലിരിക്കും.


നേര്‍ വഴി പിരിയും കൌമാരങ്ങള്‍

ചിത്രം അയച്ച DrNirupam Raj ന് നന്ദി.
ഇങ്ങനെയൊക്കെയാണ്, കോഴിക്കോട്ടെ ഹോട്ടലില്‍, കൌമാരക്കാരികളെ,തെറ്റായ വഴിയിലെത്തിക്കുന്നതിന് നടന്നതെന്നറിഞ്ഞു..
എന്തൊക്കെ പുരോഗതി പ്രസംഗിച്ചാലും,ഭാര്യയാകാന്‍ പോകുന്നവള്‍,
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവള്‍ എന്നറിഞ്ഞാല്‍, ആര് വിവാഹം കഴിക്കും?
മാത്രമല്ല,ഇങ്ങനെ വീഡിയോകള്‍ എടുത്ത്,ഭീഷണിപ്പെടുത്തി വീണ്ടുംവീണ്ടും, ആ പെണ്‍കുട്ടികളെ ഇവര്‍ നശിപ്പിക്കും.
അങ്ങനെയുള്ള, അനേകം സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.
വീഡിയോ കണ്ടില്ല.
ഇതൊക്കെ ഇവിടെ പോസ്റ്റ്‌ കൊടുക്കാന്‍,വിഷമം

2014 November 2ന് കൊച്ചി മറൈന്‍ഡ്രൈവില്‍ കേളികള്‍


2014 November 2ന് കൊച്ചി മറൈന്‍ഡ്രൈവില്‍,എന്ത് വെല്ലുവിളികള്‍ നേരിട്ടും 'അരാജകത്വ മത്സരം അരങ്ങേറുമെന്ന് പ്രസ്താവിക്കുന്നവരുടെ ധിക്കാരം,ധന കൊഴുപ്പ് ഇല്ലാതാക്കാന്‍, , മൂക്കുപൊത്തും മാലിന്യ കൂമ്പാരങ്ങളില്‍,പൊട്ടിപ്പൊളിഞ്ഞ നിരത്തുകളില്‍ ''ചുടുള്ള.kiss..''കൊടുപ്പിച്ച ശേഷം,
ചൂലെടുത്ത് കൊച്ചി നഗരം വൃത്തിയാക്കാനുള്ള ''ശിക്ഷ''കൊടുക്കാന്‍,പോലീസ് തയാറാവുക.
കെ.എം.രാധ
'Arun Das Mazhathulli വാക്കുകള്‍ക്ക് നന്ദി.
''പബ്ലിക് ആയി സെക്സ് നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്..
പക്ഷെ അത് മനുഷ്യരല്ല..നായ്ക്കളാണ്
.
.


കേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകള്‍

രാഷ്ട്രീയനേതാക്കളായ എം.എം.ഹസ്സന്‍,കെ.ടി.ജലീല്‍ ,ഇടതുപക്ഷം ആരോപിക്കുന്ന ഓലപ്പടക്കം പൊട്ടില്ല.
സംഘ പരിവാര്‍ അല്ല,
കേരളത്തിലെ സര്‍വ്വകലാശാലകള്‍ കുത്തഴിയാന്‍,പരീക്ഷകള്‍ മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞ് നടത്തി,ഫലം നീട്ടിവെക്കാന്‍,
സ്വജനപക്ഷപാതം,
പരീക്ഷയില്‍ പത്ത് മാര്‍ക്ക് കിട്ടിയാല്‍ അത് 100 ആയി മാറും രാസ വിദ്യ,
കാര്‍ഷിക സര്‍വ്വകലാശാലയിലെ സ്ത്രീ പീഡനം,
വിദ്യാഭ്യാസ നിലവാര താഴ്ച,
അഴിമതി തുടങ്ങിയ നെറികേടുകള്‍ക്ക് കാരണം.
ഇത്രക്കാലം,ഈ മഹത് വ്യക്തികള്‍ എവിടെപ്പോയിരുന്നു?
അല്ലാ,വൈസ് ചാന്‍സലര്‍മാര്‍ വര്‍ഷങ്ങളായി നിദ്രയിലായിരുന്നോ?
താഴെകൊടുത്തിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ,നല്ലത്.
ഇനിയെങ്കിലും,സര്‍വ്വകലാശാലകളില്‍ ദുര്‍ഭരണം തുടച്ചുനീക്കിയില്ലെങ്കില്‍,ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി തകരുമെന്ന കാര്യത്തില്‍ സംശയമില്ല.
കെ.എം.രാധ
.........................................................................................................................
ചിത്രം,വാര്‍ത്ത അയച്ചSun Krishna യ്ക്ക് അഭിനന്ദനങ്ങള്‍
സർവകലാശാലകളെ രക്ഷിക്കാൻ ചാൻസലറുടെ ഷോക്ക് ചികിത്സ
രാഷ്ട്രീയഇടപെടൽ കുറയ്ക്കാൻ ഗവർണറുടെ കർമ്മപദ്ധതി
അക്കാഡമിക് കലണ്ടർ തെറ്റിയാൽ വി.സി വിശദീകരിക്കണം
തിരുവനന്തപുരം:
സർവകലാശാലകളെ ശുദ്ധീകരിച്ചെടുക്കാനുള്ള ചാൻസലറായ ഗവർണറുടെ ദൗത്യം തുടങ്ങുന്നത് വിദ്യാർത്ഥികളിൽ നിന്നാണ്.
സെമസ്റ്ററിൽ 90 ദിവസത്തെ അദ്ധ്യയനവും കൃത്യസമയത്ത് പരീക്ഷയും ഫലപ്രഖ്യാപനവും ഉറപ്പാക്കുകയാണ് ആദ്യഘട്ടം.
അടുത്തവർഷം മുതൽ എല്ലാസർവകലാശാലകൾക്കും അക്കാഡമിക് കലണ്ടർ ഏർപ്പെടുത്തുന്നത് ഇതിന്റെഭാഗമാണ്.
പ്രതിവർഷം 15,000 പരീക്ഷകൾ വരെനടത്തുന്ന സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ അപ്രധാന പരീക്ഷകളുടെ മൂല്യനി‌‌ർണയം കോളേജുകൾക്ക് കൈമാറുന്നതാണ് രണ്ടാംഘട്ടം.
ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ലെന്നും
ചാൻസലർക്ക് റിപ്പോർട്ട് ചെയ്യാനും വി.സിമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം സർവകലാശാലകളിലെ രാഷ്ട്രീയഇടപെടൽ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
വിദ്യാർത്ഥിസമരങ്ങളും മറ്റുംകാരണം അദ്ധ്യയനം മുടങ്ങിയാലും ഏകീകൃതഅക്കാഡമിക് കലണ്ടർ വരുന്നതോടെ
അവധിദിവസങ്ങളിൽ ക്ലാസെടുത്തിട്ടാണെങ്കിലും 90ദിവസം തികയ്ക്കേണ്ടിവരും.
കേരളസർവകലാശാലിൽ ഒരുസെമസ്റ്ററിൽ വെറും 55ദിവസംമാത്രമാണ് ക്ലാസുള്ളത്.
90ദിവസം ക്ലാസെടുക്കാനായില്ലെങ്കിൽ സെമസ്റ്റർ നീട്ടേണ്ടിവരും. അക്കാഡമിക് കലണ്ടർ തെറ്റിയാൽ അദ്ധ്യാപകരും വൈസ്ചാൻസലറും വിശദീകരണം നൽകേണ്ടിവരും.
75ശതമാനം ഹാജരില്ലാത്തവർക്ക് പരീക്ഷയെഴുതാനാവില്ലെന്നത് നിർബന്ധമാക്കും.
കാർഷികം, വെറ്ററിനറി സർവകലാശാലകളിൽ നിലവിൽ സമാനമായ സംവിധാനമാണുള്ളത്.
ബിരുദ,ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പൂർത്തിയാക്കണം.
എല്ലാസർവകലാശാലകളിലും ഒരേസമയത്ത് പരീക്ഷനടത്താൻ കഴിയുംവിധത്തിലാണ് അക്കാഡമിക് കലണ്ടർ രൂപീകരണം. ബിരുദപരീക്ഷകളാണ് ആദ്യഘട്ടമായി ക്രമപ്പെടുത്തുന്നത്. പരീക്ഷനടത്താനായില്ലെങ്കിലും സർവകലാശാല വിശദീകരണം നൽകേണ്ടതുണ്ട്.
കാലിക്കറ്റിൽ ആകെയുള്ള മൂന്നുലക്ഷം കുട്ടികളിൽ രണ്ടരലക്ഷവും ബിരുദകോഴ്സുകളിലാണ്.
കേരളയിൽ ഒരുലക്ഷത്തോളം കുട്ടികൾക്കായി പതിനായിരത്തിലേറെ പരീക്ഷയാണ് എല്ലാവർഷവും നടത്തുന്നത്.
അഞ്ചുകോടിയിലധികം രൂപയാണ് പരീക്ഷാനടത്തിപ്പിനുള്ള ചിലവ്. പരീക്ഷാനടത്തിപ്പിൽ സർവകലാശാലകളുടെ ഭാരംകുറയ്ക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗവർണർ പരിഗണിക്കുന്നതായാണ് അറിയുന്നത്.
എയ്ഡഡ് കോളേജുകളിൽ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷാനടത്തിപ്പും മൂല്യനി‌ർണയവും കോളേജുകളെ ഏൽപ്പിക്കുക, പ്രധാനപരീക്ഷകൾമാത്രം സർവകലാശാലകൾ നേരിട്ട് നടത്തുക, അപ്രധാനമായ പരീക്ഷകൾ ഒഴിവാക്കി അസൈൻമെന്റുകൾ, സ്വയംവിലയിരുത്തൽ എന്നിവ ഏർപ്പെടുത്തുക
എന്നിങ്ങനെ നിരവധിസാദ്ധ്യതകളാണ് പരിഗണനയിൽ.
...................................................................................................................
പരീക്ഷകഴിഞ്ഞ് നിശ്ചിതദിവസങ്ങൾക്കകം ഫലംപ്രഖ്യാപിച്ചിരിക്കണം.
ഇതിന് ഐ.ടി അധിഷ്ഠിതസംവിധാനം ഏർപ്പെടുത്തണം.
കേരളയിൽ കോമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കും വിദൂരപഠനത്തിനും ഒന്നരവർഷം വരെവൈകിയാണ് ഫലംപ്രഖ്യാപിക്കുന്നത്.
ഈ രീതി അവസാനിപ്പിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്.
ഇപ്പോൾ നവംബറിൽ ആരംഭിക്കുന്ന പി.ജി കോഴ്സുകൾ ജൂലായ്‌ മാസത്തിൽ തുടങ്ങാനാവും വിധത്തിലാവും അക്കാഡമിക് കലണ്ടർ.
............................
ഫലപ്രഖ്യാപനം വൈകുന്നതിനാൽ ഉപരിപഠനത്തിനുംജോലിക്കുമുള്ള അവസരം നഷ്‌ടമായതായി വിദ്യാർത്ഥികളുടെ നൂറുകണക്കിന് പരാതികളാണ് ചാൻസലർക്ക് ലഭിച്ചിട്ടുള്ളത്
. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാലകളിലേയും കോഴ്സുകളിൽ പ്രവേശനംനേടാൻ ഇതിലൂടെസാധ്യമാവും.
....................................................................................................
സർവകലാശാലകളുടെ സ്വയംവിലയിരുത്തൽ റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ
ചാൻസലർ അവലോകനംചെയ്യും.
കേരളയിലൊഴികെ മിക്കയിടത്തും രണ്ട്മാസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരുന്നതെന്നിരിക്കേ എല്ലാ സിൻഡിക്കേറ്റ് യോഗങ്ങളിലേയും തീരുമാനങ്ങൾ ഗവർണർ പരിശോധിക്കാനും സാഹചര്യമൊരുങ്ങും.
സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായെടുക്കുന്ന
തീരുമാനങ്ങൾ ചാൻസലർക്ക് വി.സിമാർ ഇപ്പോഴും റിപ്പോർട്ട്ചെയ്യാറുണ്ടെങ്കിലും മറുപടിപോലും ലഭിക്കാറില്ല.
അതെല്ലാം ഇനി പാടെ മാറും.

കേരള വികസനം

കേന്ദ്ര ബിജെപി സര്‍ക്കാര്‍, കേരളത്തിന്‍റെ പദ്ധതികള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് ത്വരിതപ്പെടുത്തി. 
അവ സമയബന്ധിതമായി നടപ്പാക്കാന്‍, 
സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നടത്തുന്ന നീക്കങ്ങള്‍ സ്വാഗതാര്‍ഹം.
   കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായത് ഗാഡ്ഗില്‍/കസ്തൂരി രംഗന്‍...അതല്ല,രണ്ടില്‍ നിന്നും തള്ളേണ്ടത് പൂര്‍ണ്ണമായും വേണ്ടെന്ന് വെച്ചും,കൊള്ളേണ്ടത് സ്വീകരിച്ചും സംസ്ഥാനത്തെ ഹരിതാഭ എന്നെന്നും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും,
അതിനായി ഹരീഷ് വാസുദേവനെപ്പോലെയുള്ള പാരിസ്ഥിതിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
 പാരിസ്ഥിതിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

Tuesday 28 October 2014

ഇങ്ങനെയും ഒരാള്‍..ആസിഫ് വയനാട് മാത്രം

കുഞ്ഞുനാളില്‍ ഞാനും ഇങ്ങനെ ഒക്കെ.!..
എങ്ങനെ?
ആകപ്പാടെ താഴെ കാണുന്ന ആസിഫ് വയനാടിന്റെ രൂപം പോലെ.
മാതാവ് പറയും
''പൂതക്കെട്ട്'' (ഭൂതത്തിന്‍റെ ''സങ്കല്‍പ്പ'' മുഖം പോലെ ആകര്‍ഷണീയത കുറവുള്ള )പോലെ എപ്പോഴും മുഖവും കനപ്പിച്ച്,എനഞ്ഞ്(ശബ്ദം വളരെ കുറച്ച്,ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാത്ത വിശേഷപ്പെട്ട കരച്ചില്‍)ഇരുന്നോ.പുസ്തകം തൊടണ്ട.
      ആ വാക്യം ,വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവാന്‍ ഇങ്ങനെ എഴുതാം.
''പൂതക്കെട്ട് പോലെ എപ്പോഴും മുഖവും കനപ്പിച്ച്‌ ,എനഞ്ഞ് ഇങ്ങനെ ഇരുന്നോ. നിന്‍റെ ആരെങ്കിലും ചത്തോ.'പുസ്തകം തൊടണ്ട''
പക്ഷേ.,മൂത്ത മകള്‍ എന്ന നിലയ്ക്ക്, മാത്രമല്ല, അമ്മയുടെ മനസ്സ് സൂക്ഷിപ്പുകാരി എന്ന നിലയ്ക്കും ,എന്നെ ഇഷ്ടമായിരുന്നു.
ആസിഫ്,എത്രയോ കാലമായി അരികിലെത്തുന്നു.
ഇണങ്ങിയും,ചിലപ്പോള്‍ പിണങ്ങിയും.
പക്ഷേ..എന്നും,രക്ഷകനായി അടുത്തുണ്ട്.
ഉദാഹരണം...റോഷന്‍ എന്ന ഫേയ്സ്ബുക്ക് സുഹൃത്ത് ''കപട മതേതരവാദി''എന്ന് വിളിച്ച്,സൗഹൃദം ഉപേക്ഷിച്ചപ്പോള്‍,ദാ.ആസിഫ് വയനാട് ഓടി വരുന്നു.
ഇംഗ്ലീഷ്,മലയാളം അല്ലാതെ താഴെ എഴുതിയത് വായിക്കാന്‍ പ്രായക്കൂടുതല്‍ കാരണം പ്രയാസം.
എങ്കിലും വായിച്ചു.കാരണം,അപ്പുറത്ത്,എന്‍റെ പ്രിയപ്പെട്ട അനുജന്‍.
തികച്ചും,സാധാരണക്കാരന്‍..
''pokunnavar pokatte teachare ,.,.,.,ezhutthu aaru ezhuthunnu vishayam ethu thiranjedukkunnu ennathilalla .,.,athu vaayanakkaar engane ulkkollunnu ennathaanu pradhaanam .,.,.athil chilappol matham undaavam raastreeyam undaavaam .,.,.,ellaam oru sports man spirittil edutthaal engane kuttikaleppole thettippovvan onnum kazhiyilla''
പരിഭാഷ:
പോകുന്നവര്‍ പോകട്ടെ ടീച്ചറെ.
എഴുത്ത് ആരെഴുതുന്ന വിഷയം,ഏത് തിരഞ്ഞെടുക്കുന്നു എന്നതിലല്ല.
അത്,വായനക്കാര്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം.
അതില്‍,ചിലപ്പോള്‍ മതം ഉണ്ടാവാം,
രാഷ്ട്രീയം ഉണ്ടാവാം.
എല്ലാം,ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍, ഇങ്ങനെ
കുട്ടികളെപ്പോലെ തെറ്റിപ്പോകാനൊന്നും കഴിയില്ല.''
ആസിഫേ,ഈ ചേച്ചി ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ രീതിയില്‍ 'സങ്കര ഭാഷ 'മലയാളത്തിലേക്ക്,വിവര്‍ത്തനപ്പെടുത്തുന്നത്.
അഭിമാനത്തോടെ അതിലുപരി ആസിഫിന്‍റെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്‍പില്‍ ,തല കുമ്പിട്ട്‌ കൊണ്ട്, ജാതിമത വര്‍ഗത്തിന് അതീതമായി,''മനുഷ്യന്‍''എന്ന മഹത്തായ സങ്കല്‍പ്പത്തിന് വേണ്ടി നിലകൊള്ളുന്ന ,ആസിഫിനെ പോലുള്ളവരാണ് ,ഇന്ത്യക്ക് ആവശ്യം.
ആസിഫിനും,കുടുംബത്തിനും സര്‍വ ഐശ്വര്യവും ,നന്മയും പ്രാര്‍ത്ഥിക്കുന്നു.
1.ആസിഫ് വയനാട്.

ആസ്ത്രേലിയന്‍ മലയാളി

ആസ്ത്രേലിയയില്‍, പെര്‍ത്തില്‍ താമസിക്കും ധന്യയെന്ന വൈദേഹിക്ക്....................
സ്നേഹത്തോടെ......
ഇന്ത്യക്കാരിയെന്ന ബോധം,
ഭാരതത്തിന്റെ ഇതിഹാസ-പുരാണങ്ങള്‍ക്കൊപ്പം , എല്ലാ മതങ്ങളെയും ആദരിക്കാനുള്ള നല്ല മനസ്സ്.
അനീതികളെ എതിര്‍ക്കാന്‍ തന്റേടം.,കവിതയോട് പ്രണയം.
ആസ്ത്രേലിയയില്‍ കഴിഞ്ഞ 43 വര്‍ഷ മായി സ്ഥിരതാമസക്കാരി,
കൌമാരകാല കൂട്ടുകാരി ജോയ്സ് ജോസഫിനെ,
എന്റെ നിര്‍ദ്ദേശമനുസരിച്ച്  ധന്യ  ഫോണില്‍ സംസാരിച്ചതും ഓര്‍ക്കുന്നു.
ജോയ്സ്,എന്റെ ജീവിതകഥയിലെ തെളിമയാര്‍ന്ന കഥാപാത്രം.
സുജ പവിത്രന്‍,കെ.ആര്‍.ഇന്ദിര,ബീഗംസമീറ ,ഷേര്‍ലി ചാന്ദിനി തോമസ്‌,,ലതിക,സരിതാനായര്‍,നിഷ അക്ബര്‍,പ്രിയ സജീവ്‌ തുടങ്ങിയ ചുരുക്കം മുഖപുസ്തക സൌഹൃദങ്ങള്‍ക്കൊപ്പം,ധന്യയും ഉള്ളില്‍ നിലാവായി പടരുന്നു.
കവിതാസമാഹാരം പ്രസിദ്ധീകരിക്കുക
ധന്യക്കും കുടുംബത്തിനും ആയുരാരോഗ്യസൌഖ്യം നേരുന്നു.
കെ.എം.രാധ
Dhania Narayanan Nair.

Photo: ആസ്ത്രേലിയയില്‍, പെര്‍ത്തില്‍ താമസിക്കും ധന്യയെന്ന വൈദേഹിക്ക്....................
സ്നേഹത്തോടെ......
ഇന്ത്യക്കാരിയെന്ന ബോധം,
ഭാരതത്തിന്റെ ഇതിഹാസ-പുരാണങ്ങള്‍ക്കൊപ്പം , എല്ലാ മതങ്ങളെയും ആദരിക്കാനുള്ള നല്ല മനസ്സ്.
അനീതികളെ എതിര്‍ക്കാന്‍ തന്റേടം.,കവിതയോട് പ്രണയം.
ആസ്ത്രേലിയയില്‍ കഴിഞ്ഞ 43 വര്‍ഷ മായി സ്ഥിരതാമസക്കാരി,
കൌമാരകാല കൂട്ടുകാരി ജോയ്സ് ജോസഫിനെ, 
എന്റെ നിര്‍ദ്ദേശമനുസരിച്ച് ഫോണില്‍ സംസാരിച്ചതും ഓര്‍ക്കുന്നു.
ജോയ്സ്,എന്റെ ജീവിതകഥയിലെ തെളിമയാര്‍ന്ന കഥാപാത്രം.
സുജ പവിത്രന്‍,കെ.ആര്‍.ഇന്ദിര,ബീഗംസമീറ ,ഷേര്‍ലി ചാന്ദിനി തോമസ്‌,,ലതിക,സരിതാനായര്‍,നിഷ അക്ബര്‍,പ്രിയ സജീവ്‌ തുടങ്ങിയ ചുരുക്കം മുഖപുസ്തക സൌഹൃദങ്ങള്‍ക്കൊപ്പം,ധന്യയും ഉള്ളില്‍ നിലാവായി പടരുന്നു. 
കവിതാസമാഹാരം പ്രസിദ്ധീകരിക്കുക
ധന്യക്കും കുടുംബത്തിനും ആയുരാരോഗ്യസൌഖ്യം നേരുന്നു.
കെ.എം.രാധ
 Dhania Narayanan Nair.

ലൈംഗിക അരാജകത്വം

കേരളത്തിലെ നിരത്തുകള്‍ പോലും നന്നാക്കാത്ത കേരള മന്ത്രിസഭ , കള്ളനോട്ടും,കള്ളപ്പൊന്നും,തീവ്രവാദവും മൊത്തമായി കടത്തി,ജനദ്രോഹത്തിന് ആക്കം കൂട്ടുന്നത്‌ പോലെ,
രതി വൈകൃതങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തയാറാവുന്നത് അപലപനീയം.
തീര്‍ച്ചയായും,''മറൈന്‍ഡ്രൈവ് മത്സരം'' 
തടയുക മാത്രമല്ല,വേണ്ടവര്‍ക്ക് ആണിനുംപെണ്ണിനും എന്ത് അവര്‍ ആഗ്രഹിക്കുന്നുവോ ,അത് നല്‍കാനും കേരളത്തിലെ തന്റേടമുള്ള ചെറുപ്പക്കാര്‍ തയാറാവുക..
ഒരിക്കല്‍,ആലപ്പുഴ യിലേക്ക് എസി കോച്ചില്‍ കുടുംബത്തോടൊപ്പം,പോകുമ്പോള്‍ കണ്ട 
      ലണ്ടന്‍ സ്വദേശികള്‍ ജസീക്കാ വൈല്‍-പാട്രിക്ക് മെല്ലര്‍,(അവര്‍ ഗോവയില്‍ നിന്ന് ആലപ്പുഴ കായല്‍ കാഴ്ച കാണാന്‍ പോകുന്നു)മാര്‍ക്ക് ഞങ്ങളുടെ മുന്‍പില്‍ വെച്ച് ആലിംഗനത്തിനോ,ചുംബിക്കാനോ ആഗ്രഹമുണ്ടായിട്ടും അവര്‍ അത് പരസ്പരം കൈകള്‍ കൂട്ടിപ്പിടിച്ച് അടക്കി വെച്ചു. .
എന്തുകൊണ്ട്?
വിദേശികള്‍ ഏത് നാട്ടില്‍ പോയാലും ,അവിടുത്തെ രീതി പിന്തുടരും.
കേരളത്തില്‍ സരിത,ശ്രീദേവി,റജീന,ബിന്ധ്യാസ്മാരും,രാഷ്ട്രീയ നേതാക്കളും,അവരുടെ ശിങ്കിടികളും എന്ത് തെമ്മാടിത്തം നടത്തിയാലും അതനുവദിക്കാന്‍ മേലില്‍ അന്തസ്സും,ആഭിജാത്യവുമുള്ള ജനാധിപത്യവാദികള്‍ അനുവദിച്ചുകൂടാ,
ഡിവൈഎഫ്ക്ക് മാത്രമല്ല,'സദാചാര പോലീസ്'' പരിപാടി നടത്താനാവുക.
പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട,കാര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവരെ ,ജനം കൈകാര്യപ്പെടുത്തുക

ഒരൊറ്റ ഇന്ത്യ,ഒരൊറ്റ ജനത


'ഒരൊറ്റ ഇന്ത്യ''
ഭാരതത്തിന്‍റെ സമ്പത്ത് മുഴുവന്‍, എന്തിന് രാഷ്ട്രമീമാംസ ആയുര്‍വേദം,താളിയോലകള്‍ വരെ കൊള്ളയടിച്ച് കൊണ്ട് ബ്രിട്ടീഷുകാര്‍ ഒഴിച്ചിട്ടു പോയപ്പോള്‍,
അന്യോന്യം കലഹിച്ചും, വെട്ടിപ്പിടിച്ചും ചിതറിക്കിടന്ന ,അനേകം നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്,
ഇന്ത്യയെന്ന ഏകതാ സങ്കല്പം യാഥാര്‍ത്ഥ്യമാക്കി
ഇന്ത്യ 56 years ഭരിച്ച കോണ്ഗ്രസ്സും,ഇന്ത്യക്കാരും മറന്ന രണ്ട് പേരുണ്ട്.
        ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.വി.പി.മേനോനും. 
കോണ്ഗ്രസ്സ്കാര്‍ പിന്തുടര്‍ന്ന 'മറവി' കേന്ദ്ര ബിജെപി സര്‍ക്കാര്‍ പിന്തുടരരുത്.
മഹാത്മാഗാന്ധി,ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ നെഹ്‌റു,രാജീവ്‌ നെഹറു തുടങ്ങിയവര്‍,രാഷ്ട്രത്തിനു വേണ്ടി നല്‍കിയ സേവനങ്ങള്‍ ഓര്‍ക്കുകയും,അവരെ അനുസ്മരിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും തെറ്റായി കാണരുത്.
എങ്കില്‍ മാത്രമേ ,ജനാധിപത്യം സഫലമാകൂ.
നെഹ്റുവിന്റെ ''ദീര്‍ഘവീക്ഷണമില്ലായ്മ''യാണ്,രാഷ്ട്രം വിഭജിക്കപ്പെടാന്‍,കശ്മീര്‍ പ്രശ്നം, ചൈന-ഇന്ത്യ യുദ്ധം ഉണ്ടായതെന്ന് .
സമ്മതിച്ചു കൊണ്ട് തന്നെ.
ആര്‍ക്കാണ് അധികാര മോഹം ഇല്ലാത്തത്?
ഇക്കഴിഞ്ഞ 2014 April ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി ,നാടെങ്ങും 'ഒരൊറ്റ ഇന്ത്യ' സങ്കല്‍പവുമായി ഓടി നടന്ന്,ഭൂരിപക്ഷം ലഭിച്ച ശേഷം ,
പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ എതിര്‍പ്പുകള്‍ ഉണ്ടായത് ചിന്തിക്കുക.
പാകിസ്ഥാന്‍ അകാരണമായി യുദ്ധം അഴിച്ചു വിട്ടപ്പോള്‍,അമേരിക്ക ഇന്ത്യക്കെതിരെ യുദ്ധക്കപ്പല്‍ സജ്ജമാക്കി കടലില്‍ കാത്തു കിടന്നതും,
ഇന്ദിരാ നെഹ്‌റു,
പാകിസ്ഥാന്‍റെ കാപട്യം അറിയിക്കാന്‍ ,ലോക രാഷ്ട്രങ്ങളുടെ അടുക്കലെത്തി സഹായം അപേക്ഷിച്ചതും നാം മറന്നുകൂടാ.
രാജീവ്ഇന്ദിരാ നെഹ്റുവിന്റെ ആധുനിക സാങ്കേതിക കമ്പ്യൂട്ടര്‍ വിപ്ലവവും കണക്കിലെടുക്കുക.
ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ ,ഭരണ പ്രക്രിയ ''അതിവേഗം,ബഹുദൂര''ത്തിലെത്തിക്കുക.
കാശ്മീരില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍,പാക് അധിനിവേശ കാശ്മീരിന് സഹായം നല്‍കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ,ഫേയ്സ്ബുക്ക്‌ സുഹൃത്ത് സന്ദീപ്‌ നെയ്യാറ്റിന്‍കര സ്വാഗതം ചെയ്തപ്പോള്‍,
ഞങ്ങള്‍ എന്തുകൊണ്ടാണ് പ്രതികൂലിച്ചത്?
പാകിസ്ഥാന്‍,ആ പ്രദേശത്ത് കൂടിയാണ്,ഇന്ത്യക്കാരുടെ കഴുത്തറക്കാന്‍ ഭീകരരെ അയക്കുന്നത്.
ഇന്ന്(2014 october, 27)ബിലാവല്‍ ഭൂട്ടോ ,ലണ്ടനില്‍ പോയി,പാക് അധിനിവേശക്കാര്‍ക്കൊപ്പം ചേര്‍ന്ന് കശ്മീര്‍ പ്രശ്നം ഉയര്‍ത്തി.
ഒടുവില്‍,കുപ്പിയേറ് കിട്ടി,മടങ്ങി.
എന്തുകൊണ്ട്?
ബ്രിട്ടീഷ്,അമേരിക്ക,ആസ്ത്രേലിയ,കാനഡ..അങ്ങനെ എത്രയോ രാജ്യങ്ങളിലുള്ളവരെ isis കഴുത്തറുത്ത് കൊന്നു.
ഇനി,തീവ്രവാദം കൊണ്ട്,അവരുടെ രാജ്യത്തെ നശിപ്പിക്കാന്‍ പാശ്ചാത്യര്‍ സമ്മതിക്കില്ല.
കൂപ്പുകൈകളോടെ.
ചിത്രം അയച്ച sun krishna ക്ക് നന്ദി.

ചരിത്രം മാറ്റി എഴുതുക

ജവഹര്‍ലാല്‍ നെഹ്റു,ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ .പ്രസ്താവനകള്‍ തെറ്റ്.
പുല്ലു പോലും മുളയ്ക്കാത്ത സ്ഥലം കവര്‍ന്ന ശേഷം,
പുല്ലും,നെല്ലും ഉള്ള സ്ഥലം ഇപ്പോള്‍,അരുണാചല്‍ പ്രദേശ്‌ പിടിച്ചടക്കാന്‍ ശ്രമിക്കുന്നു.
കെ.എം.രാധ

Monday 27 October 2014

വാടക വീട്

വിവാഹ ശേഷം ,1983 JULY ആര്‍മി ജോലി മതിയാക്കി ,ഭര്‍ത്താവ് തിരിച്ചെത്തി.
,മൂത്ത മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ വാടക വീട്ടിലേക്ക് താമസം മാറ്റി.
അപ്പോഴേയ്ക്കും ,ഞങ്ങള്‍ മാങ്കാവില്‍, 12 സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു.
അന്ന് 5000 RS യ്ക്ക് ഒരു സെന്റ് ഭൂമി.
ഇന്നോ.?
ഹിന്ദുക്കള്‍ അവര്‍ക്ക് അവകാശപ്പെട്ട ,ഒരിക്കലും വില്‍ക്കാനോ,പണയപ്പെടുത്താനോ സാധിക്കാത്ത ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കുക തന്നെ വേണം.
എന്തിന്?
ലക്ഷക്കണക്കിന്‌ ഹിന്ദു കുടുംബങ്ങള്‍ ഭവനരഹിതര്‍.
ഒരു തുണ്ട് ഭൂമിയ്ക്ക് കാശില്ലാതെ ,വാടകയ്ക്ക് താമസിക്കുന്നു.
കോഴിക്കോട്ടുകാരിയായത്‌ കൊണ്ട്,വീട് ഒഴിയില്ലെന്ന മിഥ്യാധാരണയില്‍ ഒഴിഞ്ഞു കിടക്കുന്ന വീട് പോലും ,തരാത്തവരുണ്ട്.
നുണ പ്രചരണത്തില്‍ കുടുങ്ങി,രണ്ട് മാസം കൂടുമ്പോള്‍ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടവരുണ്ട്.
കിഴക്കേമഠത്തിലെ അധിക അംഗസംഖ്യ, മാത്രമല്ല,
കുടുംബത്തില്‍ പടര്‍ന്ന പിണക്കങ്ങള്‍ കൊണ്ട് കൂടിയാണ് ഗേഹം വെടിഞ്ഞത്.
മറ്റൊരു കുടുംബത്തോടൊപ്പം, ഞങ്ങളെ താമസിപ്പിച്ച് ഗൃഹസ്ഥന്‍,കാവാലത്തേക്ക് പോയി.
തുടര്‍ന്ന് ബോംബെയ്ക്കും.
അവിടെ,അനിയത്തിയ്ക്കും ,ഭര്‍ത്താവിനും ഒപ്പം താമസിച്ചാണ്,വിസ സമ്പാദിച്ച് ഗള്‍ഫിലേക്ക് പോയത്.
ഒരു മുറിയില്‍ അമ്മയും മകളുമായി താമസിക്കുമ്പോള്‍,വല്ലാത്ത ഒറ്റപ്പെടല്‍ .
ഒപ്പം,തൊഴിലെടുക്കുന്ന അദ്ധ്യാപികമാര്‍ക്ക് ആര്‍ക്കും തന്നെ ഇങ്ങനെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
വരാതിരിക്കട്ടെ.
അക്കാലത്ത്,ആഴ്ചവട്ടം സ്കൂളില്‍ സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാഹം,വീട് മാറ്റം, വലിയ ചര്‍ച്ചയായിരുന്നു.
എന്തുകൊണ്ടാണ്,പെട്ടെന്ന്,പെട്ടെന്ന് വീട് ഒഴിയേണ്ടി
വരുന്നത് ,കുഴപ്പം എന്‍റെതെന്ന് അവരില്‍ ചിലര്‍ വിധിയെഴുതി.
ഒടുവില്‍,മറ്റൊരു അദ്ധ്യാപികയും കുടുംബത്തിനും (ഭര്‍ത്താവ് അന്യ ദേശത്ത് ജോലി)ഇതേ അവസ്ഥയുണ്ടായി.
അവര്‍,ഒടുവില്‍,ചേച്ചിയുടെ അടുത്തേക്ക് താമസം മാറ്റി.
എനിക്കും,മകള്‍ക്കും കാവാലത്ത് ഭര്‍തൃ ഗൃഹത്തില്‍ താമസിക്കാം.
ദീര്‍ഘ കാലം ലീവ് എടുക്കണം..
അത് ഒരിക്കലും സാധിക്കുന്ന കാര്യമല്ല.
ജോലി വിട്ടാല്‍,അതതു മാസം അടയ്ക്കേണ്ടത്,മകളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് വിഷമം നേരിടും.
അന്ന്,രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ടില്ല
കെ.എം.രാധ
Photo: വിവാഹ ശേഷം ,1983 JULY ആര്‍മി ജോലി മതിയാക്കി ,ഭര്‍ത്താവ് തിരിച്ചെത്തി.
,മൂത്ത മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ വാടക വീട്ടിലേക്ക് താമസം മാറ്റി.
  അപ്പോഴേയ്ക്കും ,ഞങ്ങള്‍ മാങ്കാവില്‍, 12 സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു. 
അന്ന് 5000 RS യ്ക്ക് ഒരു സെന്റ് ഭൂമി.
ഇന്നോ.?
  ഹിന്ദുക്കള്‍ അവര്‍ക്ക് അവകാശപ്പെട്ട ,ഒരിക്കലും വില്‍ക്കാനോ,പണയപ്പെടുത്താനോ സാധിക്കാത്ത ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കുക തന്നെ വേണം.
എന്തിന്?
ലക്ഷക്കണക്കിന്‌ ഹിന്ദു കുടുംബങ്ങള്‍ ഭവനരഹിതര്‍.
  ഒരു തുണ്ട് ഭൂമിയ്ക്ക് കാശില്ലാതെ ,വാടകയ്ക്ക് താമസിക്കുന്നു.
 കോഴിക്കോട്ടുകാരിയായത്‌ കൊണ്ട്,വീട് ഒഴിയില്ലെന്ന മിഥ്യാധാരണയില്‍   ഒഴിഞ്ഞു കിടക്കുന്ന വീട് പോലും ,തരാത്തവരുണ്ട്.
  നുണ പ്രചരണത്തില്‍ കുടുങ്ങി,രണ്ട് മാസം കൂടുമ്പോള്‍ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടവരുണ്ട്.
 കിഴക്കേമഠത്തിലെ   അധിക അംഗസംഖ്യ, മാത്രമല്ല, 
   കുടുംബത്തില്‍ പടര്‍ന്ന പിണക്കങ്ങള്‍ കൊണ്ട് കൂടിയാണ് ഗേഹം വെടിഞ്ഞത്. 
മറ്റൊരു കുടുംബത്തോടൊപ്പം, ഞങ്ങളെ താമസിപ്പിച്ച് ഗൃഹസ്ഥന്‍,കാവാലത്തേക്ക് പോയി.
 തുടര്‍ന്ന് ബോംബെയ്ക്കും.
 അവിടെ,അനിയത്തിയ്ക്കും ,ഭര്‍ത്താവിനും ഒപ്പം താമസിച്ചാണ്,വിസ സമ്പാദിച്ച് ഗള്‍ഫിലേക്ക് പോയത്.
  ഒരു മുറിയില്‍  അമ്മയും മകളുമായി താമസിക്കുമ്പോള്‍,വല്ലാത്ത ഒറ്റപ്പെടല്‍ .
  ഒപ്പം,തൊഴിലെടുക്കുന്ന അദ്ധ്യാപികമാര്‍ക്ക് ആര്‍ക്കും തന്നെ ഇങ്ങനെ  തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
 വരാതിരിക്കട്ടെ.
അക്കാലത്ത്,ആഴ്ചവട്ടം സ്കൂളില്‍  സഹ പ്രവര്‍ത്തകര്‍ക്കിടയില്‍   വിവാഹം,വീട് മാറ്റം, വലിയ ചര്‍ച്ചയായിരുന്നു.
എന്തുകൊണ്ടാണ്,പെട്ടെന്ന്,പെട്ടെന്ന് വീട് ഒഴിയേണ്ടി 
  വരുന്നത് ,കുഴപ്പം എന്‍റെതെന്ന്  അവരില്‍ ചിലര്‍ വിധിയെഴുതി.
  ഒടുവില്‍,മറ്റൊരു അദ്ധ്യാപികയും കുടുംബത്തിനും  (ഭര്‍ത്താവ് അന്യ ദേശത്ത് ജോലി)ഇതേ അവസ്ഥയുണ്ടായി.
  അവര്‍,ഒടുവില്‍,ചേച്ചിയുടെ അടുത്തേക്ക് താമസം മാറ്റി.
  എനിക്കും,മകള്‍ക്കും കാവാലത്ത് ഭര്‍തൃ ഗൃഹത്തില്‍ താമസിക്കാം. 
ദീര്‍ഘ കാലം ലീവ് എടുക്കണം..
 അത് ഒരിക്കലും സാധിക്കുന്ന കാര്യമല്ല.
  ജോലി വിട്ടാല്‍,അതതു മാസം അടയ്ക്കേണ്ടത്,മകളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് വിഷമം നേരിടും.
അന്ന്,രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ടില്ല
കെ.എം.രാധ

വിരഹം

പ്രവാസിയെയെന്നല്ല,വീട് വിട്ട് അകലങ്ങളില്‍ ജീവിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തുന്നില്ല.
പക്ഷേ, കുറച്ച് ദിവസങ്ങള്‍ മാത്രം അവധിക്ക് വരുമ്പോള്‍, പരമാവധി സമയം പിതാവിനെ ,കുടുംബനാഥനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കൊപ്പം കഴിയുക തന്നെ വേണം.
ഇല്ലെങ്കില്‍,എന്ത് സംഭവിക്കും?
മനസ്സുകള്‍ തമ്മില്‍ അകലും.
നിരാശ,വെറുപ്പ്‌ തോന്നും.
പരസ്പര ധാരണയുടെ ചരട് ഇളകിപ്പോകും.
ഇരു പക്ഷത്ത് നിന്നും പരിഭവം,പരാതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
നാഥനില്ലാത്ത നേരത്ത് വീട്ടിലേക്ക് താത്കാലിക രക്ഷാകര്‍തൃത്വം വഹിക്കാന്‍ ബന്ധുക്കള്‍,സുഹൃത്തുക്കള്‍ വന്നെന്നിരിക്കും.
ഇങ്ങനെ, വിവാഹ മോചനങ്ങള്‍ വരെ നടന്നതായി അറിയാം.
എഴുത്തുകാരികള്‍ പൊതുവേ വികാര ജീവികള്‍ എന്ന് കേട്ടിട്ടുണ്ട്.
തീവ്രമായ സ്നേഹം,അനുരാഗം,വാത്സല്യം, അതെല്ലാം .പ്രകടിപ്പിക്കാന്‍ ഒരേ ഒരു താവളം..
അതായിരുന്നു കഥാരചന..
മക്കള്‍ക്ക് ആവോളം സ്നേഹ-വാത്സല്യ മധുരം നല്‍കി.
എഴുത്തിന്‍റെ മാന്ത്രിക മയില്‍പ്പീലി തലോടി,വര്‍ണ്ണ ചിത്ര കംബളത്തില്‍ അമര്‍ത്തി ചവുട്ടി ചിരിച്ചും, തേങ്ങി കരഞ്ഞും നാളുകള്‍ ഏറെകഴിഞ്ഞു പോയി.
കുഞ്ഞുങ്ങള്‍ ..അവര്‍ മാത്രമാണ് മുന്‍പില്‍.
അവര്‍ക്ക് അമ്മയുടെ സ്നേഹം മാത്രം പോരാ അച്ഛന്‍റെ ലാളനയും,പരിഗണനയും കൂടിയേ തീരൂ.
മെത്തയില്‍ അപ്പുറം,ഇപ്പുറം മക്കളെ കിടത്തി,അവരുടെ കുഞ്ഞു കൈകള്‍ നെഞ്ചില്‍ വെച്ച് തടവുമ്പോള്‍ ഓര്‍ത്തു.
മനുഷ്യര്‍ പലതും ആഗ്രഹിക്കുന്നു.ലഭിക്കുന്നതോ?
അതാണ്‌,എന്നും കുടുംബം വിട്ട്‌ കഴിയുന്നവരോട്,ധനം സമ്പാദിച്ച് എത്രയുംവേഗം മടക്കയാത്രയ്ക്ക് ഒരുങ്ങാന്‍ എഴുതുന്നത്‌.
കെ.എം.രാധ
Photo: പ്രവാസിയെയെന്നല്ല,വീട് വിട്ട് അകലങ്ങളില്‍ ജീവിക്കുന്നവരെ   ആരെയും കുറ്റപ്പെടുത്തുന്നില്ല.
  പക്ഷേ, കുറച്ച് ദിവസങ്ങള്‍  മാത്രം അവധിക്ക്  വരുമ്പോള്‍, പരമാവധി  സമയം പിതാവിനെ ,കുടുംബനാഥനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കൊപ്പം  കഴിയുക തന്നെ വേണം.
  ഇല്ലെങ്കില്‍,എന്ത് സംഭവിക്കും?
  മനസ്സുകള്‍ തമ്മില്‍ അകലും.
  നിരാശ,വെറുപ്പ്‌ തോന്നും.
പരസ്പര ധാരണയുടെ ചരട് ഇളകിപ്പോകും.
 ഇരു പക്ഷത്ത് നിന്നും   പരിഭവം,പരാതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
  നാഥനില്ലാത്ത   നേരത്ത്   വീട്ടിലേക്ക് താത്കാലിക രക്ഷാകര്‍തൃത്വം വഹിക്കാന്‍ ബന്ധുക്കള്‍,സുഹൃത്തുക്കള്‍ വന്നെന്നിരിക്കും.
  ഇങ്ങനെ, വിവാഹ മോചനങ്ങള്‍ വരെ നടന്നതായി അറിയാം.
   എഴുത്തുകാരികള്‍  പൊതുവേ വികാര ജീവികള്‍ എന്ന് കേട്ടിട്ടുണ്ട്.
  തീവ്രമായ സ്നേഹം,അനുരാഗം,വാത്സല്യം, അതെല്ലാം .പ്രകടിപ്പിക്കാന്‍ ഒരേ ഒരു താവളം..
അതായിരുന്നു  കഥാരചന..
മക്കള്‍ക്ക് ആവോളം സ്നേഹ-വാത്സല്യ മധുരം നല്‍കി.
  എഴുത്തിന്‍റെ മാന്ത്രിക മയില്‍പ്പീലി  തലോടി,വര്‍ണ്ണ ചിത്ര കംബളത്തില്‍  അമര്‍ത്തി ചവുട്ടി ചിരിച്ചും,  തേങ്ങി  കരഞ്ഞും നാളുകള്‍ ഏറെകഴിഞ്ഞു പോയി.
   കുഞ്ഞുങ്ങള്‍ ..അവര്‍ മാത്രമാണ് മുന്‍പില്‍.
 അവര്‍ക്ക് അമ്മയുടെ സ്നേഹം മാത്രം പോരാ അച്ഛന്‍റെ ലാളനയും,പരിഗണനയും കൂടിയേ തീരൂ.
  മെത്തയില്‍ അപ്പുറം,ഇപ്പുറം മക്കളെ കിടത്തി,അവരുടെ കുഞ്ഞു കൈകള്‍ നെഞ്ചില്‍ വെച്ച് തടവുമ്പോള്‍ ഓര്‍ത്തു.
  മനുഷ്യര്‍ പലതും ആഗ്രഹിക്കുന്നു.ലഭിക്കുന്നതോ?
  അതാണ്‌,എന്നും  കുടുംബം  വിട്ട്‌ കഴിയുന്നവരോട്,ധനം സമ്പാദിച്ച് എത്രയുംവേഗം  മടക്കയാത്രയ്ക്ക് ഒരുങ്ങാന്‍ എഴുതുന്നത്‌.
കെ.എം.രാധ

ഏകാന്തത

   സ്നേഹം,പരിഗണന ഒരു തരി പോലും ലഭിക്കാതെ,
ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതെ 
നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ,അവ ദുഷ്ട ലാക്കോടെ കണ്ട്,കുറ്റം ആരോപിച്ചുകൊണ്ട്‌ ഒറ്റപ്പെടുത്തുമ്പോള്‍..പൊട്ടിക്കരഞ്ഞിട്ടുണ്ട്.
സ്നേഹത്തിന്റെ കാര്യത്തില്‍ സാധാരണ സ്ത്രീകളെപ്പോലെ സ്വാര്‍ത്ഥതയില്‍ മുങ്ങിയിട്ടുണ്ട്.
ദേഷ്യവും ,പകയും നുരഞ്ഞിട്ടുണ്ട്.
ഗൃഹസ്ഥന്‍ ,ഗള്‍ഫില്‍ പോയി രണ്ട് വര്‍ഷം കൂടുമ്പോള്‍,
രണ്ട് മാസത്തെ അവധിക്ക് വന്നാല്‍,
ഒരു നിമിഷം പോലും വിട്ടു നില്‍ക്കാതെ മക്കളുടെ,എന്‍റെ അടുക്കല്‍ കഴിയണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.
കാരണം,അപ്പോള്‍ മാത്രമാണ്,കുഞ്ഞുങ്ങള്‍ പുറംലോകം കാണുക.
സിനിമയ്ക്കോ,കടല്‍ത്തീരത്തിന്റെ ഉല്ലാസങ്ങളില്‍ ആര്‍പ്പുവിളികളോടെ തുള്ളിക്കളിക്കാനോ പോകാനാവൂ.
അദ്ധ്യാപിക തൊഴില്‍,കുട്ടികളുടെ പഠനം,അസുഖക്കാരി അമ്മ,വീട്ടുപണിയെല്ലാം ഒറ്റയ്ക്ക്...
ഒടുവില്‍, ഇരുട്ടിന്‍റെ സംഗീതത്തില്‍,മിന്നാമിനുങ്ങുകള്‍ പാറും രാവില്‍,കീരാങ്കിരികള്‍ ശബ്ദിക്കുമ്പോള്‍,തേങ്ങിയിട്ടുണ്ട്.
എത്രയെത്ര കാര്യങ്ങള്‍ എഴുതാനുണ്ട്.
കഥകള്‍,ഓര്‍മ്മകുറിപ്പുകള്‍,നോവലുകള്‍..
അങ്ങനെ,നീണ്ട വര്‍ഷങ്ങള്‍ പരിഭവിച്ചും,പിണങ്ങിയും,ഇടയ്ക്ക് ഇണങ്ങിയും കടന്നുപോയി.
1992 ലെന്ന് തോന്നുന്നു.
ഗള്‍ഫില്‍,സൗദി അറേബ്യയിലെ ജിദ്ദയില്‍ ടി.വി ടെക്നീഷ്യനായി തൊഴിലെടുത്ത ഗൃഹനാഥന്‍ ലീവിന് വന്നു.
,പൊട്ടിത്തെറിച്ചു.
''നിങ്ങള്‍ക്ക് എട്ട് സഹോദരങ്ങളുണ്ട്‌.
അവരുടെ അടുക്കലെല്ലാം പോയി വരുമ്പോഴേക്കും ലീവ് കഴിയും'.
പോകരുത്.
പോയാല്‍,ഒരിക്കലും രണ്ടോ,മൂന്നോ ദിവസം കൊണ്ട് മടങ്ങി വരില്ല എന്ന് നല്ല ബോദ്ധ്യമുണ്ട്''
അങ്ങനെ,കുറെ ദിവസം കഴിഞ്ഞ്,എല്ലാവരെയും കണ്ട് മടങ്ങിയെത്തിയ ശേഷം,കോഴിക്കോട് വെച്ച് എടുത്ത ഫോട്ടോ.
അതാണ്‌,ചിത്രത്തില്‍ എല്ലാവരും മുഖം കനപ്പിച്ചിരിക്കുന്നത്.
ഈ നിമിഷം,
ഓ..അങ്ങനെയൊക്കെ വഴക്ക് കൂടി ജീവിതത്തില്‍ എന്ത് ലഭിച്ചു? ഒന്നും, പറയരുതായിരുന്നു.
എന്നും,ഒറ്റയ്ക്കായിരുന്നല്ലോ.''
എന്ന് സമാധാനിക്കുന്നു.
കെ.എം.രാധ
Photo: സ്നേഹം,പരിഗണന ഒരു തരി പോലും ലഭിക്കാതെ,
ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതെ 
നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാലും ,അവ ദുഷ്ട ലാക്കോടെ കണ്ട്,കുറ്റം ആരോപിച്ചുകൊണ്ട്‌ ഒറ്റപ്പെടുത്തുമ്പോള്‍....
പൊട്ടിക്കരഞ്ഞിട്ടുണ്ട്.
സ്നേഹത്തിന്റെ കാര്യത്തില്‍ സാധാരണ സ്ത്രീകളെപ്പോലെ സ്വാര്‍ത്ഥതയില്‍ മുങ്ങിയിട്ടുണ്ട്.
ദേഷ്യവും ,പകയും നുരഞ്ഞിട്ടുണ്ട്.
ഗൃഹസ്ഥന്‍ ,ഗള്‍ഫില്‍ പോയി രണ്ട് വര്‍ഷം കൂടുമ്പോള്‍,
രണ്ട് മാസത്തെ അവധിക്ക് വന്നാല്‍,
ഒരു നിമിഷം പോലും വിട്ടു നില്‍ക്കാതെ മക്കളുടെ,എന്‍റെ അടുക്കല്‍ കഴിയണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.
കാരണം,അപ്പോള്‍ മാത്രമാണ്,കുഞ്ഞുങ്ങള്‍ പുറംലോകം കാണുക.
സിനിമയ്ക്കോ,കടല്‍ത്തീരത്തിന്റെ ഉല്ലാസങ്ങളില്‍ ആര്‍പ്പുവിളികളോടെ തുള്ളിക്കളിക്കാനോ പോകാനാവൂ.
അദ്ധ്യാപിക തൊഴില്‍,കുട്ടികളുടെ പഠനം,അസുഖക്കാരി അമ്മ,വീട്ടുപണിയെല്ലാം ഒറ്റയ്ക്ക്... 
ഒടുവില്‍, ഇരുട്ടിന്‍റെ സംഗീതത്തില്‍,മിന്നാമിനുങ്ങുകള്‍ പാറും രാവില്‍,കീരാങ്കിരികള്‍ ശബ്ദിക്കുമ്പോള്‍,തേങ്ങിയിട്ടുണ്ട്.
എത്രയെത്ര കാര്യങ്ങള്‍ എഴുതാനുണ്ട്.
കഥകള്‍,ഓര്‍മ്മകുറിപ്പുകള്‍,നോവലുകള്‍..
അങ്ങനെ,നീണ്ട വര്‍ഷങ്ങള്‍ പരിഭവിച്ചും,പിണങ്ങിയും,ഇടയ്ക്ക് ഇണങ്ങിയും കടന്നുപോയി.
1992 ലെന്ന് തോന്നുന്നു.
ഗള്‍ഫില്‍,സൗദി അറേബ്യയിലെ ജിദ്ദയില്‍ ടി.വി ടെക്നീഷ്യനായി തൊഴിലെടുത്ത ഗൃഹനാഥന്‍ ലീവിന് വന്നു.
,പൊട്ടിത്തെറിച്ചു.
''നിങ്ങള്‍ക്ക് എട്ട് സഹോദരങ്ങളുണ്ട്‌.
അവരുടെ അടുക്കലെല്ലാം പോയി വരുമ്പോഴേക്കും ലീവ് കഴിയും'.
പോകരുത്.
പോയാല്‍,ഒരിക്കലും രണ്ടോ,മൂന്നോ ദിവസം കൊണ്ട് മടങ്ങി വരില്ല എന്ന് നല്ല ബോദ്ധ്യമുണ്ട്''
അങ്ങനെ,കുറെ ദിവസം കഴിഞ്ഞ്,എല്ലാവരെയും കണ്ട് മടങ്ങിയെത്തിയ ശേഷം,കോഴിക്കോട് വെച്ച് എടുത്ത ഫോട്ടോ.
അതാണ്‌,ചിത്രത്തില്‍ എല്ലാവരും മുഖം കനപ്പിച്ചിരിക്കുന്നത്.
ഈ നിമിഷം,
ഓ..അങ്ങനെയൊക്കെ വഴക്ക് കൂടി ജീവിതത്തില്‍ എന്ത് ലഭിച്ചു? ഒന്നും, പറയരുതായിരുന്നു.
എന്നും,ഒറ്റയ്ക്കായിരുന്നല്ലോ.''
എന്ന് സമാധാനിക്കുന്നു.
കെ.എം.രാധ

രാഷ്ട്രീയക്കാര്‍

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ സമ്മതിക്കില്ല മോഹന്‍ദാസ്‌.
അവര്‍ക്ക് ഈ പവിത്ര ഭൂമി തകര്‍ത്ത് ചിതറിച്ച്‌ പൊട്ടിച്ചിരിക്കണം
.മുംബൈ ബോംബ്‌ സ്ഫോടനത്തില്‍ നശിപ്പിച്ച് ,പാകിസ്ഥാനിലേക്ക് കടന്ന് കളഞ്ഞ ദാവൂദ്
ഇബ്രാഹിമിന്‍റെ അടുക്കലേക്ക്‌ ആരെ കൊല്ലാന്‍,എപ്പോള്‍,എന്തിന് ,ആര് എന്നൊക്കെ അറിയാവുന്നവര്‍,ഇന്ത്യയിലുണ്ട് എന്ന് രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കട്ടെ.
mohandas