Monday, 13 July 2015

പെണ്‍കുട്ടികളെ ,വഞ്ചിതരാകരുതേ!

കേരളത്തിലെ പെണ്‍കുട്ടികളെ ,വഞ്ചിതരാകരുതേ!
ഇനിയെങ്കിലും ,സോഷ്യല്‍ മീഡിയയെ തിരിച്ചറിയൂ.
സ്വന്തം മാതാപിതാക്കളില്‍ നിന്ന് മാത്രമേ,,
സ്നേഹ-കാരുണ്യം,സഹായം ലഭിക്കൂവെന്ന് ചിന്തിക്കൂ.
അന്യരാരും തന്നെ, 
പ്രതിഫല മോഹമില്ലാതെ 
സൗജന്യമായി, ഒന്നും നല്‍കില്ലെന്ന് മനസ്സിലാക്കൂ.
ചതിക്കുഴിയില്‍ വീണ്,സ്വയം മരണ താഴ്വരയില്‍ ജീവന്‍ ഒടുക്കാതിരിക്കൂ.
പക്വതയുള്ള ,അനുജ സലിം അലിയും,ഇതുപോലെ ഫേയ്സ് ബുക്ക്,വാട്ട്സ് അപ്പ് കാരണമാണല്ലോ
ഈ ലോകത്ത്‌ നിന്ന് എന്നന്നേക്കുമായി മറഞ്ഞത്.
ഡല്‍ഹിക്ക് വരാന്‍ ആരാണ് നിങ്ങളെ ക്ഷണിച്ചത്,?
ആരുമൊക്കെയായിട്ടാണ്,പാതിരാ വരെ ചാറ്റ് ചെയ്തത്?
പഠിപ്പും,പാസ്സുമൊന്നുമില്ലാത്ത അച്ഛനമ്മമാരെ,
പുച്ഛമായിരുന്നോ...?
സ്കൂളില്‍ നിന്ന് മറ്റ് കുട്ടികള്‍ക്കൊപ്പം പോയി എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കാതെ, പത്തുദിവസം, ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എവിടെപ്പോയി?
ക്യാമ്പില്‍ പങ്കെടുക്കാത്ത വിവരം വീട്ടുകാര്‍ അറിഞ്ഞില്ലേ?
അതാണ്‌,രക്ഷിതാക്കള്‍
ഇടയ്ക്കൊക്കെ സ്കൂളില്‍ ചെന്ന് വിവരം അന്വേഷിക്കണമെന്ന് പറയുന്നത്.
പലപ്പോഴും,
അമ്മമാര്‍ വന്നു കാര്യങ്ങള്‍ അന്വേഷിക്കുന്നത് പോലും ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികളുണ്ടെന്നറിയാം.
കാരണം,
അവിടെയും പണം,പ്രൌഡിയുള്ള അമ്മമാര്‍ക്കിടയിലേക്ക്,
അതൊന്നുമില്ലാത്ത മാതാവിനെ കൊണ്ടുവരുന്നത് കുറച്ചിലെന്ന് പല പെണ്‍കുട്ടികളും കരുതുന്നു.
ട്രെയിന്‍ മാറി പോയപ്പോള്‍,തിരിച്ച് വീട്ടിലേക്ക് പോകാനും തോന്നിയില്ല.
അല്ലേ?
പോലീസിനു ലഭിച്ച ടാബ് ലറ്റില്‍ എല്ലാം വിവരങ്ങളും ഉണ്ടാകും.
അവയൊക്കെ
കണ്ടുപിടിച്ച് കുറ്റക്കാരെ വെറും രണ്ടു ദിവസം കൊണ്ട് കണ്ടെത്താന്‍ പാകത്തിലുള്ള മിടുമിടുക്കന്‍ ഐടി പ്രൊഫഷണല്‍ വിനോദ് ഭട്ടതിരിയും അനുയായികളുമുണ്ട്..
പക്ഷേ,
ഉന്നത സ്വാധീനമുണ്ടെങ്കില്‍,
സായി പരിശീലന കേന്ദ്രത്തില്‍ ,സ്വവര്‍ഗ്ഗ രതിക്കാരുടെ പീഡനമേറ്റ് ആത്മഹത്യ ചെയ്ത അപര്‍ണ്ണ യെപ്പോലെ,
കിളിരൂര്‍ ശാരി,
കവിയൂര്‍ നമ്പൂതിരിയുടെ മകള്‍ അനഘയെപ്പോലെ..
മറ്റനേകം ദുരൂഹ മരണങ്ങള്‍ പോലെ ഇതും കാലയവനികയില്‍ തള്ളപ്പെടുമോ?
ഭയമുണ്ട്.
അങ്ങനെ ആകാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥന..
കുടുംബത്തോടൊപ്പം വേദന പങ്കിടുന്നു.
കെ.എം.രാധ

Like · Comment ·  · 1269

No comments:

Post a Comment