Monday 15 September 2014



  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അണികളില്‍ നിന്ന് കൊലക്കത്തികള്‍ തിരിച്ചു വാങ്ങുക.
കൊലപാതക രാഷ്ട്രീയത്തില്‍ തകരുന്നത് അനേകം കുടുംബങ്ങള്‍.
അവരുടെ കണ്ണീര്‍ വീണ് ഇനിയും കേരളം ശാപ പങ്കിലമാകരുത്.
നേതാക്കള്‍ അറിഞ്ഞേ ഏത് പാര്‍ട്ടി പ്രവര്‍ത്തകരും സംഘടിച്ച്,എതിരാളികളെ വീഴ്ത്തൂ എന്ന് കേട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രെയിന്‍യാത്രയില്‍ 
''ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെടെണ്ടത് തന്നെ ''എന്ന് ചിലര്‍ സംസാരിക്കുന്നത് കേട്ടു.
.2014 ജനുവരിയിലെന്ന് തോന്നുന്നു
തിരുവനന്തപുരത്ത് ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ വീട് കയറി അക്രമിച്ചു,പിതാവ് നാരായണന്‍ നായരെ വെട്ടി,അദ്ദേഹം മരിച്ചു.
തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ മത്സരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ,ജയ സാദ്ധ്യതകള്‍ ഇല്ലാതാക്കില്ലേ.,
ഇങ്ങനെ പരസ്പരം വെട്ടും കുത്തും.കൊലവിളിയും എപ്പോള്‍ തീരും എന്ന് ചിലരോട് ചോദിച്ചു.
ഉടന്‍ മറുപടി
അത് പ്രാദേശികമായ കാര്യങ്ങളെന്ന്.
നാരായണന്‍നായരും,ഷുക്കൂറും ടി പിയും സച്ചിനും ജോസഫ് മാഷുടെ കൈവെട്ടലും ,മനോജും അങ്ങനെ അനേകങ്ങള്‍ രാഷ്ട്രീയ വൈരാഗ്യത്തില്‍ പ്പെട്ട് ഒടുങ്ങുമ്പോള്‍, കരിനിയമങ്ങള്‍ കൊണ്ട് വന്ന് ,അവ തടയിടുക തന്നെ വേണം.
ഗള്‍ഫു നാടുകളില്‍ സ്ത്രീ പീഡനങ്ങള്‍ക്കും,മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ലഭിക്കുന്ന ദയാദാക്ഷിണ്യമില്ലാത്ത കഠിന ശിക്ഷ കൊടുത്താല്‍ ,ഇത്തരം ക്രൌര്യങ്ങള്‍ നില്‍ക്കുമോ?
ഒരു പരിധി വരെ .
അണികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഉന്നത നേതൃത്വങ്ങളെ , അണികള്‍ ബൂമറാങ്ങ് പോലെ തിരിഞ്ഞു കുത്തിയാലുളള ദയനീയാവസ്ഥ ചിന്തിക്കൂ.
അക്രമം കൊണ്ട് ഒന്നും നേടുന്നില്ല.
,കേരളം കാപാലികരുടെ നാടായി മാറുന്നത് എത്ര ലജ്ജാവഹം.!
K.M.RADHA

No comments:

Post a Comment