Thursday 6 November 2014

ചാനല്‍ കള്ളങ്ങള്‍


N.v. Sankaran എന്ന ജ്ഞാനി,,ദീര്‍ഘ ദൃഷ്ടി ...
. കേരളത്തിന്‍റെ ഹൃദ് സ്പന്ദനങ്ങളറിയാത്ത, കള്ളങ്ങള്‍ മാത്രം എഴുന്നള്ളിക്കുന്ന ചാനല്‍ പ്രതിഭകളെക്കാള്‍,ഉയരത്തില്‍ പൂര്‍ണ്ണ ശോഭയോടെ വിരാജിക്കുന്നു.
ഇന്ന്, 2014 November 4ഏഷ്യാനെറ്റ് ചാനലില്‍ സിന്ധു സൂര്യകുമാര്‍ 
ന്യൂജന്‍ 'ശുംമ്പന'മാഹാത്മ്യം,പോലീസിന്‍റെ കള്ളക്കളികളെപ്പറ്റി മോങ്ങുമ്പോള്‍,
'പുന്നാര മോളെ,ചെവിയില്‍ നുള്ളിക്കോ.'
ഇതൊന്നും,എത്ര പാടിയാലും,സുംബനം,ജയിക്കില്ല.!
മോള് ഒന്നങ്ങോട്ട് ചെന്ന് വീട് വീടാന്തരം കേറിയിറങ്ങി,സര്‍വേ നടത്ത്.
എത്രപേര്‍,അനുകൂലിക്കുന്നുവെന്ന് അന്വേഷിക്കുക.
അപ്പോളറിയാം,കേരളീയര്‍ ഏത് തട്ടില്‍ നില്‍ക്കുന്നുവെന്ന് കേട്ടോ
ന്യൂ ജന്‍ ഗേള്‍ സിന്ധുസൂര്യകുമാര്‍....പൊന്നു മോളേ..
(ഇത് കേട്ട്,മുന്‍പ്,പ്രിയങ്ക,മോളെപ്പോലെ കരുതുന്നുവെന്ന്മോഡി വചനത്തില്‍ കേറിപ്പിടിച്ച്‌ 'എന്‍റെ പിതാവ് ,രാജീവ്‌ നെഹ്‌റു എന്ന്‍ ചൊല്ലിയത് പോലെ,
മോള്,ഈ ടീച്ചറ് എന്‍റെ ''അമ്മയല്ല ''എന്ന് വലിയ വായില്‍ വിളിച്ച് കൂവുക.
ഹാ..ഹാ..എന്തൊരു വിവരമാണ് ചാനല്‍ പെണ്‍കുട്ടികള്‍ക്ക്!
കെ.എം.രാധ
...................................................................................
എന്‍.വി.ശങ്കരന്‍ എഴുതിയത് വായിക്കുക
· കാമ ചുംബന സമരം ചെയ്തു ശശിയായ ഒരു സഖാവിന്‍റെ ആത്മഗതം.
-------------------------------------------------------------------------------------------------------
"പന്ത്രണ്ടു കൊല്ലക്കാലം കള്ളങ്ങൾ പ്രചരിപ്പിച്ചും തെറി വിളിച്ചും ത്രിശൂലവും ഗർഭിണിയെയും ഭ്രൂണവും
പിന്നെ കുത്തബുട്ടിൻ അൻസാരിയുടെ പടവും എല്ലാം ഉപയോഗിച്ച് നരേന്ദ്ര മോദിയെ വേട്ടയാടിയിട്ടും ഒരു ഫലവും ഉണ്ടായില്ല.
അവസാനം ഗതി കെട്ട് വർഗ്ഗ ശത്രുവായ ബൂർഷ്വാ കുത്തകമുതലാളി ഒബാമയോടുകൂടി യാചിച്ചു നോക്കി മോദിയെ തടയാൻ.
എന്നിട്ടും ആ "നരാധമൻ" ഇന്ത്യയുടെ പ്രധാനമന്ത്രിയായി,
ഞങ്ങൾ 66 ൽ നിന്ന് 9 ലേക്ക് വീഴുകയും ചെയ്തു.
മാത്രമല്ല മോദി ലോകം മുഴുവൻ തന്‍റെ ഭാഗത്താക്കുകയും ചെയ്തു.
എങ്കിലും തല്ലിയും കൊന്നും,
അവസരത്തിലും അനവസരത്തിലും "സദാചാര" പോലീസ് ചമഞ്ഞു ലോഡ്ജുകളും മറ്റും തല്ലിപ്പൊളിച്ചും,
ഉണ്ണിത്താനെ ഒളിഞ്ഞു നോക്കിയും സക്കറിയയെ മർദ്ദിച്ചും കുറെ ബക്കറ്റ് പിരിവുകളെടുത്തും ഒക്കെ അങ്ങിനെ പിടിച്ചു നിൽക്കുകയായിരുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ്
കോഴിക്കോട്ടെ ഡൌണ്‍ ടൌണ്‍ രെസ്റ്റൊരന്റ് തല്ലിപ്പൊളിക്കാൻ ഒരു സുവർണ്ണ അവസരം വന്നെത്തിയത്.
പക്ഷെ, ഞങ്ങൾ സഖാക്കൾ സ്ഥലത്തെത്തുന്നതിന് വളരെ മുൻപേ തന്നെ യുവമോർച്ച കശ്മലന്മാർ അവിടത്തെ പണി തീർത്തു.
എന്നാൽ ശരിക്കും തീർത്തുമില്ല.
ഞങ്ങൾ സഖാക്കൾ ആയിരുന്നെങ്കിൽ അവിടെ ചായ കുടിക്കാൻ വന്നവരിൽ ഒരു അഞ്ചാറെണ്ണമെങ്കിലും ആശുപത്രിയിലായേനെ.
ഇത് ഒരുത്തനെയോ ഒരുത്തിയെയോ പോലും ഒപദ്രവിച്ചില്ല.
ഇതാണോ ഇവന്മാരുടെയൊക്കെ "സദാചാര" പോലീസ്.?
കഷ്ടം തന്നെ.
എന്തായാലും അവന്മാരെ ഒരു പാഠം പഠിപ്പിക്കണം.
"വർഗ്ഗീയ വാദി"കളായ യുവമോർച്ചക്കെതിരെ എന്ത് തെമ്മാടിത്തം കാണിക്കാനും നല്ല വളക്കൂറുള്ള മണ്ണ് ആണല്ലോ കേരളം. പക്ഷെ ഇത്തവണ ,അത്രക്കങ്ങു ഫലിച്ചില്ല.
മലയാളികൾക്കും അവസാനം അൽപ്പ സ്വൽപ്പം
വിവരം വച്ച് തുടങ്ങി എന്ന് തോന്നുന്നു.
ഇനി എന്ത് ചെയ്യുമോ എന്തോ, എന്‍റെ ചെഗു ദേവാ."

No comments:

Post a Comment