Sunday 19 October 2014

ചൈനീസ് അധിനിവേശം തടയുക

   ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ പിന്തുണയ്ക്കുക
മക്മോഹന്‍ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മണ്ണില്‍ (തവാങ്ങിലെ മാഗോ-തിംബു മുതല്‍ ഛങ് ജില്ലയിലെ വിജയനഗര്‍ വരെ ) റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ചൈനയുടെ സമ്മതപത്രം വേണോ?
പിന്നേ..'ചൈനയോട് വിരട്ടരുത്''എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവം തികച്ചും ഉചിതം തന്നെ.
പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവി ജനറല്‍ മുഷറഫ് ചൈന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്ന ഉടന്‍ ,പാകിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധം നടത്തി,ഇന്ത്യന്‍ പട്ടാളക്കാരുടെ തലവെട്ടി
കണ്ണ് ചൂഴ്ന്നത് ലോകം മറന്നിട്ടില്ല. 
പാക് അധിനിവേശ കാശ്മീരില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു,അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ അവകാശവാദമുന്നയിക്കുന്നതും എന്ത് അടിസ്ഥാനത്തിലായാലും,അത് അംഗീകരിച്ച്,ചൈനയെ സുഖിപ്പിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല..
യാതൊരു കാരണവുമില്ലാതെ പാകിസ്ഥാനും ചൈനയും ഇങ്ങോട്ടടിച്ചാല്‍,കനത്ത രീതിയില്‍ അങ്ങോട്ടും അടി കിട്ടുമെന്ന് അവരെ മനസ്സിലാക്കി കൊടുക്കുക.
ചൈനയുടെ പ്രകോപനത്തിന് ഒരിക്കലും വഴങ്ങരുത്.
നമ്മുടെ ഒരു തരി മണ്ണും വിട്ടുകൊടുക്കരുത്.
1962 chinaയുടെ ചതി,ആ വഞ്ചന വഴി ചൈന സ്വന്തമാക്കിയ സ്ഥലങ്ങള്‍ ആദ്യം തിരിച്ചു തരാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
ഇന്ത്യക്ക് എന്നും തലവേദന മാത്രം നല്‍കുന്ന ചൈനയെ പിടിച്ച് കെട്ടുക.
അതിന്,ഈ പരസ്യം ഉപയോഗപ്പെടുത്തുക.
ഞങ്ങള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങുന്നില്ല
.


No comments:

Post a Comment