Sunday 26 April 2015

ചലച്ചിത്ര കനവ്

ചലച്ചിത്ര കനവിന്‍ കൂടാരത്തിലേക്ക്‌!
സിനിമ എന്നിലേക്ക്‌ മോഹാവേശമായി പടരാൻ കാരണം?
അച്ഛനും അമ്മയും തന്നെ.
കോഴിക്കോട് മാങ്കാവിൽ ,ഓലമേഞ്ഞ അശോക ടാക്കീസ്‌, നഗരത്തിൽ ക്രൗൺ, രാധ, കോറണേഷൻ, പുഷ്‌പ
തിയേറ്ററുകൾ. 
അമ്മയ്‌ക്ക്‌ എം.ജി.ആർ, ജെമിനി ഗണേശൻ, ജയശങ്കർ, രങ്കറാവു,
രാജ്‌കപൂർ, വൈജയന്തിമാല, ദിലീപ്‌ കുമാർ, രാജേന്ദ്രകുമാർ, ആശാപരേഖ്‌, ഷീല,
ശാരദ, ജയലളിത, സാവിത്രി, പ്രേംനസീർ, മധു എന്നിവരുമായി ചങ്ങാത്തം.
അച്ഛന്‌
, ശിവാജിഗണേശൻ, സത്യൻ കൊട്ടാരക്കര, വഹീദാറഹ്‌മാൻ, അടൂർഭാസി,
ബഹദൂർ, എസ്‌.പി.പിള്ള, എം.എൻ. നമ്പ്യാർ അങ്ങനെപോകുന്നു ഇഷ്‌ടം.
ഈ വ്യത്യസ്‌ത അഭിരുചിക്കാർക്കിടയിൽപ്പെട്ട്‌ ഞങ്ങൾ മൂന്ന്‌ പെൺകുട്ടികൾ
സന്തോഷത്തോടെ സിനിമകൾ കാണാൻ പോകാറുണ്ട്‌.
കൗമാരനാളുകളിൽ ഏറെ
ചലച്ചിത്രങ്ങൾ കാണാനിടയാക്കിയത്‌ രക്ഷിതാക്കളുടെ ഈ ദ്വയവ്യക്തിത്വമാണ്‌.
രാജ്‌കപൂർ, വൈജയന്തിമാല, രാജേന്ദ്രകുമാർ അഭിനയിച്ച “സംഗം” സിനിമ
പുഷ്‌പടാക്കീസിൽ പോയി കണ്ടത്‌ ഓർക്കുന്നു.
പകൽകിനാവ്‌ (ഒരു എം.ടി.ചിത്രം)
ചെമ്മീൻ, നീലക്കുയിൽ,
ശാന്താറാമിന്റെ “സ്‌ത്രീ”, ദേവാനന്ദ്-സീനത്ത് അമന്‍ വക' ഹരേരാമ ഹരേകൃഷ്‌ണ“,
കുട്ടിക്കുപ്പായം,
കണ്ടംബെച്ച കോട്ട്‌,
മുറപ്പെണ്ണ്‌,
നദി,
ശകുന്തള
എന്നിവ ഓർമച്ചെപ്പിൽ സൂക്ഷിക്കുന്ന ചില ചിത്രങ്ങൾ മാത്രം.

No comments:

Post a Comment