Saturday 19 April 2014

1922 കാലഘട്ടത്തിൽ ദുരവസ്ഥ പോലൊരു ഖണ്ഡകാവ്യം മഹാകവി കുമാരനാശാൻ എഴുതിയതെന്തിനെന്ന് ഓരോ ഹിന്ദുവും ഒന്നോർക്കുന്നത്‌ നല്ലതായിരിക്കും... കാർഷിക വിപ്ലവമായി കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവികൾ ചരിത്രതാളുകളിൽ ഒതുക്കിയ ഈ കൊടുംപാതകത്തിന്റെ സത്യങ്ങൾ ഓരോ ഹിന്ദുവും തിരിച്ചറിയണം... ഏറനാട്ടിലെ പഴയതലമുറക്ക്‌ മാത്രം അനുഭവിച്ചറിവുള്ള ഈ ചരിത്ര സത്യങ്ങൾ പുറത്തുകൊണ്ടുവരേണ്ടത്‌ ഓരോ ഹിന്ദുവിന്റേയും കടമയാണ്‌..

തുവ്വൂര്‍ കിണര്‍ - ചരിത്രം മൂടിയ ഒരു സത്യം....
ചരിത്രം തത്പരകക്ഷികളുടെ തൂലികയിലൂടെ പുറത്ത് വന്നപ്പോള്‍ അവര്‍ മനഃപൂര്‍വ്വം മറന്ന ചില സത്യങ്ങളുണ്ട്...കര്‍ഷകലഹള എന്ന് നിസാരവത്കരിച്ച 1921-ലെ കലാപം അതിലൊന്നായിരുന്നു...

1921-നെ നാം ഇന്നറിയുന്നില്ല...എന്തായിരുന്നു അതെന്ന്....ആ ലഹളയിലെ കുപ്രസിദ്ധമായ തുവ്വൂര്‍ കിണര്‍....ആഗസ്ത് 24 തുവ്വൂര്‍ കിണര്‍ സംഭവത്തിന്റെ വാര്‍ഷികദിനമായിരുന്നു....ആരോരുമോര്‍ക്കാതെ അത് കടന്നു പോകുന്നു....
മുറിവുകള്‍ കുത്തിത്തുറക്കുമ്പോള്‍ എല്ലാ മുറിവുകളും ഒരു പോലെ തുറക്കണമല്ലോ....അല്ലെ... 

തുവ്വൂര്‍ കിണറിനെ പറ്റി ഒരു ലേഖനത്തില്‍ നിന്ന് :

“തുവ്വൂരിനും കരുവായക്കുണ്ടിനു മദ്ധ്യേ ഉള്ള മൊട്ടക്കുന്നിന്റെ ചെരിവില്‍ ഒരു കിണറുണ്ട്.1921-ലെ ആഗസ്ത് അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും 4000-ഓളം അനുയായികളും ഒരു വമ്പിച്ച യോഗം ചേര്‍ന്നു. ഒരു ചെറിയ മരത്തിന്റെ തണലിലുള്ള പാറമേല്‍ തങ്ങള്‍ ആസനസ്ഥനായി.കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 40-ല്പരം ഹിന്ദുക്കള്‍ അയാളുടെ മുന്നിലേക്കാനയിക്കപ്പെട്ടു. പട്ടാളത്തെ സഹായിച്ചു എന്ന കുറ്റം അവരുടെ മേല്‍ ചുമത്തില്‍.മുപ്പത്തിയെട്ടു പേരെ വധശിക്ഷയ്ക്ക് വിധിച്ചു.മൂന്നു പേരെ വെടിവെച്ചതായി പറയപ്പെടുന്നു.ബാക്കിയുള്ളവരെ ഓരോരുത്തരെ ആയി കിണറ്റിന്‍‌കരയിലേക്ക് കൊണ്ടു വന്നു.ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെ ആയി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടയിരുന്നു.പക്ഷേ രക്ഷപ്പെടാന്‍ അസാധ്യമായിരുന്നു.നല്ല ചെങ്കല്‍ പാറയില്‍ വെട്ടി കുഴിച്ച കിണറിനു അരഞ്ഞാണുകള്‍ ഇല്ലായിരുന്നു.ഈ കൂട്ടക്കൊലയുടെ മൂന്നാം ദിവസവും കിണറ്റില്‍ നിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നത്രെ. എത്ര ഭയങ്കരമായിരുന്നിരിക്കണം അവരുടെ മരണം.കൂട്ടക്കൊല നടന്ന സമയം മഴക്കാലമായിരുന്നതിനാല്‍ കിണറ്റില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വറ്റിയിട്ടുണ്ട്.ആര്‍ക്കും ആ ഭീകരദൃശ്യം കാണാന്‍ കഴിയും.കിണറ്റിനടിഭാഗം മനുഷ്യാസ്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ കൂടേ ഉണ്ടായിരുന്ന പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജമിഷനറി മുപ്പത് തലയോടുകള്‍ എണ്ണുകയുണ്ടായി. ഒരു തലയോടിനെ പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.അത് രണ്ട് തുല്യഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഒരു ഈര്‍ച്ചവാള്‍ കൊണ്ട് രണ്ടായി ഈര്‍ന്നു മുറിക്കപ്പെട്ട ആ തല കുമാരപ്പണിക്കരെന്ന വൃദ്ധന്റേതായിരുന്നുവെന്നു പറയപ്പെടുന്നു....”

- ശ്രീ. ഇ. രാമന്‍‌മേനോന്റെ Moplah Rebellion എന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന്.
ഒരു അമ്പതു വര്‍ഷം മുന്‍പ്,അമ്മൂമ്മ ഏഏഏ കഥ പറഞ്ഞു തന്നിട്ടുണ്ട് .

No comments:

Post a Comment