Tuesday, 14 July 2015

ശ്രദ്ധാര്‍ഹമായ ലേഖനം.

കേരളീയ സമൂഹത്തിലെ മൂല്യച്യുതിയുടെ ശ്രദ്ധാര്‍ഹമായ നേര്‍ പതിപ്പാണ്‌, 'മലയാളം വാര്‍ത്തയില്‍
വന്ന ലേഖനം.
വായിക്കു.
താഴെപ്പറഞ്ഞ ഓരോ വാക്കും സത്യം.ഒരിക്കലും തെളിയിക്കപ്പെടാത്ത ദുരൂഹ മരണങ്ങളുടെ കൂട്ടത്തില്‍ ഇതും  ചേര്‍ക്കപ്പെടും
.ഇപ്പോള്‍,,കുട്ടികള്‍ ഡല്‍ഹിക്ക് പോകാന്‍ തീവണ്ടി തെറ്റി കയറിയത്,കൈവശമുണ്ടായിരുന്ന ടാബ് ഒന്നും തന്നെ ആരും മിണ്ടുന്നില്ല...കഷ്ടം.
കെ.എം.രാധ
..............................................................................................................
ഈ കുട്ടികള്‍ക്ക് സംഭവിച്ചതെന്ത്? ഫേസ്ബുക്കും വാട്‌സ് ആപും കൂടി നമ്മളെ ചുട്ടെരിക്കുമോ?
സ്‌പെഷ്യല്‍
2015-07-14/ പ്രസന്നകുമാര്‍
ഈ കുട്ടികള്‍ക്ക് സംഭവിച്ചതെന്ത്? ഫേസ്ബുക്കും വാട്‌സ് ആപും കൂടി നമ്മളെ ചുട്ടെരിക്കുമോ?
ഫേസ്ബുക്കിന്റെ കാണാ ചതിയിലൂടെ കോന്നിയിലെ പെണ്‍കുട്ടികള്‍ ജീവന്‍ കളഞ്ഞപ്പോള്‍ അറിയാതെയെങ്കിലും നമ്മള്‍ ചിന്തിച്ചതാണ്. ഈ കുട്ടികള്‍ക്ക് എന്ത് പറ്റി?
ലോകം ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണ്. ലോകത്തെവിടെയുള്ള ആളുമായും എവിടെയിരുന്നും കാണാം സംസാരിക്കാം.
ഫോട്ടോയും വീഡിയോയും എല്ലാം കൈമാറുകയും ചെയ്യാം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അല്‍പം അകലെയുള്ള ബന്ധുവിനേയോ സുഹൃത്തിനേയോ ഒരു അത്യാവശ്യ കാര്യം അറിയിക്കണമെന്നുണ്ടങ്കില്‍ വലിയ പാടായിരുന്നു.
കത്തുകള്‍ പോസ്റ്റ്മാന്‍ കൊടുത്താല്‍ കൊടുത്തു. പിന്നെ ടെലഫോണായി.
ഒരു ഫോണ്‍ കണക്ഷന്‍ കിട്ടാനായി നമ്മള്‍ എത്ര വര്‍ഷമാ കാത്തിരുന്നത്.
പണക്കാരായ അയല്‍ വീടുകളിലെ ഔദാര്യം കൊണ്ടു മാത്രം നമുക്ക് ചില ഫോണുകള്‍ വന്നു. പിന്നെ ഏക ആശ്രയം ടെലഫോണ്‍ ബൂത്തുകളായിരുന്നു.
അവിടെ നിന്ന് നമ്മുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വാര്‍ത്താവിനിമയ രംഗത്തെ അസൂയാവഹമായ വളര്‍ച്ച ഇന്ത്യയിലും വന്നു.
റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളെക്കൂടി ഈ രംഗത്തേയ്ക്ക് കൊണ്ടു വന്നതോടെ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും മൊബൈലായി.
ഒരു കാലത്ത് ഫോണ്‍ കണക്ഷനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്ക് നിമിഷ നേരം കൊണ്ട് മൊബൈല്‍ കണക്ഷനായി.
അതോടെ ബഹുഭൂരിപക്ഷവും ലാന്‍ഡ് ഫോണ്‍ വേണ്ടന്നു വച്ചു.
പകരം പല വിലയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ചാകരയായി. രണ്ടായിരം രൂപയ്ക്ക് മുകളില്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടുന്ന അവസ്ഥയായി.
എന്തിന് ചൈനാ ഫോണും സെക്കന്‍ഡ് ഹാന്‍ഡ് ഫോണും പോലും വിപണിയില്‍ സുലഭം.
ഒരു വീട്ടിലെ എല്ലാവര്‍ക്കും ഫോണായി.
സ്‌കൂളില്‍ പഠിക്കുന്ന കുരുന്നുകള്‍ക്ക് മുതല്‍ അന്ത്യശ്വാസം വലിക്കാന്‍ കിടക്കുന്ന മൂത്തപ്പന്‍മാര്‍ക്കുവരെയായി സ്മാര്‍ട്ട് ഫോണ്‍.
നമ്മുടെ ലോകം മാറിയതോടെ നമ്മളിലും ആ മാറ്റം വന്നു. ഒരുകാലത്ത് കമ്പ്യൂട്ടറുകളില്‍ മാത്രം സാധ്യമായിരുന്ന ഇന്റര്‍നെറ്റ് ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ലഭിക്കും.
അതോടെ ലോകത്തിലെ എല്ലാം സാധാരണക്കാര്‍ക്ക് സ്വന്തമായി. എന്നുകരുതി എല്ലാമൊന്നും സാധാരണക്കാര്‍ക്ക് വേണ്ട.
അവര്‍ക്ക് സമയം കൊല്ലാനായി അല്‍പം ചാറ്റ് അല്‍പം മസാല...
അങ്ങനെ ഓര്‍ക്കുട്ടും
ഫേസ്ബുക്കും വാട്‌സ് ആപും അവരുടെ സിരകളില്‍ പതിഞ്ഞു.
ഓര്‍ക്കുഡ് ആളില്ലാക്കളരിയായപ്പോള്‍ അവിടെ ഫേസ്ബുക്ക് രാജാവായി.
ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് വാട്‌സ് ആപും എത്തി. ലോകത്തുള്ളവരെ ഒരു കുടക്കീഴില്‍ സുഹൃത്തുക്കളാക്കാന്‍ കഴിയുന്ന ഈ പുതിയ മീഡിയയെ എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
അങ്ങനെ ഭാര്യയ്ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും വെവ്വേറെ അക്കൗണ്ടുകളായി.
അവര്‍ അവരുടേതായ ടേസ്റ്റിനുള്ള കൂട്ടുകാരെ കണ്ടെത്തി.
എന്നാല്‍ പലരും ചതിക്കുഴികള്‍ കണ്ടില്ല.
ഭര്‍ത്താവ് ഭാര്യയെ മറച്ചും ഭാര്യ ഭര്‍ത്താവിനെ മറച്ചും കുട്ടികള്‍ അച്ഛനമ്മമാരെ മറച്ചും എന്തിന് സുഹൃത്തുക്കള്‍ സുഹൃത്തുക്കളെ മറച്ചു പോലും ബന്ധങ്ങളുണ്ടാക്കി.
ആ ബന്ധങ്ങള്‍ ആഴത്തിലായതോടെ ചാറ്റിംഗിന്റെ സമയവും നീണ്ടു.
ടൈപ്പ് മാത്രം ചെയ്തും ഫോണ്‍ ചാറ്റ് വഴിയും നേരിട്ട് കാണുന്ന വീഡിയോ ചാറ്റു വഴിയും തങ്ങളുടെ സ്വകാര്യതകള്‍ പോലും പലരും കൈമാറുന്നു.
ഈ ചാറ്റിങ്ങിന് സമയമില്ല.
പകലോ അര്‍ധ രാത്രിയോ ബസിലോ കിടക്കയിലോ ഒക്കെയാകാമല്ലോ.
ഫോണിലായതിനാല്‍ ആരും ശ്രദ്ധിക്കുകയുമില്ല.
ആരും ചതിക്കുഴികളോ,
ഞാന്‍ ഭാര്യയാണ്, ഭര്‍ത്താവാണ് അത് പാടില്ലെന്നോ ഒന്നും ചിന്തിക്കാറില്ല.
എല്ലാവര്‍ക്കും താല്‍ക്കാലിക സുഖം വേണം. ഇലക്‌ട്രോണിക്‌സ് തരംഗം നല്‍കുന്ന കുമിളപോലുള്ള സുഖം.
ഈ ബന്ധങ്ങള്‍ എന്നെങ്കിലുമൊരുനാള്‍ പങ്കാളി തിരിച്ചറിയുമ്പോള്‍ ആകെ പുകിലാകുന്നു.
പിന്നെ ചോദ്യം ചെയ്യലായി. തനിക്കാകാമെങ്കില്‍ എനിക്കെന്താ എന്ന ചോദ്യം ഉയരും.
അതോടെ ഉത്തരം നല്‍കാനാകാതെ ഫേസ്ബുക്കിനേയും വാട്‌സ് ആപിനേയും ശപിക്കും.
ഇന്നിപ്പോള്‍ ലോകത്ത് നടക്കുന്നത്
അതാണ്. പല മലയാളി കുടുംബങ്ങളും ഈ ഫേസ്ബുക്കും വാട്‌സ് ആപും കാരണം തകര്‍ച്ചയുടെ വക്കിലാണ്.
ഭര്‍ത്താവ് ഭാര്യയെ മറച്ച് പിടിക്കുന്നു.
ഭാര്യ ഭര്‍ത്താവിനെ മറയ്ക്കുന്നു.
ഈ മറയ്ക്കലുകള്‍ ഒരുനാള്‍ വെളിയിലാകുന്നതോടെ എല്ലാം ശുഭം.
ഇപ്പോള്‍ കുട്ടികള്‍ പോലും ഫേസ്ബുക്കിലും വാട്‌സ് ആപിലും ആസക്തരാണ്.
പല കുട്ടികളും ഒരു സൗഹൃദത്തിനായി തുടങ്ങുന്നതാണ് ഈ കൂട്ടായ്മ.
പക്ഷെ സ്‌നേഹത്തിന്റേയും പ്രേമത്തിന്റേയും പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന ഈ കൂട്ടായ്മ അവരെ മറ്റൊരു ലോകത്തെത്തിക്കുന്നു.
പക്ഷെ സൗഹൃദം വഴിവിട്ട് സ്വപ്ന ലോകത്തെത്തുന്നതോടെ കാര്യം കൈവിടുന്നു.
പലരും അറിയാതെ കഴുകന്മാരുടെ വലയിലാകുന്നതോടെ എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കും.
കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചതും ഇതു തന്നെയാണ്.
ഫേസ്ബുക്ക് കൂട്ടായ്മ വരുത്തിയ വിന. അത് കൊണ്ട് അവര്‍ എന്ത് നേടി? കണ്ണീരുകുടിക്കാന്‍ വേറാരുമില്ല, അവരുടെ അച്ഛനും അമ്മയും മാത്രം.
ഇത് നമുക്കൊരു പാഠമാണ്.
ആതിരയും രാജിയും ആര്യയും നമ്മുടെ സഹോദരിമാരോ മക്കളോ ആണെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുമോ?
കഴിയില്ല. അതെ, അത് നമ്മുടെ കുടുംബത്തിലും ഉണ്ടാവാതിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക
കൊലപാതകമല്ല.
.. ആ കുട്ടികള്‍ രണ്ട് സിംകാര്‍ഡ് ഉപയോഗിച്ചു; ഒന്നെടുത്തത് അയല്‍ക്കാരിയുടെ പേരില്‍ അവരറിയാതെ; രണ്ടു തവണ ബെംഗളൂരുവില്‍ പോയിരുന്നു സൗന്ദര്യം കുറവായതിനാല്‍ എന്നെ ആരും സ്‌നേഹിക്കുന്നില്ല... ഇനി എല്ലാം ആര്യ പറയട്ടെ; കോന്നി പെണ്‍കുട്ടികളുടെ കഥ ഇപ്പോഴും ദുരൂഹം ഭാര്യയുടെ യൂണിഫോമിട്ട് ഫോട്ടോയെടുത്ത എറണാകുളം ജില്ലാ കലക്ടര്‍ എംജി രാജമാണിക്യത്തെ സര്‍ക്കാര്‍ താക്കീത് ചെയ്തു ആ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയിരുന്നു; ബെംഗളൂരുവിലെ ലാല്‍ ബാഗ് സന്ദര്‍ശിച്ചതിനും തെളിവ്
-

No comments:

Post a Comment