Wednesday 29 April 2015

കിഴക്കേമഠത്തിലെ രാധ

കിഴക്കേമഠത്തിലെ രാധയെന്ന.കെ.എം.രാധ ?
എന്തൊക്കെ അപരാധങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഫേയ്സ്ബുക്ക് സൌഹൃദങ്ങള്‍ എഴുതൂ.
1 ഇവള്‍,
ഇന്ത്യ.കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന്,കള്ളനോട്ട്‌,അനധികൃത സ്വര്‍ണ്ണം, തീവ്രവാദം, വിദേശ നിര്‍മ്മിത കാറുകള്‍ കടത്തി ക്കൊണ്ടുവന്ന് രാജ്യത്തിന്റെ അടിത്തറ ഇളക്കാന്‍ കൂട്ട് നിന്നോ.?
2പതിനെട്ട് വയസ്സ് മുതല്‍ ഇന്നുവരെ ഇരു മുന്നണികള്‍ക്കും മാറിമാറി വോട്ടാവകാശം നല്‍കിയത്,
തികച്ചും നിഷ്പക്ഷമായിട്ട് തന്നെ.
3 ഇത്രക്കാലം പുലര്‍ത്തിയ ആശയങ്ങളില്‍  നിന്ന്  വ്യത്യാസപ്പെട്ട് ചിന്തിക്കുന്നെങ്കില്‍ ,അതിന്റെതായ കാരണങ്ങളുണ്ടാകാം.
ജനാധിപത്യത്തില്‍ അതിരു കവിയാത്ത സ്വാതന്ത്ര്യമുണ്ട്.
4 എന്‍റെ അദ്ധ്യാപകര്‍ സുകുമാര്‍ അഴീക്കോട്,
എ.കെ.പ്രേമജം ടീച്ചര്‍(ചരിത്രാദ്ധ്യാപിക,കോഴിക്കോട് മേയര്‍)
ചരിത്ര പണ്ഡിതന്‍എന്‍.എം.നമ്പൂതിരി,
സുധാകരന്‍ മാസ്റ്റര്‍,
മേരി ടീച്ചര്‍, നാരായണന്‍ പോറ്റി മാസ്റ്റര്‍.
.നിരവധി പ്രഗല്ഭരുടെ ശിക്ഷണത്തില്‍ വളര്‍ന്ന എനിക്ക് മനുഷ്യരുടെ വേദന-യാതനകള്‍ തന്നെ പ്രധാനം.
സാമൂതിരി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച 'അമ്പലവാസിക്കുട്ടി...as quite as a lamb'എന്നൊക്കെ വിളിക്കുന്ന പ്രിയപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ മുകളില്‍ എഴുതിയ ഗുരുക്കന്മാര്‍ക്കെല്ലാം ,ഈ ശിഷ്യയെ കാര്യമായിരുന്നു.
അല്ലെങ്കില്‍,ഒരിക്കലും സുകുമാര്‍ അഴീക്കോട്‌ മാസ്റ്റര്‍ ആത്മകഥയില്‍ എന്നെ പരാമര്‍ശിക്കില്ല.
''ലോകാസമസ്താ സുഖിനോ ഭവന്തു'' എന്നത് തന്നെ ആപ്തവാക്യം .
കേരളത്തിലെ,രാഷ്ട്രീയക്കാര്‍,വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു.
എതിര്‍ക്കുന്നവരെ ,വര്‍ഗീയവാദി പട്ടം ചാര്‍ത്തി അപമാനിക്കുന്നു.
ഇവിടെ ആരാണ് വര്‍ഗീയത വളര്‍ത്തുന്നതെന്ന്,കേരളീയര്‍ക്കറിയാം.
കേസുകള്‍ തേയ്ച്ചു മായ്ക്കുന്നു.
കോഴിക്കോട്ടെ മിഠായി തെരുവില്‍ പടക്കക്കട സ്ഫോടനത്തില്‍ കൂട്ടുകാരിയുടെ പിതാവും,
വിഷു നാളുകളില്‍ തൊഴിലെടുത്ത് കാശ് സമ്പാദിച്ച് plus1 ന് ചേരാന്‍ കൊതിച്ച ശിഷ്യനും,ജോലിക്കാരും കത്തിച്ചാമ്പലായി.
സംഭവം നടന്ന ശേഷം, പോയിരുന്നു.
ഗവേഷണങ്ങള്‍ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നത് അവിടം തൊട്ടാണ്.
ഭരണകൂടത്തിന്,
അതിന്റെ പിന്നിലെ നിഗൂഢശക്തികളെ അറിയില്ല അല്ലേ?
അങ്ങനെ,
എത്രയെത്ര ഹൃദയം മുറിക്കും സംഭവങ്ങള്‍ .
കേരളീയര്‍,പിന്നില്‍ നിന്ന് കുത്തുന്നവരെ സ്വല്പ്പമെങ്കിലും മനസ്സിലാക്കി തുടങ്ങിയതാണ് ,ഇന്ന് കേരളത്തില്‍ കാണുന്നത്.
വര്‍ഗീയതയുടെ വിഷവിത്തെറിഞ്ഞു കൊണ്ട്,
കേരളത്തെ നശിപ്പിക്കുന്ന രാഷ്ട്രീയക്കാരെ,മതമൌലികവാദികളെ തിരിച്ചറിയൂ..
മതം കൊണ്ട് ,രാജ്യം കീഴടക്കാമെന്നു ആര് കരുതിയാലും അത്,വിഡ്ഢിത്തം.
ഇന്ത്യ,എല്ലാവരുടെതുമാണ്.
എനിക്ക് പല മുഖമില്ല.ഐഡിയും.
കണ്ടതും,കേട്ടതും,വായിച്ചറിഞ്ഞതും വിവേചനപരമായ തലത്തില്‍ ചിന്തിച്ചു തന്നെയാണ് ഇവിടെ എഴുതിയത്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊതു വിദ്യാഭ്യാസം /പ്രൊഫെഷണല്‍ ഉള്‍പ്പെടെ നശിപ്പിക്കാനോ,
ഭാവി തലമുറയെ മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനുള്ള ശീലം നിഷേധിക്കാനോ,
രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മനുഷ്യരെ വെട്ടിക്കൊല്ലാനോ,
അന്‍സാരിയെ കൊണ്ടുവരുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വര്‍ഗീയ കലാപ ഇരകളെയും പ്രദര്‍ശിപ്പിക്കണം എന്ന് എഴുതിയാലോ,
കെ എസ് ആര്‍ ടി സി കുളം തോണ്ടാനോ,
പൊതുമരാമത്ത് തറവാട്ടു വകയായി കണ്ടു കൈകാര്യം ചെയ്യാനോ,
മന്ത്രി വീട്ടിലെ പാല്‍,സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ട് പോയി വില്‍പ്പന നടത്താനോ,
കറുത്ത മലയാളം എഴുതുന്ന, ഇഷ്ടമുള്ള എഴുത്തുകാര്‍ക്ക് പുരസ്കാരങ്ങള്‍ കൊടുത്ത് പ്രീതി പറ്റി, രാഷ്ട്രീയ ലാഭം കൊയ്യാനോ
ഹോര്‍ട്ടികള്‍ച്ചറല്‍ പച്ചക്കറി വേണ്ടപ്പെട്ടവര്‍ക്ക് കുറച്ചു വിലയ്ക്കും,സാധാരണക്കാര്‍ക്ക് കൂടിയ വിലയ്ക്കും കൊടുക്കാനോ,
ബാര്‍ കോഴ്യ്ക്കോ,,
കൂട്ട് നിന്നിട്ടില്ല.
അതൊക്കെ,ഇവിടെ എഴുതുമ്പോള്‍ ,വര്‍ഗീയവാദിയെങ്കില്‍...അതേ..അങ്ങനെത്തന്നെയെന്നു കരുതിയാല്‍ മതി.
സഹിക്കുക.
ഇന്നലെ(
പാതിരാ വരെ,ഭീഷണിയെക്കാള്‍,
സ്വന്തം മക്കളെപ്പോലെ കരുതിയവര്‍ ഉയര്‍ത്തിയ ആത്മസംഘര്‍ഷത്തില്‍ വെന്തുരുകിയപ്പോള്‍ , അദൃശ്യസാന്നിദ്ധ്യ മായി അരികിലെത്തി സമാശ്വാസം പകര്‍ന്ന നിഷ കൊച്ചിന്‍ നിഷയ്ക്ക്
സൌഹൃദ -സ്നേഹഹസ്തം നീട്ടുന്നു.
സ്വീകരിക്കുക.
ആശംസകള്‍.
കെ.എം.രാധ
കിരണ്‍ ഒരിക്കല്‍ പറഞ്ഞു..
'ചേച്ചി,മനസ്സിന്റെ കോണില്‍ പാവമായി ഇരിക്കുന്നു.എഴുത്തുകാരിയായത്‌ കൊണ്ടാണ് ഇത്രമാത്രം sensitive ആകുന്നതെന്ന്''
എന്തോ...എനിക്കറിയില്ല.
ചിത്രം കിരണ്‍ രാജന്‍ പോളിന്റെ ടൈം ലൈനില്‍ നിന്ന് എടുത്തത്.
നന്ദി.
Like · Comment · 

No comments:

Post a Comment