Saturday 1 March 2014

വിവിധ മത മേലദ്ധ്യക്ഷന്മാരെയല്ല ,കോണ്ഗ്രസ്സിനെയാണ് പടിയടച്ച് പിണ്ഡം വെയ്ക്കേണ്ടത്.
ജനാധിപത്യ വിശ്വാസികള്‍ , വി.എം.സുധീരനെ മതേതരനായിട്ടാണ് കാണുന്നത്.ഞങ്ങളും ....
കോണ്ഗ്രസ് യുവ തുര്‍ക്കി വി.എസ് .ജോയ് ,കപട മതേതരന്‍ വി.ടി.ബാലരാമന്‍ അവര്‍കള്‍ എരി തീയില്‍ എണ്ണ ഒഴിക്കരുത്.
മത മേലധ്യക്ഷര്‍ക്ക് 'ഉത്തരം താങ്ങി പല്ലികള്‍''തുടങ്ങിയ പദവികള്‍ നല്‍കുമ്പോള്‍, വോട്ടുകള്‍ വേറെ വഴിക്ക് പോകും.
1 ഹൈന്ദവരില്‍,,വിവിധ ജാതികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ സംവരണാനുകൂല്യങ്ങളുടെ പേരില്‍ ,സമുദായ നേതാക്കള്‍ യാദവരെപ്പോലെ പരസ്പരം തല്ലി ഒടുങ്ങരുത്
അതാണ്‌,രാഷ്ട്രീയക്കാരുടെ ആഗ്രഹം.
2 ഹിന്ദു വോട്ടുകള്‍ ,ഭിന്നിച്ച്, പൊളിച്ചടുക്കാന്‍ വിവിധ ഹൈന്ദവ ജാതികളുടെ നേതൃത്വത്തിലിരിക്കുന്നവര്‍,മുന്‍കൈ എടുക്കരുത്.
3 അഞ്ചാം മന്ത്രിസ്ഥാനത്ത് നിന്ന് തുടങ്ങി,പരസ്പരം പോര്‍ വിളിച്ചും,പോരടിച്ചും ഒന്നും നേടാതെ,ഇന്നും ഹിന്ദു താഴ്ന്ന -ഉയര്‍ന്ന ജാതികളും ,ഹൈന്ദവരിലെ ജാതിരഹിതരും നോക്കി നില്ക്കെ,തികച്ചും ക്രൂരം, മ്ലേച്ഛ മായ രീതിയില്‍ ചാനലുകള്‍ വഴി പോര്‍വിളി നടത്താന്‍ ലജ്ജയില്ലേ?
ഇങ്ങനെ തല്ലി പിരിയുന്നത് കണ്ട് വേദനയുണ്ട് .
എവിടെയാണ് തുടക്കം?
4 ഹൈന്ദവര്‍ വര്‍ഗീയവാദികളെന്ന്, ആര്‍എസ്എസ്, ബിജെപി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരെന്ന് ചന്ദ്രിക പത്രത്തില്‍ എഴുതി,പിന്നീട് , എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്‍പിലൂടെ മുദ്രാവാക്യംവിളിച്ച് പോയവരെ ഒന്ന് വിലക്കാന്‍ പോലും തയാറാവാത്ത ഇരുതല മൂര്‍ച്ചയുള്ള കോണ്ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തുക'
(രമേശ്‌ ചെന്നിത്തലയെന്ന കപട മതേതരന്‍,ആറന്മുള വിമാനത്താവളത്തിന് വേണ്ടി വന്നാല്‍ ക്ഷേത്ര കൊടി മരം മുറിച്ചും വികസനം കൊണ്ടുവരുമെന്ന് നിക്ഷിപ്ത താത്പര്യം ഉള്ളില്‍ സൂക്ഷിക്കും ധീരന്‍,വയസ്സുകാലത്ത് സുഗതകുമാരിയെ,കുമ്മനത്തെ..അങ്ങനെ അനേകം പേരെ എരിപൊരി വെയിലില്‍ സമരത്തിലേക്ക് നയിച്ച്‌ പൊട്ടിച്ചിരിക്കുന്ന രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിട്ട് ,ആര്‍ക്കെന്ത് ഗുണം? ഹൈന്ദവ ശത്രു ശിവദാസന്‍ നായര്‍ എം എല്‍ എ യെ,ആറന്മുള വിമാനത്താവള ഭൂമിയിലേക്ക്‌ കൈക്കോട്ട് കൊടുത്ത്,കൃഷിപ്പണിയ്ക്ക് അയക്കാന്‍ ജനം തയാറെടുക്കൂ.കരിപ്പൂരും,നെടുമ്പാശ്ശേരിയും .....ആവര്‍ത്തിക്കരുത്.)
.(ഇതൊക്കെ ഓര്‍ത്തിട്ട് തന്നെയാവണം പ്രസിഡന്‍റ് സുകുമാരന്‍ നായര്‍ 'കോണ്ഗ്രസിന് നിരങ്ങാനുള്ള സ്ഥലമല്ല എന്‍ എസ് എസ് ആസ്ഥാനം എന്ന് വിളിച്ച് പറഞ്ഞത് )
5 തുടര്‍ന്ന്,ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ഷുക്കൂര്‍ മഹാന്‍ ,(അല്ലാ ...നാളെ കേരള മുഖ്യമന്ത്രി, ഷുക്കൂര്‍ അവര്‍കള്‍ ആയാല്‍ സാധാരണക്കാരായ
ഹിന്ദുക്കളെല്ലാം ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ അറബിക്കടലില്‍ ചാടി ജീവനോടുക്കേണ്ടി വരും.എത്രയും പെട്ടെന്ന്, കോണ്ഗ്രസ് നേതൃത്വം ബഹു: ഷുക്കൂറിന് മുഖ്യമന്ത്രി സ്ഥാനം നല്കുക )
വെള്ളാപ്പള്ളിയോട്, സര്‍ക്കാര്‍ നല്‍കിയ സ്ഥാന മാനങ്ങള്‍ ഉപേക്ഷിച്ച ശേഷം മതി വലിയ വര്‍ത്തമാനമെന്ന് ചാനല്‍ വഴി മേക്കിട്ട് കയറ്റം. ഉടന്‍ ചുരുങ്ങിയത് ഒരായിരം ഈഴവ പോരാളികളെ കൂട്ടിയിണക്കി ആലപ്പുഴ നഗരത്തില്‍ ക്കൂടി കിടിലന്‍ ജാഥ.ഹാ..ഹാ..നേരില്‍ കാണാന്‍ കഴിഞ്ഞില്ല..
ഷുക്കൂര്‍ ജനാധിപത്യമേ ...മനുഷ്യരെ തമ്മില്‍ തല്ലി കൊല്ലിക്കല്ലേ.ചാകും വരെ വല്ലപാടും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ.
സംവരണമില്ലെങ്കിലും, ബുദ്ധിയുള്ള തലച്ചോറുകള്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍,രാഷ്ട്രത്തിന്‍റെ അടിത്തറ ഇളകും.ഓര്‍ക്കുക
പിന്നീടാണ് ,അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത വീട്ടില്‍ വിവാഹ ചടങ്ങിനെത്തിയത്.
സ്വല്പ്പം വൈകിപ്പോയി.അല്ലെങ്കില്‍ ,വെള്ളാപ്പള്ളി തന്‍ ശക്തി പ്രകടന ആഘോഷ സുന്ദരദൃശ്യം മനസ്സിലെ ക്യാമറയില്‍ പകര്‍ത്തുമായിരുന്നു.
, കല്യാണ തലേന്ന് സന്ധ്യക്ക്‌ വീട്ടില്‍, മഹാകവി സംപൂജന്‍ ചെങ്കൊടിയേന്തും ജി.സുധാകരന്‍ അവര്‍കളെ കണ്ടു.
ആ ഗജഗംഭീരനെ കണ്ടതും,ഞങ്ങളെല്ലാം ഭയചകിതരായി പിന്മാറി.
എന്നിട്ടല്ലേ ...പരിചയപ്പെടല്‍.?
6ഇതര മുസ്ലിം -കൃസ്ത്യന്‍ മതമേലധ്യക്ഷന്മാരെ ഞങ്ങള്‍ നമിക്കുന്നു.അവരാരും തന്നെ ,ഇത്രമാത്രം ഗര്‍ഹണീയം,ജുഗുപ്സാവഹമായ വാക്കുകള്‍ പരസ്പരം തൊടുത്തു വിട്ടു സമൂഹത്തെ മലീമസമാക്കില്ല.
കെ.എം.രാധ

No comments:

Post a Comment