Friday 30 January 2015

കപട ബുദ്ധിജീവികള്‍

ലോകമെങ്ങും പടര്‍ന്നുപിടിച്ച തീവ്രവാദത്തെ ഇല്ലായ്മ ചെയ്‌വാന്‍,സന്നദ്ധരാകാതെ,
ഹിന്ദുക്കളുടെ വര്‍ഗീയത പെരുപ്പിച്ചുകാണിക്കാന്‍ ,കേരളത്തിലെ പത്രങ്ങള്‍ നടത്തുന്ന കുത്സിതശ്രമങ്ങളാണ്,
ഗാന്ധി വധത്തെ അപലപിക്കുന്നതോടൊപ്പം,
ഗോഡ്സെയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിന്‍റെ ,യുക്തിരാഹിത്യത്തെപ്പറ്റി ചിന്തിക്കുന്ന എം.പി.വീരേന്ദ്ര കുമാറിന്റെ ലേഖനം.
(2015 january 30)
എം.എന്‍.കാരശ്ശേരിയുടെ ലേഖനത്തില്‍,ഇസ്ലാം-കൃസ്ത്യന്‍ മതപരിവര്‍ത്തനത്തെ മൃദുലമായി തലോടി,ഉഗ്രന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌.
ഇക്കാലം വരെ,ഹിന്ദുക്കള്‍ക്ക് മതം മാറ്റത്തെപ്പറ്റിയുള്ള ചിന്തയില്ല.
ഇപ്പോള്‍,രാഷ്ട്രീയലാഭത്തിന് വേണ്ടി,
സ്വമതത്തിലേക്ക് മടങ്ങി വരുന്നു.
വന്നാല്‍ അവര്‍ ഹിന്ദു ഏത് ജാതിയില്‍ ചെന്നെത്തും?
മതം മാറ്റപ്പെട്ടവരെ വളരെ ആഭിജാത്യത്തോടെയാണ്,ഇസ്ലാം സ്വീകരിച്ചതെന്നും കണ്ടെത്തുന്നു.
(2015 january29 mathrubhumi daily)
ഹാഹാ! ചുംബനസമരത്തിന് ന്യായീകരണം കണ്ടെത്തിയതിനേക്കാള്‍,ഉശിരന്‍ വാദഗതികള്‍ കണ്ടെത്തുന്നു.
എന്നാല്‍,കേട്ടുകൊള്ളൂ..
ഇത്തരം,ഓലപ്പാമ്പുകള്‍ കാണിച്ച് പേടിപ്പിക്കാന്‍ മാത്രം, ബുദ്ധിയില്ലാത്ത ചില ഹൈന്ദവരെ കിട്ടും.
പെരുന്ന നായര്‍,കെ.ശിവദാസന്‍ നായര്‍,രമേശ്‌ ചെന്നിത്തല,കെ.സി.വേണുഗോപാല്‍..തുടങ്ങിയവര്‍.
ഇനി കേരളത്തില്‍,,കപട മതേതരത്വമെന്ന പരിപ്പ് വേവില്ലെന്ന് തോന്നുന്നു.
ഒറ്റ കാര്യം,
,തീവ്രവാദത്തിന്‍റെ അടിവേരുകള്‍ കേരളത്തിലെന്ന് അറിഞ്ഞിട്ടു പോലും,മുകളില്‍പ്പറഞ്ഞതുപോലെയുള്ള എഴുത്തുകള്‍, തീവ്രവാദത്തിനും,മതവര്‍ഗീയതയ്ക്കും ,കള്ള നോട്ടും,കള്ളപ്പൊന്നും,കോര്‍പ്പറേറ്റുകളുടെ ഇരമ്പിക്കയറ്റത്തിനും എതിരെ
എന്തുകൊണ്ടാണ്. ഇരുവരുടെയും തൂലികകള്‍ ചലിക്കാത്തത് എന്ന് ,രാഷ്ട്രീയത്തില്‍,തികഞ്ഞ അപക്വരായവര്‍ ചോദ്യം ഉന്നയിച്ചാല്‍ മറുപടി എന്താകും?

No comments:

Post a Comment