Wednesday 29 July 2015

ദുബായിൽ വധശിക്ഷ?

കേന്ദ്ര-കേരള സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുക.
ഒപ്പം,ഗള്‍ഫിലെ കോടീശ്വരന്മാരും.
എന്നും കുറച്ചു സമയം,ഫേയ്സ്ബുക്ക് സൌഹൃദങ്ങളെ തേടി,അവരുടെ പ്രൊഫയില്‍ കാണാനും,
ഏതെല്ലാം വിഭാഗങ്ങളിലുള്ള,സുഹൃത്തുക്കളുമായിട്ടാണ് അറിവ് പങ്കു വെക്കുന്നതെന്ന് അറിയാനും    ശ്രമിക്കാറുണ്ട്.
അങ്ങനെ,ലഭിച്ച വിവരമാണ് താഴെയുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ എഴുതുക.
കെ.എം.രാധ....................................
............................................................................................
Nammude Pathanamthitta
കഴിഞ്ഞ ദിവസം ദുബായിൽ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട സന്തോഷ്‌ എന്ന ദരിദ്രയുവാവിന്റെ കഥ പത്രത്തിൽ വായിച്ചതനുസരിച്ച്‌ നടത്തിയ അന്വേഷണങ്ങളാണീ പോസ്റ്റിനാധാരം.
.
കടക്കെണിയിൽ പെട്ട സ്വന്തം കുടുംബത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുവാൻ ഉള്ളതെല്ലാം വിറ്റുപെറുക്കി മണലാരണ്യത്തിലേക്ക്‌ വിമാനം കയറേണ്ടി വന്ന സന്തോഷ്‌ ഇൻസ്റ്റ്രുമെന്റൽ ടെക്നീഷ്യനായായിരുന്നു ജോലിയിൽ പ്രവേശിച്ചത്‌.
.
ഈ സംഭവം നടക്കുന്നതു രാത്രിയായിരുന്നു...
.
സന്തോഷിന്റെ റൂമിന്റ അടുത്തറൂമിൽ ഉള്ളവർ ഏഴെട്ട് പേർ മദ്യപിച്ച്‌ തമ്മിൽ സംഘർഷം ഉണ്ടാക്കുകയായിരുന്നു..
..ബഹളം കാരണം ഉറങ്ങാൻ കിടന്ന സന്തോഷ് ആ റൂമിൽ പോകുകയും
...'നിങ്ങൾ ബഹളം വച്ചു ഉറങ്ങാൻ സമ്മതിക്കാതിരുന്നാൽ എനിക്കു കാലത്തു ഡ്യൂട്ടിക്കു പോകാനുള്ളതാണെന്നു പറഞ്ഞു എതിർത്തു'..
.
(ഈ മരിച്ചയാളും സന്തോഷും സുഹ്യത്തുക്കളായിരുന്നു..)
.
പ്രകോപിതരായ് കള്ളിന്റെ ലഹരിയിലായിരുന്നവർ സന്തോഷിനെ തല്ലാൻ വന്നു..
.
സന്തോഷിനെ രക്ഷിക്കുന്നതിനായ് ഈ മരിച്ച സുബിൻ സന്തോഷ്നൊപ്പം നിക്കുകയും മറ്റുള്ളവരുമായ് ഉന്തും തള്ളുമാവുകയും ചെയ്തു...
.
അവിടെ കറിക്കരിയുന്ന കത്തി എടുത്തു ആത്മരക്ഷാർത്ഥം സന്തോഷ് വീശി....
അപ്പോൾ അബദ്ധത്തിൽ സുബിന്റെ കൈയ്യിൽ ഒരു മുറിവുണ്ടായ്...
.
റൂമിലുണ്ടായിരുന്നവർ സന്തോഷിനെ തള്ളി റൂമിനകത്താക്കി സമാധിപ്പിച്ചു നാളെ സംസാരിക്കാം എന്ന് പറഞ്ഞു.അപ്പോഴും അവിടെ സംഘട്ടനം നടക്കുന്നുണ്ടായിരുന്നു.
.
സന്തോഷ് തന്റെ റൂമിൽ വന്നു ഉറങ്ങുകയും ചെയ്തു...
.
പിറ്റേന്നു സാധാരണ ഗതിക്കു ജോലിക്കു പോകുകയും ചെയ്തു... പോകുന്ന സമയം സന്തോഷ് ഫോൺ കൊണ്ടുപോകാതിരുന്നതിനാൽ സുബിൻ മരിച്ചതു അറിഞ്ഞിരുന്നില്ല....
.
സാഹചര്യ തെളിവുകളെല്ലാം എതിരായതിനാലും സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ പോലും കഴിയാതിരുന്നതിനാലും സന്തോഷ്‌ അഴിക്കകത്തായി.
തന്റെ കത്തിയിൽ നിന്ന് സുബിന്റെ കയ്യിലേറ്റ മുറിവിൽ നിന്ന് രക്തം വാർന്നാണു സുബിൻ കൊല്ലപ്പെട്ടതെന്ന് ആരാലോ തെറ്റിദ്ധരിക്കപ്പെട്ട സന്തോഷ്‌
അതിൻപ്രകാരം കുറ്റസമ്മതം നടത്തി..
.
മാസങ്ങൾക്ക്‌ ശേഷമാണറിയുന്നത്‌ മരിച്ച സുബിന്റെ ശരീരത്തിൽ 12 കുത്തുകൾ ഉണ്ടായിരുന്നെന്ന്.അതായത്‌ സന്തോഷ്‌ പോയതിനു ശേഷം അവിടെ നടന്നതെന്ത്‌??
ദുരൂഹതകൾ അവശേഷിക്കുന്നു.
.
യഥാർത്ഥ പ്രതികൾ വിലസി നടക്കുമ്പോൾ നിരപരാധിയായൊരു മനുഷ്യൻ മരണവും കാത്ത്‌ കിടക്കുന്നു.ശരീയത്ത്‌ നിയമം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ ഈ അന്യായം നടപ്പിലാക്കിയാൽ ആ രാജ്യത്തെ നിയമസംവിധാനത്തിനു ഒരു കാലത്തും തീരാത്ത കളങ്കമായിരിക്കും അത്‌.
.
സന്തോഷിന്റെ ഭാര്യയും അമ്മയും കൂടി മുഖ്യ മന്ത്രി...മുതൽ മുട്ടാവുന്ന വാതിലുകലേല്ലാം സന്തോഷിന്റെ രക്ഷ ക്കായ് മുട്ടി..
.
അതിന്റെ ഫലമായ് ജില്ലാ കളക്റ്റർ സുബിന്റെ വീട്ടുകാരെ വിളിപ്പിച്ചതിൽ സുബിന്റെ വീട്ടുകാരാൽ 50 ലഷം രൂപക്കു സുബിന്റെ ജീവന്റെ വില നിശ്ചയിക്കപ്പെട്ടു...
.
പഷേ അത്താഴ പട്ടിണിക്കാരായവർക്കു ലക്‌ഷങ്ങളുറ്റെ പൂജ്യം എത്രയുണ്ടന്നു പോലും ഇതുവരെ അറിയില്ല..
.
മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞുണ്ട്‌ സന്തോഷിനു.ആ കുരുന്നിനു ഇപ്പോഴും അറിയില്ല അച്ഛൻ അങ്ങകലെ ജയിലിലാണെന്നും വധശിക്ഷ കാത്ത്‌ കഴിയുകയാണെന്നും.ഈ ഓണത്തിനെങ്കിലും പുത്തനുടുപ്പുകളുമായി അച്ഛൻ വരുന്നതും കാത്ത്‌ ആ കുഞ്ഞ്‌ കാത്തിരിക്കുന്നു.
.
സാമൂഹത്തോട്‌ കടപ്പാടുള്ള ശതകോടീശ്വരന്മാർ ആരെങ്കിലും മനസ്സുവെച്ചാൽ ഒരു നിമിഷം കൊണ്ട്‌ പറ്റിഹരിക്കാവുന്നതേയുള്ളൂ ഈ 50 ലക്ഷത്തിന്റെ പ്രശ്നം.ആരെങ്കിലും ഇതിനായി മുന്നോട്ട്‌ വരുന്നതുവരെ കാത്തുനിൽക്കാനുള്ള സമയമില്ലാത്തതിനാൽ മനസ്സിൽ അൽപമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നവർ ഈ കുടുമ്പത്തെ കഴിയും വിധം സഹായിച്ചാൽ ആ തുക സ്വരുക്കൂട്ടുന്നതിൽ അവർക്കൊരു കൈത്താങ്ങായിരിക്കും.വിധി നടപ്പാക്കാൻ ഇനി വളരെക്കുറച്ച്‌ ദിവസങ്ങളേ ബാക്കിയുള്ളൂ എന്നാണറിയാൻ കഴിഞ്ഞത്‌.

No comments:

Post a Comment