Monday 8 April 2013

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചായസല്‍ക്കാരത്തിന് ചിലവഴിച്ചത് 25,08,222 രൂപ. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. കെ ടി ജലീലിന്റെ 
ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിമാത്രം 1.77 ലക്ഷം രൂപ ചായക്ക് ചെലവിട്ടു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് 1,66,537 രൂപ, ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1,65,917 രൂപ, ധനമന്ത്രി കെ എം മാണി 1,63,695 രൂപയും ചെലവിട്ടു. ചീവ് വിപ്പ് പി സി ജോര്‍ജിന്റെ ചെലവ് 1,24,212 രൂപയുമാണ്. 2011-12ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 23.62 ലക്ഷവും ഈ ഇനത്തില്‍ ചെലവഴിച്ചു.ഈയിടെ ഗള്‍ഫില്‍ നിന്ന് ഒരു രാജകുമാരന്‍ വന്ന് പാഞ്ചാരി മേളമടക്കം ഉഗ്രന്‍ വരവേല്പ്പിനു എത്ര തുകയായികാണും?അതൊന്നും നമുക്ക് പ്രശ്നമല്ല.മോഡി ഊണ് കഴിച്ചുവോ,നഗരസന്ദര്‍ശനം നടത്തിയോ ....ഇതാണ് പ്രശ്നം .കഷ്ടം!രാജയോ,കനിമൊഴിയോ കോടിക്കണക്കിന് രൂപ അനധികൃതസമ്പാദ്യം /പ്രശ്നമേയല്ല. മോഡി സ്വന്തം സംസ്ഥാനവികസനത്തിന് അമേരിക്കന്‍ കമ്പനി പ്രതിനിധികളെ സത്കരിക്കാന്‍ ചെലവിട്ടത്8.80 ലക്ഷം രൂപ.എന്ന് മാതൃഭൂമി ദിനപത്രം. അത് ക്രമക്കേടെന്ന് സിഎജി....ഇന്ത്യാമഹാരാജ്യത്തെ നിയമങ്ങളെ നമസ്കാരം.കേരളഎം.പി. സുധാകര്‍ജി ചോല്ലുന്നതത്രേ വാസ്തവം.
അടികുറിപ്പ്;-കൊണ്ഗ്രെസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ല,കൊണ്ഗ്രെസ്സ് സിബിഐയെ ഉപയോഗിച്ച് ഭരിക്കുന്നു....''എന്‍ഐഎ''എന്ന് കൂടി ചേര്‍ക്കാന്‍ മുലായംസിങ് യാദവ്‌ മറന്നതാകും.കെ.എം.രാധ
Like · · Promote

No comments:

Post a Comment