Tuesday, 14 July 2015

ഗതകാല നിനവുകള്‍ക്കൊപ്പം പര്‍ദ്ദ

ഗതകാല നിനവുകള്‍ തലോടി, ഉണര്‍ത്തുഗീതമായെത്തും ' പ്രവാസിശബ്ദ'ത്തിന് നന്ദി.! 
കുട്ടികള്‍ സുഖമായി ഇരുന്നു പരീക്ഷ എഴുതട്ടെ.
തലയിലുള്ളത് കടലാസ്സില്‍ പകര്‍ത്തുമ്പോള്‍,
ഒന്നുമില്ലെങ്കിലും 
ഉഷ്ണത്തില്‍ നിന്നെങ്കിലും രക്ഷപ്പെടുമല്ലോ.
   ആചാരങ്ങള്‍ കൂടിയാലുംകുഴപ്പം,!
''എന്നും അമ്പലത്തില്‍ പോകണം,
പ്രാര്‍ത്ഥനാനിരതമാകണം'
എന്നൊക്കെ അമ്മ പറയും
കുഞ്ഞുന്നാളിലെ അക്കാര്യം മാത്രം അനുസരിക്കില്ല.
പുലര്‍ച്ചെ നാലിന് എഴുനേറ്റ് പരീക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ,മുന്നൊരുക്കം നടത്തും
.അപ്പോഴേക്കും,
അമ്മ ക്ഷേത്രത്തില്‍ പോയി പ്രസാദവുമായി വരും.
കുളിച്ച് പടിഞ്ഞാറ്റയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷം,
ശ്രീവളയനാട്ടു കാവിന്‍റെ നടയ്ക്കല്‍ നിന്ന് കണ്ണടച്ച്
'അനുഗ്രഹിക്കണേ' എന്ന്മാത്രം ഉരുവിട്ടുകൊണ്ട്,
എളുപ്പത്തില്‍
ഗോവിന്ദപുരം വായനശാല,
പുതിയപാലം,സാമൂതിരി സ്കൂള്‍ വഴി
എംസിസി ബാങ്കിലേക്ക് നടന്ന്,
കോഴിക്കോട് ആര്‍ട്ട്സ്&സയന്‍സ് കോളേജിലെക്ക് ബസ്സില്‍ പോകും.
അങ്ങനെയാണ്,മൂന്ന് വര്‍ഷം ഡിഗ്രി (1969-1972)പഠനം,പരീക്ഷാകാലം കഴിഞ്ഞത്.
അന്ന്,
കിഴക്കേമഠത്തിലെ പ്രകമ്പനം കൊള്ളിക്കുന്ന(കൊടുങ്കാറ്റടിക്കും), പ്രചണ്ഡ(ദുസ്സഹമായ ) ജീവിത താളങ്ങള്‍,
മനസ്സിലെ തീര്‍ത്താല്‍ തീരാത്ത വിഹ്വലതകള്‍,നൊമ്പരങ്ങള്‍ പകുത്തു വെയ്ക്കാന്‍ ഒരേയൊരു കളിക്കൂട്ടുകാരിയെ ഉണ്ടായിട്ടുള്ളൂ.
ജോയ്സി.
കഴിഞ്ഞ 45 years ,അവള്‍
ആസ്ത്രേലിയയിലാണ്. ,
ഫേയ്സ് ബുക്ക്സൗഹൃദം ധന്യാ നാരായണന്‍നായര്‍ക്ക് അടുത്താണ് ജോയ്സും കുടുംബവും താമസമെന്ന് ധന്യ പറഞ്ഞു.
അവളുടെ ഒരു ഫോട്ടോ പോലും കൈവശമില്ല.
ആസ്ത്രേലിയയില്‍ താമസിക്കുന്നെന്ന് കരുതി തിരുവല്ലം ഭാസി അടക്കമുള്ള 'ഫേയ്സ്ബുക്ക് കൂട്ടായ്മയോട് ജോയ്സിന്റെ കുടുംബത്തെ അറിയുമോ എന്ന് ചോദിച്ചിന്നു.
ഇല്ലെന്ന് പറഞ്ഞു.
ഒടുവില്‍, മിടുക്കി ധന്യയാണ് കണ്ടെത്തിയത്.
കെ.എം.രാധ
Like · Comment · 
 · 80916

No comments:

Post a Comment