Sunday 17 January 2016

കഥ തിരുവാതിര K.M.RADHA

പ്രിയപ്പെട്ടവരെ,
(കുഞ്ഞുങ്ങളെ, കണ്ണിലെണ്ണയൊഴിച്ചു,കാവലിരിക്കുക?) 
കഥ 
തിരുവാതിര 
K.M.RADHA 
യുവതി,, പൂത്തിരുവാതിര നാളില്‍,
ടെറസ്സില്‍ നിന്ന് താഴേക്ക്‌ നോക്കി.
നേര്‍ത്ത നിലാവില്‍,
വാഹനങ്ങള്‍ പോകുന്നതും,
പല, കോണുകളില്‍ പ്ലാസ്റ്റിക് കത്തിച്ച പുക പടലങ്ങളില്‍
നിന്നുയരും വല്ലാത്ത ഗന്ധവും അവളെ അകത്തെത്തിച്ചു.
വര്‍ഷങ്ങള്‍ക്ക് പിന്നാലെ നടക്കാന്‍ അവള്‍ മോഹിച്ചു.
തറവാട്ടിലെ,
പറമ്പില്‍ നിലാവ്പൂത്ത രാവില്‍,
ആമ്പല്‍കുളത്തിനരികില്‍ നില്ക്കുന്ന കൌമാരക്കാരി മുന്‍പിലെത്തി.
കൂവ വെരുകിയതും,പുഴുക്കും,ഗോതമ്പ്കഞ്ഞിയും കഴിച്ചു.
ലോകം,ഏറ്റവും മനോഹരമെന്ന് .
പതിനൊന്ന് വയസ്സുകാരിക്ക് തോന്നി.,
ചെറുപ്പക്കാരി,വീണ്ടും ടെറസ്സില്‍,നിലാവ് തേടിയെത്തി.
ഇപ്പോഴും,,
അന്തരീക്ഷത്തില്‍ നിന്ന് പാടെ ദുര്‍ഗന്ധം അകന്നു പോയിട്ടില്ല.
നോട്ടം?
താഴെയുള്ള വാടക വീട്ടിലെ
ചെറിയ ഞെരക്കങ്ങള്‍ക്ക് പിന്നാലെ ,പാതി തുറന്ന ജനലിനരികലെത്തി.
,പെണ്‍കുട്ടി തീര്‍ത്തും മിണ്ടാനാവാത്ത വിധത്തില്‍
നിലത്ത്
വിരിപ്പില്‍ ,വസ്ത്രങ്ങളില്ലാതെ
ചവുട്ടിക്കൂട്ടി കിടക്കുന്നു.
',ചെറുപ്പക്കാരന്‍റെ ചിരിയില്‍ നിന്ന് വീഴുന്ന വാക്കുകള്‍
കേട്ട്, അവള്‍,ഞെട്ടിപ്പോയി.
'ഏറിയത്,നാല് കൊല്ലം തടവ്‌.!
അതൊക്കെ,ദേന്ന് അങ്ങ് വന്ന് ,പോകും.
കാലങ്ങളായി,കൊതിച്ചത് ,കിട്ടി.
.മാര്‍ക്കറ്റില്‍,നാല് ലക്ഷം വരെയാ..കന്യാചര്‍മ്മത്തിന് വിലയെന്ന്‍?
,ഏമാന്‍മ്മാര് പറേന്നത്‌ കേട്ടിട്ടുണ്ട്.!
നിന്റമ്മ, അയല്‍പക്കത്തെ പയ്യനെ,മകനായി കണ്ട് നിന്നെ ഏല്പ്പിച്ചു പോയതല്ലേ.
സാരമില്ലെടി.കൊച്ചേ.
ആശുപത്രിയില്‍
രാത്രി പണിക്ക് പോകുന്ന,തള്ളയോട് ,ഇവ്ടെ നടന്നതൊന്നും പറയാതിരുന്നാല്‍,നിനക്ക്
നല്ലത്.
മൊബയില്‍ ഫോട്ടോകള്‍ ഒന്നുംതന്നെ ,തല്‍ക്കാലം,ഒന്നും ചെയ്യുന്നില്ല.
ഞാന്‍,വീണ്ടും വരും. നിനക്ക്,കാവല്‍ ഈ'ഏട്ടനല്ലാതെ പിന്നാരുണ്ട്?
അവള്‍,ചങ്കിടിപ്പോടെ മുറിയിലെത്തി.
അപ്പോള്‍,
നിലാവ് കാര്‍മേഘങ്ങള്‍ക്കിടയിലെക്ക് പിന്‍വലിയുന്നുണ്ടായിരുന്നു


No comments:

Post a Comment