Thursday 22 January 2015

KASHMIR

ഇന്ത്യയുടെ അവിഭാജ്യഘടകമായ കാശ്മീരില്‍ ഹിന്ദു-മുസ്ലിം-സിഖ് മതമൈത്രി ഉണ്ടാവണം.
കേന്ദ്ര ബിജെപി സര്‍ക്കാര്‍,കാശ്മീരി ഹിന്ദുക്കളുടെ പുനരധിവാസം,എത്രയുംവേഗം നടപ്പാക്കണം.
കഴിഞ്ഞകാലത്ത്,സംഭവിച്ചത് പേടിസ്വപ്നമെന്ന് കരുതി മറന്ന്,പുതിയ അദ്ധ്യായത്തിന് തുടക്കംകുറിക്കാന്‍ തയാറാവുക.
അതാണ്‌,മനുഷ്യത്വം.
താഴെ കൊടുത്ത കാര്യങ്ങള്‍.മുന്‍പ് വായിച്ചതാണ്,
അന്ന്,കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍,ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.
ഇപ്പോഴും,കാശ്മീരില്‍ വെടിയൊച്ചകള്‍ ആര്‍ത്തലയ്ക്കുന്നതിനു കാരണം,കോണ്ഗ്രസസിന്‍റെ മതപ്രീണനം/സ്വാര്‍ത്ഥത.
വിവരണം തന്ന അരുണിന് നന്ദി.
എല്ലാവരും വായിക്കൂ.
കെ.എം.രാധ
.....................................................................................................................
Arun Vinayaka
ഹീനമായ ഹിന്ദു വംശഹത്യക്ക് ഇന്നേക്ക് 25 വയസ്സ്
============================================
മത തീവ്രവാദികളാൽ ആട്ടിയോടിക്കപ്പെട്ടു, സ്വന്തം വീടും സമ്പത്തും എല്ലാം നഷ്ട്ടപ്പെട്ടു, പിറന്ന മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥക്ക് ഇന്നേക്ക് ഇരുപത്തിയഞ്ച് വർഷങ്ങൾ തികയുന്നു
.ഭരണ സിരാ കേന്ദ്രങ്ങളുടെ മൂക്കിനു മുന്നിലായി ഇന്ദ്രപ്രസ്ഥത്തിലെ തെരുവോരങ്ങളിൽ അസ്ഥി തുളച്ചു കയറുന്ന തണുപ്പേറ്റു കൊണ്ട് ജീവിതത്തിൽ പുതിയൊരു പ്രഭാതം കാണാൻ വിധിയില്ലാതെ കരഞ്ഞു തീർക്കുന്ന ഈ സമൂഹത്തിന്റെ വേദന കൂടി കാണാൻ കഴിയണം നമുക്ക്.
......................................................................................................
ഇന്ത്യയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് അതേ രാജ്യത്തിനകത്ത് പ്രവാസ ജീവിതം നയിക്കേണ്ടി വന്ന ഹതഭാഗ്യരാണ് കാശ്മീരി പണ്ഡിറ്റുകള്‍
. 1989 ലാണ് അക്രമത്തിലൂടെ മതം പ്രചരിപ്പിക്കുന്ന പാകിസ്താനി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ കാശ്മീരില്‍ ഒരു കൂട്ടം വിഘടന വാദികള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനു രൂപം നല്‍കിയത്. വെള്ളിയാഴ്ചകളിലെ ജുമാ പ്രാര്‍ത്ഥനക്ക് ശേഷം നടത്തുന്ന യോഗങ്ങളിലൂടെ തദ്ദേശീയരായ യുവാക്കളില്‍ തീവ്ര ആശയങ്ങള്‍ പടര്‍ത്തി അവര്‍ക്ക് റഷ്യന്‍ നിര്‍മ്മിത കലാഷ്നിക്കൊവ് തോക്കുകള്‍ സമ്മാനിച്ച് ഭീകരവാദികളാക്കുകയായിരുന്നു.
“നമുക്ക് വേണ്ടത് സ്വാതന്ത്രം... അതിര്‍ത്തികള്‍ നമ്മള്‍ ഇല്ലാതാക്കും... പണ്ഡിറ്റിനെ നമുക്ക് വേണ്ട ഭാര്യയെ മതി, ഞങ്ങള്‍ പാക്കിസ്ഥാന്‍ ഉണ്ടാക്കും...”
തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന യുവാക്കളെ നമ്മുടെ രാജ്യം കാര്യമായെടുത്തില്ല.
.................................................................................................................
ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ഈ അലസ ഭാവം ഒരു സമൂഹത്തിന്റെ വിധി പ്രവചിക്കുന്ന അലംഭാവമായി മാറി.
62 വയസ്സുള്ള അഭിഭാഷകനായ ടിക്കാ ലാല്‍ ടാബ്ലൂ ആയിരുന്നു ആദ്യത്തെ ഇര.
ജമ്മു കാശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് 1989 സെപ്തംബര്‍ 14 ന് ശ്രീനഗറിനടുത്തുള്ള ഹബ്ബ കദല്‍ എന്ന സ്ഥലത്ത് വച്ച് എട്ടു വെടിയുണ്ടകള്‍ തുളച്ചു കടന്നു.
അദ്ദേഹത്തിന്റെ ഭൌതീക ശരീരം വഹിച്ചു കൊണ്ട് എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വിലാപ യാത്രക്ക് നേരെ വിഘടനവാദികള്‍ കല്ലേറ് നടത്തി.
...............................................................................................................................
അന്ന് മുതല്‍ക്കാണ് ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിനും മുപ്പതിനായിരത്തില്‍ പരം പണ്ഡിറ്റുകളുടെ ഉന്മൂലനത്തിനും ഇടയാക്കിയ കശ്മീരിലെ ഇസ്ലാമിക ഭീകരവാദകാലം ആരംഭിക്കുന്നത്.
മസിലുകളെക്കാള്‍ തലച്ചോറ് ഉപയോഗിച്ച് ജീവിച്ച പണ്ഡിറ്റ്‌ സമൂഹത്തിനു പാലായനം അല്ലാതെ മറ്റൊരു മാര്‍ഗ്ഗം മുന്നില്‍ ഇല്ലായിരുന്നു.
...........................................................................................
ടാബ്ലുവിന്റെ കൊലപാതകത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു പ്രാദേശിക പത്രത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പേരില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.
“കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായ ഇസ്ലാമിക രാഷ്ട്രമാണ്. മുസ്ലീങ്ങള്‍ അല്ലാത്തവരായി ഇവിടേ ആര്‍ക്കും തുടരാന്‍ സാധ്യമല്ല. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ കാശ്മീര്‍ വിട്ടു പോകണം.”
അന്ന് മുതല്‍ തന്നെ തോക്ക് ധാരികളായ ഭീകരവാദികള്‍ വീട് കയറി ഭീഷണി ആരംഭിച്ചു.
........................................................................................................................
ഒന്നുകില്‍ മതം മാറി ഇസ്ലാം ആവുക അല്ലെങ്കില്‍ കാശ്മീര്‍ വിടുക. അപ്പോള്‍ തന്നെ എതിര്‍ത്തവരെ അവിടെ വച്ച് തന്നെ വകവരുത്തി. സംഘടിച്ച് പ്രതികരിച്ച ചില പണ്ഡിറ്റുകളെ കെട്ടിയിട്ട് അവരുടെ മുന്നില്‍ വച്ച് അവരുടെ കുടുംബത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു.
വാര്‍ത്താ വിനിമയ സൌകര്യം കുറവായിരുന്ന ആ കാലത്ത് രാത്രിയുടെ മറപറ്റി നടന്ന ഇത്തരം ക്രൂരതകള്‍ പുറം ലോകം അറിയാന്‍ വൈകി.
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് തീവ്രവാദികളെ അതേ നാണയത്തില്‍ നേരിടാന്‍ കഴിഞ്ഞില്ല. നാലു ലക്ഷത്തോളം വരുന്ന പാവങ്ങള്‍ ജമ്മുവിലേക്ക് പാലായനം ചെയ്തു.
.......................................................................................
ജമ്മുവിലും അവര്‍ക്ക് തുണയായി ആരും ഉണ്ടായില്ല.
പാമ്പ്‌ കടിയേറ്റ് ആളുകള്‍ മരിച്ചു വീഴാന്‍ തുടങ്ങി.
അവര്‍ക്ക് വെള്ളം വൈദ്യുതി വൈദ്യസഹായം തുടങ്ങിയവ നിഷേധിച്ച് പ്രാദേശിക ഭരണകൂടവും പണ്ഡിറ്റ്‌ വിഭാഗത്തെ താഴ്വരയില്‍ നിന്നും തുരത്തി.
ഇപ്പോള്‍ ഡല്‍ഹിയിലും മറ്റുമുള്ള ചേരികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പണ്ഡിറ്റുകള്‍ മിക്കവാറും ആസ്ബസ്റ്റോസ് ഷീറ്റ് പുരകളില്‍ രണ്ടടി സ്ഥലം പാചകത്തിനും രണ്ടടി പാത്രം കഴുകാനും രണ്ടടി പൂജാമുറിക്കുമായി ഭാഗിച്ച കുടിലുകളില്‍ കഴിയുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നവകാശപ്പെടുന്ന ഒരു രാഷ്ടീയ കക്ഷിയും ഇവരുടെ സഹായത്തിനെത്തുന്നില്ല.
...........................................................................................
ഈ പാവങ്ങള്‍ക്കൊന്നും വലിയ മോഹങ്ങളോ അത്യാഗ്രഹങ്ങളോ ഇല്ല. ഇവരുടെ യുവതലമുറക്ക് തീവ്രവാദികളോട് പ്രതികാര ദാഹം പോലും ഇല്ല. എങ്ങനെയെങ്കിലും പഠിച്ച് ജോലി നേടണം എന്ന ആഗ്രഹം മാത്രമെ ഇവര്‍ക്കുള്ളൂ. കാശ്മീരി പണ്ഡിറ്റുകളെ അവരുടെ പിറന്ന മണ്ണില്‍ പുനരധിവസിപ്പിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്.
കാശ്മീരിലെ ഓരൊ അടി മണ്ണും ലഡാക്ക് മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വിശാല ഭാരതത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്.
കാശ്മീരില്‍ പലയിടങ്ങളിലായി പണ്ഡിറ്റ് സമൂഹം ചിതറി ജീവിച്ചിരുന്ന കാലം തിരികെ കൊണ്ടുവരാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധം.
അതല്ലാതെ അവിടെ അവശേഷിക്കുന്ന മുസ്ലീങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തണം എന്ന വാദം സാംസ്കാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനും ഒട്ടും സ്വീകാര്യമല്ല.
......................................................................................................
ഈ കാര്യത്തില്‍ ഇനി പ്രതീക്ഷ
നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിലാണ്. പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 2500 കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ച് തയ്യാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
തീവ്രവാദികളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയാത്ത ഒരു നിലയാണ് കാശ്മീരില്‍ ഇപ്പോള്‍ ഉള്ളത്. അനവധി നിരവധി പ്രതിബന്ധങ്ങള്‍ അത് കൊണ്ട് തന്നെ മോഡി സര്‍ക്കാരിന് തരണം ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷെ അതെല്ലാം തരണം ചെയ്യാന്‍ ഒരു രാഷ്ട്രം ഒന്നിച്ച് അണി ചേരേണ്ടതുണ്ട്.
ഒരു കാശ്മീരി പണ്ഡിറ്റ് തെരുവില്‍ കിടക്കുമ്പോള്‍ അയാളുടെ കൂടെ രാജ്യത്തെ ഓരൊ പൌരന്റെയും ആത്മാഭിമാനം തെരുവില്‍ കിടക്കുന്നു.
അത് മറക്കരുത്.

No comments:

Post a Comment