Sunday 27 April 2014

നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയ്‌ക്ക്‌ ഒരു മകനും മകളുമാണ്‌ ഉള്ളത്‌. അവര്‍ക്കാകട്ടെ കുട്ടികളുമില്ല. അങ്ങനെ ഈ വംശാവലി പോലും നശിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ ഇവര്‍ ക്ഷേത്ര സ്വത്ത്‌ തട്ടിയെടുക്കുമെന്ന്‌ പറയുന്നത്‌..!!!
==
======================================= "ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എണ്ണിയാലും തീരാത്തത്ര നിധി പുറം ലോകമറിഞ്ഞതോടെയാണ്‌ വിവാദങ്ങളും കൊഴുക്കുന്നത്‌. തുടര്‍ന്നങ്ങോട്ടാണ്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണം കൈയ്യടക്കാനുള്ള അണിയറ നാടകങ്ങളും അരങ്ങേറി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കണ്‍കണ്ട ദൈവമാണ്‌ അനന്ത പത്മനാഭന്‍ . രാജ്യം പത്മനാഭന്‌ സമര്‍പ്പിച്ച്‌ പത്മനാഭ ദാസന്‍മാരായാണ്‌ അവര്‍ രാജ്യം ഭരിച്ചത്‌..!!

ക്ഷേത്രത്തിന്‌ അധികാരപ്പെട്ട സ്വര്‍ണവും പണവും പണ്ടവുമെല്ലാം മോഷ്‌ടിക്കുന്നു എന്ന കുറ്റമാണ്‌ ഇപ്പോള്‍ ആ പത്മനാഭ ദാസന്‍മാര്‍ക്കെതിരെ ചുമത്തുന്നത്‌. അവരെ ഇങ്ങനെ കല്ലെറിയുന്നതിനു മുമ്പ്‌ രാജകുടുംബത്തിന്റെ അവസ്ഥ എന്താണെന്നു കൂടി അറിയുക.

നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയ്‌ക്ക്‌ ഒരു മകനും മകളുമാണ്‌ ഉള്ളത്‌. അവര്‍ക്കാകട്ടെ കുട്ടികളുമില്ല. അങ്ങനെ ഈ വംശാവലി പോലും നശിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ ഇവര്‍ ക്ഷേത്ര സ്വത്ത്‌ തട്ടിയെടുക്കുമെന്ന്‌ പറയുന്നത്‌.

കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള കലാപമാണ്‌ എല്ലാത്തിനും മൂല കാരണം.

ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ അന്യ മതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചാണ്‌ വിവാഹം കഴിച്ചത്‌. തമിഴ്‌നാട്ടിലെ പണ്ടാല കുടുംബത്തില്‍പ്പെട്ട ഇവരെ കവടിയാര്‍ കൊട്ടാരത്തില്‍ കയറ്റിയില്ല. അങ്ങനെ അവരെ പട്ടം കൊട്ടാരത്തിലാണ്‌ താമസിപ്പിച്ചത്‌.

ഇതോടെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. പല വസ്‌തു തര്‍ക്കങ്ങളും പണ തര്‍ക്കങ്ങളും ഉണ്ടായി. ഇതോടെ കാരണവരും മഹാരാജാവുമായ ഉത്രാടം തിരുനാള്‍ സ്വത്തുക്കള്‍ വീതം വെച്ചു. ഇവരുടെ ധൂര്‍ത്ത്‌ കാരണം കേരളത്തിന്‌ അകത്തും പുറത്തുമുള്ള 200 ഏക്കറോളം വസ്‌തുക്കള്‍ നിസാര വിലയ്‌ക്ക്‌ വിറ്റു.

അതോടെ രാജകുടുംബാംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി മാറി. ഭാര്യ വീട്ടുകാരുടേയും അദ്ദേഹം എടുത്തു വളര്‍ത്തിയ ആള്‍ക്കാരുടേയും വലയത്തിലായി ഉത്രാടം തിരുനാള്‍ . ഈ ആളുകളുമായി കവടിയാര്‍ കൊട്ടാരത്തിന്‌ ബന്ധമില്ല. ഈ രണ്ട്‌ കൊട്ടാരങ്ങളും തമ്മിലുള്ള ശീതസമരമാണ്‌ പത്മനാഭ സ്വാമിക്ഷേത്രത്തിലെ മോഷണ കഥയിലെ പിന്നിലുള്ളത്‌.

ഇങ്ങനെ കവടിയാര്‍ കൊട്ടാരവും പട്ടം കൊട്ടാരവും തമ്മിലുള്ള അന്തഛിദ്രത്തിലാണ്‌ പത്മനാഭസ്വാമിക്ഷേത്ര ഭരണം രാജകുടുംബത്തില്‍ നിന്നും കൈവിട്ടു പോയത്‌.

ഉത്രാടം തിരുനാളിനു ശേഷം ഇപ്പോഴത്തെ രാജാവായ മൂലം തിരുനാള്‍ രാമവര്‍മ്മയ്‌ക്കാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റേയും ചുമതല. എന്നാല്‍ സുപ്രീം കോടതി വിധിയോടെ അതും ഇല്ലാതായി.

"തിരുവനന്തപുരത്തെ വലിയൊരു സമൂഹം ഇപ്പോഴും നാടു നീങ്ങിയ ഉത്രാടം തിരുനാളിനേയും മൂലം തിരുനാളിനേയും വലിയ ബഹുമാനത്തോടെയാണ്‌ കാണുന്നത്‌. അവരാരും പത്മനാഭസ്വാമിയുടെ സ്വത്തുക്കള്‍ അപഹരിക്കുമെന്ന്‌ ആരും കരുതുന്നില്ല. വംശാവലിപോലും അറ്റുപോയ ഇവരെ കല്ലെറിയാന്‍ ആര്‍ക്കു കഴിയും?

No comments:

Post a Comment