Saturday 16 May 2015

പല മുഖങ്ങള്‍

താഴെയുള്ള പോസ്റ്റ്‌ വായിച്ച ശേഷം മറ്റൊരാള്‍ അയച്ചു തന്ന പോസ്റ്റ്‌ കൂടി (പേര്‍ എഴുതാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല).വായിക്കുക.
സോഷ്യല്‍ മീഡിയ വഴി ദിനം പ്രതി മതവര്‍ഗീയവാദത്തിന്‍റെ പല മുഖങ്ങള്‍ കാണാം.
കേരളത്തില്‍ സംഭവിക്കുന്നത്‌ കപട മതേതരത്വം.
ഇരുമുന്നണികളുടെ പരസ്പര സഹായ സഹകരണത്തോടെ ,കേസുകള്‍ മായ്ച്ചും,കള്ളപ്പണം,തീവ്രവാദം വളര്‍ത്തിയും വന്നപ്പോള്‍,
സ്വാഭാവികമായും ഹൈന്ദവര്‍ ബിജെപി/ആര്‍ എസ് എസിലേക്കു ആകര്‍ഷിക്കപ്പെട്ടു.
ഇതല്ലേ സത്യം ?
എന്നിട്ടും,ഇപ്പോഴും മതേതരത്വം പാടാന്‍ മുന്നണികള്‍ക്കു ലജ്ജയില്ല.!
കഴിഞ്ഞ ദിവസം ,ചില ഹിന്ദുക്കള്‍ എനിക്ക് ഫേയ്സ് ബുക്കില്‍ കത്തുകള്‍ എഴുതി..
കേള്‍ക്കൂ..
''ഇത്രക്കാലം ഹിന്ദുക്കളുടെ വോട്ടുകള്‍ വാങ്ങി ഇരുമുന്നണികളും വഞ്ചിച്ചു.ഞങ്ങള്‍ക്ക് സ്വാഭാവികമായി കിട്ടേണ്ട ആനുകൂല്യങ്ങള്‍ പോലും കിട്ടിയില്ല.വിദ്യാഭ്യാസം കുളം തോണ്ടി.''
ഞാന്‍ പലപ്പോഴും ഇവിടെ എഴുതിയ കാര്യങ്ങള്‍ തന്നെയാണ് അവരും എഴുതിയത്.
കേള്‍ക്കൂ.തുടര്‍ന്ന് വീണ്ടും അവര്‍ എഴുതി.
''ഇനി പി.സി ജോര്‍ജ്ജിനെപ്പോലുള്ളവര്‍ മതേതരത്വത്തിന്റെ പേരില്‍ അഴിമതിരഹിതം എന്നൊക്കെ പറഞ്ഞ് മതവര്‍ഗീയ പാര്‍ട്ടികളെ ,അധികാരം കിട്ടാന്‍ വേണ്ടി കൊണ്ട് വരുന്നതും മനസ്സിലായി.ബാലുശ്ശേരിക്കാരന്‍ മതപണ്ഡിതന്‍റെ ക്ഷേത്ര കാണിയ്ക്കയിടുന്നവരെ അപഥസഞ്ചാരികളാക്കിയതും,കോഴിക്കോട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ക്ഷേത്രങ്ങള്‍ ബോംബിട്ടു നശിപ്പിക്കുമെന്ന് എഴുതിയതും കേരളത്തിലെ ക്ഷേത്ര വിശ്വാസികളില്‍ പ്രതികാരബുദ്ധി ഉണര്‍ത്തിയിട്ടുണ്ട്.''
ഇവരില്‍,
ഭൂരിഭാഗവും ആര്‍ എസ് എസ് ,ബിജെപി ആയിരുന്നില്ല.
പക്ഷെ,
ഇപ്പോള്‍ .,
അവരെല്ലാം കൂട്ടത്തോടെ ആര്‍ എസ് എസ്,ബിജെപി ആയത് ഇരുമുന്നണികളുടെയും,വിവിധ ജാതിമത വര്‍ഗീയ സംഘടനകളുടെയും കൈയിലിരുപ്പുകൊണ്ട്.
ഇങ്ങോട്ട് അടിച്ചാല്‍,അങ്ങോട്ടും കിട്ടും എന്ന് ഹിന്ദുക്കള്‍ പറയാന്‍ തുടങ്ങി എന്നര്‍ത്ഥം.
കേരളീയരുടെ സ്നേഹവും സഹനവും എവിടെ പോയ്‌മറഞ്ഞു?
ഇനിയെങ്കിലും,പരസ്പരം വാശി,വൈരാഗ്യം ഉപേക്ഷിക്കുക.
യഥാര്‍ത്ഥ മതേതരമെന്തെന്ന് മനസ്സിലാക്കുക.
കൊച്ചിയില്‍, കവരത്തി ദ്വീപ് കാണാന്‍ പോകുമ്പോള്‍,(6-05-2015 ) ഇടയ്ക്കിടെ ചാഞ്ഞും ചെരിഞ്ഞും വേഗത്തില്‍ നീങ്ങുന്ന കപ്പലിന്റെ മുകള്‍ തട്ടില്‍ വെച്ച് ,
മുകളില്‍ നീലാകാശത്തില്‍,ഇരുണ്ട-വെള്ളിമേഘങ്ങള്‍
താഴെ ,അലകളുതിര്‍ക്കും പച്ച കടല്‍.
ഒരു മുസ്ലിം ചെറുപ്പക്കാരന്റെ മനസ്സ് വായിച്ചെടുത്തു.
''ഞാനും യെമനില്‍ പോയി.നിങ്ങളുടെയൊക്കെ യാത്ര (29-03-2015)
മുടക്കിയ ഇതേ കപ്പലില്‍ തന്നെ.എന്‍റെ നാടിനെ സേവിക്കാനുള്ള ഒരവസരവും പാഴാക്കില്ല ടീച്ചര്‍.''
അതേ..നിഷ്ക്കളങ്കനായ ദ്വീപ് നിവാസിയുടെ ശബ്ദം കേട്ടപ്പോള്‍,ഓര്‍ത്തുപോയി.
ഈ ചെറുപ്പക്കാരനാണ് യഥാര്‍ത്ഥ ഭാരതീയന്‍.
ഈ യുവാവിനെപ്പോലുള്ളവര്‍ എത്ര പേര്‍ നമുക്കിടയിലുണ്ട്.?
രാജ്യത്തെ അപകടപ്പെടുത്താന്‍ കാശ്മീരില്‍ പോയവരാണ് കേരളീയര്‍.
ഐഎസ് തീവ്രവാദികളെ സഹായിക്കാന്‍ അഞ്ചു ലക്ഷം ചാവേറുകളെ ഭാരതത്തില്‍ നിന്ന് അയക്കാമെന്നു പറഞ്ഞവരാണ് ,ഇന്ത്യക്കാര്‍.
വീണ്ടും എഴുതുന്നു..
എന്ത്  എഴുതുമ്പോഴും നല്ല വാക്കുകള്‍ഉപയോഗിക്കുക.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍ ,മതവര്‍ഗീയതയുടെ പേരില്‍ പരസ്പരം വിഷം ചീറ്റുന്നവര്‍ ആരുമാകട്ടെ,അവര്‍ മനുഷ്യരല്ല.
അധമര്‍!.
കെ.എം.രാധ
Like · Comment ·  · 67308

No comments:

Post a Comment