Saturday 3 May 2014

പോലീസ്ഓഫീസര്‍ (റിട്ട:) പ്രദീപ്കുമാര്‍ സി.എം. എന്ത് പറഞ്ഞുവോ,അത് മുഴുവന്‍ ശരി.
കാരണം, കോഴിക്കോട്ടുകാര്‍ക്ക് എന്നല്ല മാറാട് കലാപം എന്തെന്ന് ഗവേഷണം നടത്തിയ വര്‍ക്കെല്ലാം എന്നും (മാറാട് ഒന്നും,രണ്ടും ) ആ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍, ഉള്ളില്‍ നീറ്റലാണ്
രാഷ്ട്രീയക്കാര്‍ ഉന്നതര്‍ വിചാരിച്ചാല്‍ എന്തും നടക്കും,കേസുകള്‍ മായും.
അത് തന്നെയാണ്.,കേരളത്തില്‍ നടക്കുന്നത്.
സര്‍വീസില്‍ ഇരിയ്ക്കെ, ഒരക്ഷരം മിണ്ടാനാവാതെ,അതതു സര്‍ക്കാരുകള്‍ പറയുന്നത് പോലെ വഴി വിട്ടു പ്രവര്‍ത്തിക്കേണ്ടി വന്ന , നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ രോദനം പ്രദീപ്കുമാറിന്റെ വാക്കുകളിലുണ്ട്.
ഹിന്ദുക്കള്‍,ധനം വാങ്ങി, കേസുകള്‍ മായ്ക്കാന്‍ ,ഹൈന്ദവരെ കൊലയ്ക്കു കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്നു
വായിക്കുക
കെ.എം.രാധ
സംഘശക്തി ഹരിപ്പാട്'s status.
Thaibani mathetharan
പാക്‌ ഭീകരനെ കോഴിക്കോട്ടെ യുവനേതാവ്‌ ഫോണില്‍ വിളിച്ചു.
കോഴിക്കോട്‌: ബംഗളുരുവില്‍ കര്‍ണാടക വിധാന്‍സഭ ബോംബ്‌ വച്ചു തകര്‍ക്കാന്‍ ആസൂത്രണം ചെയ്ുയന്നതിനിടെ പിടിയിലായ പാക്‌ ഭീകരന്‍ മുഹമ്മദ്‌ ഫഹദിനെ കോഴിക്കോട്ടെ യുവ നേതാവ്‌ മൂന്നു തവണ ഫോണില്‍ വിളിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മാറാട്‌ കലാപത്തിന്റെ ഗൂഢാലോചന അന്വേഷിച്ച റിട്ട.ക്രൈംബ്രാഞ്ച്‌ എസ്‌.പി: സി.എം.പ്രദീപ്‌ കുമാറാണു ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട്‌ ബലിദാനികളുടെ അനുസ്‌മരണച്ചടങ്ങില്‍ പ്രസംഗത്തിനിടെ ഇക്കാര്യം പുറത്തുവിട്ടത്‌.
മാറാട്‌ കേസന്വേഷണത്തിനിടെയാണ്‌ ഉത്തരമേഖലാ ഐ.ജി: എം.എന്‍. കൃഷ്‌ണമൂര്‍ത്തി ഫഹദിനെ ചോദ്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നു പ്രദീപ്‌കുമാര്‍ പറഞ്ഞു. കോഴിക്കോട്‌ ഒന്നരമാസം താമസിക്കുകയും പാസ്‌പോര്‍ട്ട്‌ അടക്കമുള്ള രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്‌ത ഇയാളെപ്പറ്റി കേരള പോലീസ്‌ അറഞ്ഞിരുന്നില്ല. കോഴിക്കോട്ട്‌ ഇയാള്‍ വിവാഹാലോചനയും നടത്തിയിരുന്നു. കര്‍ണാടക പോലീസാണു ഫഹദിനെ പിടികൂടിയത്‌. കേരളത്തില്‍ ബോംബ്‌ വയ്‌ക്കാനല്ല സാമ്പത്തിക സ്രോതസായി പ്രവര്‍ത്തിക്കാനാണുതന്നെ ചുമതലപ്പെടുത്തിയതെന്നു ഫഹദ്‌ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
മാറാട്‌ കേസുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നതിനായിരുന്നു ചോദ്യം ചെയ്‌തത്‌. ഫഹദ്‌ വന്നുപോയ ശേഷമായിരുന്നു മാറാട്‌ കലാപം. മൈസൂരില്‍ താമസിച്ചിരുന്ന ഫഹദിന്റെ കോണ്‍ടാക്‌ട്‌ നമ്പറിലേക്കാണ്‌ കോഴിക്കോട്ടെ യുവനേതാവ്‌ വിളിച്ചത്‌. ഇതു സംബന്ധിച്ച്‌ ഡി.ഐ.ജിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. യുവനേതാവിനെ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. കോഴിക്കോട്‌ കടപ്പുറത്തു കളിക്കുമ്പോള്‍ ഫോണ്‍ കടലില്‍ വീണതാണെന്നും സിം കാര്‍ഡ്‌ വേറെ ആരോ ഉപയോഗിച്ചതാകാമെന്നുമായിരുന്നു യുവനേതാവിന്റെ മറുപടി. ഇതിനധികം പ്രചാരണം നല്‌കരുതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ സംഭാഷണം ഗൗരവമേറിയതാണെന്നും ഇയാളെ നിരീക്ഷിക്കണമെന്നും കാട്ടി ഉയര്‍ന്ന മേധാവികള്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. പക്ഷേ, നടപടി ഉണ്ടായില്ല. മാത്രമല്ല, നേതാവിനു പാര്‍ട്ടിയില്‍ സ്‌ഥാനക്കയറ്റം കിട്ടി.
ഇയാളെ ശിപാര്‍ശ ചെയ്‌ത നേതാവിനും പ്രമോഷന്‍ കിട്ടി. തീവ്രവാദ കേസുകളുടെ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി.ബസ്‌ സ്‌റ്റാന്‍ഡിലെ സ്‌ഫോടനമടക്കമുള്ള കേസ്‌ രേഖകളെല്ലാം പോലീസ്‌ സ്‌റ്റേഷനില്‍നിന്നും കോടതിയില്‍ നിന്നും അപ്രത്യക്ഷമായതായി പ്രദീപ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചന കേസുകളുടെ ഫയലുകള്‍ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്നു കാണാതായി. ഒരു കേസ്‌ രേഖ കോടതിയില്‍ വച്ചാണു നഷ്‌ടപ്പെട്ടത്‌- അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ തീവ്രവാദ ആക്രമണമായ മാറാട്‌ കേസ്‌ സി.ബി.ഐ. അന്വേഷിക്കേണ്ടതായിരുന്നു. ആഗോള തീവ്രവാദത്തിന്റെ ഭാഗമായിരുന്നു മാറാട്ടെ കൂട്ടക്കൊല. മലബാറിലെമ്പാടും കലാപമായിരുന്നു ലക്ഷ്യം.
മാറാട്‌ കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം ശരിയായതായിരുന്നു. എന്നാല്‍, കേസ്‌ ഏറ്റെടുക്കുന്നതിന്‌ ശരിയാംവിധം സി.ബി.ഐയെ ബോധ്യപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിനായില്ല. ടി.പി. വധഗൂഢാലോചന വിഷയത്തിലുള്ളതുപോലെ ഒരാവേശം മാറാട്‌ കേസിന്റെ കാര്യത്തില്‍ ഉണ്ടായില്ല. മാറാട്‌ കേസ്‌ അന്വേഷണത്തില്‍ പല രേഖകളും തനിക്കു നല്‍കാന്‍ മേലുദ്യോഗസ്‌ഥര്‍ തയ്യാറായിരുന്നില്ല.
മാറാട്‌ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തന്നെ സിറ്റി പോലീസ്‌ കമ്മിഷണര്‍ ഓഫീസില്‍ പോലുമുണ്ടായിരുന്നില്ല. നാലു തവണ ആവശ്യപ്പെട്ട ശേഷമാണു തനിക്കു ഏതാനും പേജുകള്‍ ലഭിച്ചത്‌. ഈ റിപ്പോര്‍ട്ട്‌ പഠിക്കാനോ നടപ്പാക്കാനോ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായില്ല.
കേരളാ പോലീസിന്റെ അന്വേഷണത്തിന്‌ അപ്പുറത്താണ്‌ മാറാട്‌ കലാപത്തിന്റെ ബന്ധങ്ങളെന്നു എ.ഡി.ജി.പിയെ ധരിപ്പിച്ചിരുന്നു.
കേസന്വേഷണം മുന്നോട്ട്‌ പോവില്ലെന്നും സി.ബി.ഐ. പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നും താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച്‌ മേധാവി പോലുമറിയാതെ മൂന്നാം ദിവസം തന്നെ സ്‌ഥലം മാറ്റി. വിരമിക്കാന്‍ ആറു മാസം ബാക്കിയിരിക്കെ 15 തവണയാണ്‌ തനിക്ക്‌ സ്‌ഥലംമാറ്റം ലഭിച്ചതെന്നു പ്രദീപ്‌കുമാര്‍ പറഞ്ഞു.
3Like ·  · Promote · 

No comments:

Post a Comment