Sunday 24 May 2015

ജമ്മു കശ്മീരില്‍ ഗിലാനി

ജമ്മു കശ്മീരില്‍ ബിജെപി 
മുഖ്യ ഘടകകക്ഷി പിഡിപിയുടെ കപട തന്ത്രം പരാജയപ്പെടുത്തുക. 
ഇന്ത്യന്‍ ദേശീയതയെ ചോദ്യം ചെയ്യുന്ന,
ഹരിസിംഗ് രാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച കശ്മീരിനെ പാകിസ്ഥാന് നല്‍കണമെന്ന് വാദിച്ചുകൊണ്ട് ,
താഴ്വരയില്‍ കലാപമുണ്ടാക്കി പാകിസ്ഥാന്‍ കൊടി പറത്തുന്ന അഭിനവ രാജ്യദ്രോഹികളെ പാലൂട്ടി വളര്‍ത്തുന്നത് 
പിഡിപി നേതാവ് ബീഗം മെഹബൂബ,
കശ്മീര്‍ നിയുക്ത മുഖ്യമന്ത്രി മുഫ്തി മുഹമ്മദ്‌ സൈത്,
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവരും,
അവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളും.
1947 August ഇന്നു വരെ
കശ്മീരില്‍ സംഭവിച്ച എല്ലാ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവര്ഹര്‍ലാല്‍ നെഹ്റുവിന്റെ,
കോണ്ഗ്രസ്സിന്റെ വികല നയങ്ങളും,
ന്യൂനപക്ഷ പ്രീണനവും ഒന്ന് കൊണ്ട് മാത്രമെന്ന്.
ചരിത്രം പരിശോധിച്ചാലറിയാം.
Times Now,Headlines Today തുടങ്ങിയ ഇംഗ്ലീഷ് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍
കേന്ദ്രത്തില്‍ ,ബിജെപിയ്ക്ക് ഒരു സ്വരം,
ജമ്മു കശ്മീരില്‍ മറ്റൊരു ശബ്ദമെന്നും പറയുന്നു.(one language in DELHI,one in J&K)
ഇന്ത്യക്ക് വിഘടനവാദികളെ,
ലോക നാശം വിതയ്ക്കുന്ന ഐഎസ് തീവ്രവാദിക,ള്‍ക്ക് അനുകൂലം നില്‍ക്കുന്നവരെ
നിലനിര്‍ത്തേണ്ട യാതൊരു കാര്യമില്ല.
കഴിഞ്ഞ കുറെ മാസങ്ങളായി
പിഡിപിയുടെ മൌനാനുഗ്രഹത്തോടെ കശ്മീര്‍ താഴ്വരയില്‍ ,തെരുവുകളില്‍
പാകിസ്ഥാന്‍ പതാക വീശി വിഭജന വാദികള്‍ അഴിഞാടുന്നു.
തായ് ലണ്ടില്‍ ,സൈനിക ഭരണമായിട്ട് പോലും,ജനാധിപത്യം നിലനില്‍ക്കുന്നുണ്ട് എന്ന് അവിടെയുള്ള തെരുവുകള്‍ സാക്ഷി.
കശ്മീരില്‍ ഏറ്റവും വലിയ രണ്ടാം കക്ഷിയായ ,ഭരണ പങ്കാളിത്തമുള്ള ബിജെപിയോട്,
പാകിസ്ഥാന്‍ കൊടി പറത്തി റാലികള്‍ നടത്തുന്ന തീവ്രവാദികളെ എന്തുകൊണ്ട് ജയിലില്‍ അടയ്ക്കുന്നില്ലെന്നു
ആര്‍ എസ് എസ് അടക്കമുള്ള കേന്ദ്ര കൂട്ടുകക്ഷികള്‍ ചോദിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
ഇന്നലെ ചാനലുകളില്‍ (2015 May20),
ശ്രീനഗറില്‍ പാകിസ്ഥാന്‍ കൊടി വീശി ആയിരങ്ങള്‍ പങ്കെടുത്ത ജാഥയുടെ തല്‍സമയ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ,
ഏത് ജനാധിപത്യവാദിയുടെയും മനസ്സില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കും.
'' Pakistan flag waved at Hurriyat's rally in SRINAGAR.
Supporters of Mirwaz Farooq raise Pakistan flag in the valley''
ഇന്ത്യ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തവരെ ,
രാഷ്ട്രത്തിന്‍റെ അഖണ്ഡത,ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യക്കാര്‍ ഒരുമിക്കുക.
ജയ്ഹിന്ദ്.
കെ.എം.രാധ
Like · Comment ·  · 971228

No comments:

Post a Comment