Friday 11 September 2015

നിഷ ജെബി

മനോരമ ചാനല്‍ അവതാരക നിഷ ജെബിക്ക് അഭിനന്ദനങ്ങള്‍.
പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലെത്തിയ അഭയാര്‍ത്ഥി പ്രശ്നം.
മൂന്നാര്‍ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം സ്തുതി അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യപ്പെടുത്തിയ നിഷയ്ക്ക് പൂച്ചെണ്ടുകള്‍.!
സമരത്തില്‍ പങ്കെടുത്ത ഇന്ദ്രാണിയുടെ സത്യവാക്കുകള്‍ കേട്ടാല്‍ ,പൊതുസമൂഹം ലജ്ജിക്കും.
കോര്‍പ്പറേറ്റ് ഭീമന്മാരായ കണ്ണന്‍ ദേവന്‍ കമ്പനിക്കാരുടെ ആജ്ഞാനുവര്‍ത്തികളായി ,
ചില തൊഴിലാളി നേതാക്കള്‍ മാറുന്നു.!
അവരില്‍ നിന്ന് പണം കൈപ്പറ്റുന്നു.
ആഡംബര വീടുകളില്‍ താമസിക്കുന്നു.
മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിപ്പിക്കുന്നു.
മകള്‍ക്ക് അവരുടെ കമ്പനിയില്‍ നല്ല ജോലി.കമ്പനി,
തൊഴിലാളികള്‍ക്ക് നല്‍കുന്ന വൈദ്യതി ഇളവു വരെ നേതാക്കള്‍ പിടിച്ചു പറ്റുന്നു.
ഇത്തരം,സുഖ സൌകര്യങ്ങള്‍ പോകട്ടെ,
നരകജീവിതമാണ്‌ നയിക്കുന്നതെന്നും ഇന്ദ്രാണി പറഞ്ഞു,
ഏഴ് ദിവസമായി നടത്തി വരുന്ന സമരം പൊളിക്കാന്‍
തമിഴ് നാട്ടില്‍ നിന്ന് ആളുകളെ ഇറക്കിയാണ് സമരം സംഘടിപ്പിച്ചതെന്ന് വരെ ,നേതാക്കള്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ചുവെന്ന്.!
ഒടുവില്‍,നുഴഞ്ഞുകയറിയ ഒരാളെ,അവര്‍ തന്നെ പിടിച്ചു കൊടുത്തെന്ന്!
ഇന്ദ്രാണി പറഞ്ഞ ഓരോ വാക്കും 100% ശരിയാണ്.
സാറാജോസഫ് പറഞ്ഞത് പോലെ,
ഒരു ജീവന്മരണ സമരം നടക്കുമ്പോള്‍,
അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിച്ച്, എത്രയുംവേഗം അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതിന് പകരം,
സമരത്തിന് പിന്നില്‍ ഏതെങ്കിലും ശക്തികളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസ്താവിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് എങ്ങനെ ചങ്കൂറ്റമുണ്ടായി ?
കഷ്ടം!
ഇങ്ങനെയാണോ,ജനകീയ സമരങ്ങള്‍ കൈകാര്യപ്പെടുത്തുക?
ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു
.തൊഴിലാളി സംഘടനകള്‍ക്ക് മൂന്നാറില്‍ റിസോര്‍ട്ടുകള്‍ ഉണ്ടത്രേ.
കേരളീയ പൊതുസമൂഹം
സാറാജോസ്ഫിനൊപ്പം ചോദിക്കുന്നു.
ട്രേഡ് യൂണിയനുകള്‍ തൊഴിലാളി സംരക്ഷകരോ?
അതോ,അന്തകരോ?
ഇരുമുന്നണികള്‍ക്കും ട്രേഡ് യൂണിയനുകള്‍ ഉണ്ടാകുമല്ലോ? കോണ്ഗ്രസ് സുഖിയന്‍മാരുടെ കീഴിലുള്ള തൊഴിലാളി സംഘടനയാണോ റിസോര്‍ട്ടു മുതലാളിമാര്‍?
നിഷയുടെ ചോദ്യങ്ങള്‍,അവതരണം നല്ലത്.
ഒപ്പം,
സാറാജോസഫിന്‍റെ വാക്കുകളില്‍
രാഷ്ട്രീയക്കാരും,തൊഴിലാളി നേതാക്കളും ,കുത്തക മുതലാളിമാരുമായി നടത്തുന്ന തന്ത്രങ്ങളില്‍പ്പെട്ട്,
തൊഴിലാളി സ്ത്രീകള്‍ അനുഭവിക്കുന്ന തീരാവേദനയുടെ അവസാനം,
സമരം വിജയിക്കുമെന്ന ആത്മവിശ്വാസം നല്ലതു തന്നെ.
എത്രയുംവേഗം
അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ച്,തൊഴില്‍ സമരം തീരാന്‍ പ്രാര്‍ത്ഥന.
കെ.എം.രാധ

No comments:

Post a Comment