Wednesday 11 March 2015

കഥ അങ്ങനെയങ്ങനെ കെ.എം.രാധ

കഥ
അങ്ങനെയങ്ങനെ
കെ.എം.രാധ
കടല്‍ത്തീരം.
നിമിഷ ,സിമന്റ് പടിയിലെ മണല്‍ത്തരികള്‍ തുടച്ചു നീക്കി, അന്തി കാഴ്ചകള്‍ക്ക് സാക്ഷിയായി.
,പടിഞ്ഞാറന്‍ വാനം, ഒരു ദിവസത്തെ യാത്രയ്ക്കുശേഷം , തളര്‍ന്നെത്തിയ അപ്സരസ്സിനെ കണ്ടു.
അവള്‍,ആടയാഭരണങ്ങള്‍ വേര്‍പെടുത്തി,ദേഹം സ്വതന്ത്രമാക്കി.
,തവിട്ടുനിറമുള്ള അലകളുതിരും ജല വിസൃതിയില്‍ ചുവന്ന വട്ടപ്പൊട്ട് പതുക്കെപ്പതുക്കെ മായ്ഞ്ഞു.
നേര്‍ത്ത സന്ധ്യ അടുത്തടുത്ത് വന്നു.
നിമിഷ ,നഗ്ന മനസ്സോടെ ഇരുട്ടിനെ പുണര്‍ന്നു.
...........................................................................................................
തികച്ചും അപരിചിത സ്വരം,അരികില്‍.
'ചേച്ചീ..വരൂ
നമുക്ക് ,ബീച്ചില്‍ കൂടി ,ചവോക്ക് മരങ്ങള്‍ക്കിടയിലൂടെ,കൈകോര്‍ത്തു പിടിച്ച് നടക്കാം.
പഞ്ചസാര പൂഴിയില്‍ , ചീറും കാറ്റിനെതിരെ നീങ്ങാം''
ആരാണ്?
കാഴ്ചയില്‍ വെറും ഇരുപത്തിനാല് വയസ്സിന്‍റെ മേന്മയില്‍ തിളങ്ങുന്ന ഈ കൊച്ചു പെണ്ണ്?
'വരൂന്നേ'[
അവളുടെ പിടിയില്‍പ്പെട്ടപ്പോള്‍,
സ്വന്തം മകളെപ്പോലെ തോന്നി.
ചേച്ചി ആരെ കണ്ടാലും,കുറഞ്ഞൊരു പരിചയം കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അറിയാം.
മുന്‍കൂട്ടി ഉത്തരവും തന്നേക്കാം. .
Just wait.
''എന്‍റെ നാമം നിര്‍വൃതി.
പഠനം ബിരുദം പ്ലസ് കമ്പ്യൂട്ടിംഗ്.
ജോലി ഗൈഡ്.എന്നു വെച്ചാല്‍ ...
ഹഹാ...അതുതന്നെ?''
ഈ പെണ്‍കുട്ടിയ്ക്ക് വല്ല മാനസിക തകരാറുകളും?
ചേച്ചി,വിചാരിച്ചു കാണും,എനിക്ക് വട്ടാണോ എന്ന്.
ചേച്ചിയെ അല്‍പ്പം മുന്‍പ് കൂടി ഫേയ്സ്ബുക്കില്‍ ,കണ്ടു.
എന്തിനാണ് ,ചേച്ചീ,കണ്ടവന്മാരുടെ ശത്രുത പിടിച്ചു വാങ്ങുന്നത്?
ചിലപ്പോള്‍ ,അവര്‍ ചേച്ചിയെ വളഞ്ഞിട്ട് തല്ലുന്നത് കാണുമ്പോള്‍,
ഞാന്‍ ഈറ്റപ്പുലിയായി വന്ന് രക്ഷിച്ചിട്ടുണ്ട്.
ഇനിയും,അത്തരം, അജ്ഞാത സഹായം പ്രതീക്ഷിക്കാം കേട്ടോ.'
എന്തുകൊണ്ട്?എന്ന് ചോദിക്കൂ...ചേച്ചീ
because i love your writing, that's so.. so..dear to me.''
എന്തായാലും ഈ ചെറു വൈരക്കല്ലിന്റെ പ്രഭ ,അവളില്‍ പടര്‍ന്നു.
നിര്‍വൃതി വീണ്ടും ഉത്സാഹിയായി.
''ഇനി,
സുഖമായി അടിപൊളിയായി കഴിഞ്ഞുകൂടെ?
ദേ..വൈകുന്നേരമായി കേട്ടോ. പറഞ്ഞാല്‍ അനുസരിക്കാത്ത പ്രകൃതമെന്ന് ,എഴുത്ത് കണ്ടാലറിയാം
നിമിഷ ചോദിച്ചു.
പേര്‍?
പേരിലൊന്നും കാര്യമില്ല.
എന്നെ ഒരിക്കലും ചേച്ചിയുടെ അയ്യായിരം ഫ്രണ്ട്സില്‍ നിന്ന്,കണ്ടുപിടിക്കാനും കഴിയില്ല.
കാരണം,പുരുഷ പ്രൊഫയിലിലാണ് ഞാന്‍ ഒളിച്ചിരിക്കുന്നത്!
നല്ല മലയാളം.!
പെട്ടെന്നവള്‍ ,വര്‍ത്തമാനം ഇംഗ്ലീഷിലേക്ക് മാറ്റി.
അവള്‍ കണ്ട ചലച്ചിത്രങ്ങള്‍,വന്ന വഴികള്‍. എല്ലാമെല്ലാം മുന്‍പില്‍ നിവര്‍ത്തിയിട്ടു.
അക്കൂട്ടത്തില്‍ ,നിമിഷ കണ്ട
'The Great Gatsby' 'Safe Haven' ഉണ്ട്.
പക്ഷേ...
ഒരിക്കലും,ഒരിക്കലും
അവള്‍ അച്ഛന്‍,അമ്മ ,വീട് ,,കുടുംബത്തെപ്പറ്റി മൌനം. നിലനിര്‍ത്തി.
അവളുടെ കൈ മുറുകെപ്പിടിച്ച്‌,പതുക്കെ ചോദിച്ചു.
''സന്ധ്യ കഴിയാറായി.വീട്ടില്‍ പോകണ്ടേ?
കുട്ടിയടെ വര്‍ത്തമാനത്തില്‍ ലയിച്ച് .സമയം പോയതറിഞ്ഞില്ല.''
''പേടിയുണ്ടോ''
അവളുടെ നേര്‍ത്തതെങ്കിലും ,ഉറച്ച ശബ്ദം.
''ഉവ്വ്.ഇത്രയും നേരം വൈകി ഒരിക്കല്‍പോലും,ബീച്ചില്‍ ചിലവഴിച്ചിട്ടില്ല.
നമുക്ക്,പോകാം.'
'ഞാനില്ല. പൊയ്ക്കൊള്ളൂ'
''ഒറ്റയ്ക്ക്?''
ഒറ്റയ്ക്കോ?ഞാനോ?
ഇപ്പോള്‍ വരും എന്‍റെ കൂട്ടുകാര്‍.
.ഒക്കെ,കൂടിയ ഇനങ്ങള്‍.''
'ഫോണ്‍ നമ്പര്‍ തരൂ.ഞാന്‍ വിളിക്കാം.പ്ലീസ്''
നോ..നോ...നമ്പര്‍ തരില്ല.''
അകലെനിന്ന് വരുന്നവരെ ചൂണ്ടി അവള്‍ പറഞ്ഞു.
'..ദേ..അവരെത്തി..
ഞങ്ങള്‍ ഗോവയ്ക്ക്,
അവിടെനിന്ന് ഡല്‍ഹിക്ക്
പിന്നെ,മൊറീഷ്യസ്സിലേക്ക് പോകുന്നു.
അവിടെ പോയിട്ടില്ലല്ലോ.?
ചേച്ചി പോയ രാജ്യങ്ങളൊക്കെ, കാണാപാഠം'',
ആദ്യമായിട്ടാണ്, ഇങ്ങനെ ഒരാള്‍,
മുഖപുസ്തകത്തില്‍, നിമിഷയുടെ ഓരോ ഹൃത് സ്പന്ദവും ഒപ്പിയെടുക്കുന്നതെന്ന് അറിയുന്നത്.
''ഇനി,നമ്മള്‍ എപ്പോഴെങ്കിലും കാണുമോ കുട്ടീ'
പെട്ടെന്ന്,നിര്‍വൃതി,
നിമിഷയെ കെട്ടിപ്പിടിച്ച്,.കവിളില്‍ തെരുതെരെ ഉമ്മ വെച്ചു കൊണ്ട് ..
''ജീവിതം,ഇങ്ങനെയൊക്കെ തന്നെയല്ലേ... അമ്മേ...''
ഇരുട്ടില്‍,അടുത്തടുത്ത് വരുന്ന ആള്‍ രൂപങ്ങള്‍.!
ബസ്സില്‍ ഇരിക്കുമ്പോള്‍,.കടന്നുപോകുന്ന വര്‍ണ്ണ വിളക്കുകള്‍,
സാഗരരോദനം.
വിജനതീരം!

No comments:

Post a Comment