Tuesday 10 June 2014

2013 മെയ്‌ ആദ്യത്തെ ആഴ്ച,സെന്‍റ് പീറ്റേഴ്സ് ബസലിക്കയും,രൂപം പോലെ ഗുണവാന്‍ പോപ്പ് തിരുമേനിയെയും കണ്ടത്,ജീവിതത്തിലെ അപൂര്‍വ സ്വര്‍ഗീയ നിമിഷങ്ങള്‍. വിവിധ ദേശങ്ങളില്‍ ,പല വേഷങ്ങളും,ആചാരങ്ങളും പുലര്‍ത്തുന്ന പതിനായിരങ്ങള്‍ ഒത്തുകൂടിയ ചത്വരത്തില്‍, പോപ്പ് ,ഒരു ചെറു വാഹനത്തില്‍,വിശ്വാസികള്‍ക്കും,അവിശ്വാസികള്‍ക്കും ഇടയിലേക്ക് വരുന്നത് കണ്ടപ്പോള്‍,''ഈ ലോകത്ത് സമാധാനം,ശാന്തിയും'', ചൊരിയാനെത്തിയ ദൈവദൂതനെപ്പോലെ തോന്നി.വല്ലപ്പോഴും മാത്രം,ക്ഷേത്രങ്ങളില്‍ പോയി തൊഴാറുള്ള എനിക്ക്,ഭക്തി,നന്മയുടെ രൂപത്തില്‍ മനുഷ്യ മനസ്സിലെത്തിക്കാനാണ്,ഇഷ്ടം.പോപ്പിന്‍റെ,പുരോഗമന ചിന്താഗതിയ്ക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കാന്‍ ആഗ്രഹിക്കുന്നു.കുടുംബ ജീവിതം നയിച്ച്‌ കൊണ്ട് തന്നെ,സന്യാസത്തിന്,തടസ്സമില്ല എന്ന് വൈദികര്‍ക്കിടയില്‍,മനുഷ്യ സഹജമായ ചില 'അരുതായ്മകള്‍'സ്പര്‍ശിച്ചു കൊണ്ട്,ആ മഹത് വ്യക്തിത്വം ,വ്യക്തമാക്കി.
കെ.എം.രാധ

No comments:

Post a Comment