Wednesday 9 September 2015

തെറ്റ് തിരുത്തുക!?

സിപിഎം തെറ്റ് തിരുത്തുക!
ശ്രീകൃഷ്ണജയന്തി ദിനം (2015 September 5 )
സിപിഎം ആഭിമുഖ്യള്ള സംഘടനകള്‍ 
തളിപ്പറമ്പ് ഏഴാം മൈലില്‍ നിന്ന് കൂവോട്ടെക്ക് നടത്തിയ ഓണാഘോഷ സമാപനഘോഷയാത്രയിലെ നിശ്ചല ദൃശ്യം 
ശ്രീനാരായണീയരെ മാത്രമല്ല,
ഗുരുവിന്‍റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം
 വേദനിപ്പിക്കുന്ന കാര്യമായിപ്പോയി.
ശ്രീനാരായണഗുരു ഹൈന്ദവസവര്‍ണ്ണരുടെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട്
1888 ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠയില്‍
'ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചത്,
ഹൈന്ദവരിലെ ജാതിയമായ വേര്‍തിരിവുകള്‍ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
മന്നത്ത് പദ്മനാഭന്‍,
നായര്‍ സമുദായക രക്ഷകന്‍ ആയിരുന്നെങ്കില്‍,
ശ്രീനാരായണഗുരു
'' ഒരുജാതി ഒരു മതം ഒരുദൈവം മനുഷ്യ'നെന്ന മഹാമന്ത്രം ഉരുവിട്ടുകൊണ്ട് മനുഷ്യനന്മയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനും
ഒപ്പം
സ്വന്തം സമുദായത്തിന്‍റെ പുരോഗതിക്കുവേണ്ടി പരിശ്രമിച്ച സാമൂഹ്യപരിഷ്കര്‍ത്താവുമെന്ന് മറക്കരുത്.
കേരളത്തില്‍
നബി ദിനം,മന്നം ജയന്തി
ശ്രീനാരായണഗുരു ജയന്തി എന്നിവ സ്വ സമുദായക്കാര്‍ അല്ലാതെ ഇതര മതങ്ങളോ,ജാതികളോ ആഘോഷിക്കാറുണ്ടോ?
വാദത്തിനു വേണ്ടി ഇക്കാര്യം എഴുതിയെന്ന് മാത്രം.
ശ്രീനാരായണഗുരു പ്രധാനമായും പോരാടിയത് ഹൈന്ദവ സവര്‍ണ്ണ ജാതി മേധാവിത്തം,
മതപരിവര്‍ത്തനത്തിനും എതിരെയാണ്.
ഇന്ന്,
കേരളത്തില്‍ ഹൈന്ദവരില്‍ ജാതീയമായ അതിര്‍വരമ്പുകള്‍ നേര്‍ത്ത്‌ വരികയാണ്.
മിശ്രവിവാഹങ്ങള്‍ ഇഷ്ടംപോലെ നടക്കുന്നുണ്ട്.
ഇതര മതങ്ങളില്‍ പെട്ടവരുമായും .
ആ സത്യം ഉള്‍ക്കൊണ്ടു തന്നെ താഴെ എഴുതിയതും കൂടി വായിക്കുക.
1912ല്‍ 'വിവേകോദയം'മാസികയില്‍ കുമാരനാശാന്‍
''ഹിന്ദുക്കളുടെ വര്‍ദ്ധനക്കുറവ്'എന്ന തലക്കെട്ടില്‍
ഇങ്ങനെ മുഖപ്രസംഗം എഴുതി.
''......ഇവിടെമാത്രം (തിരുവിതാംകൂറില്‍)ഹിന്ദുക്കള്‍ കുറഞ്ഞ് നശിക്കാറാകുകയും,
കൃസ്ത്യാനികള്‍ രാജ്യം നിറയുകയും ചെയ്യുന്നതിനുള്ള പ്രത്യേക കാരണങ്ങള്‍ വേറെതന്നെ.....''
വീണ്ടും കുമാരനാശാന്‍ 1915 ല്‍ 'വിവേകോദയ'ത്തില്‍
''കൃസ്തുമതവിശ്വാസികളായ ഈഴവരുടെ പ്രധാന നേതാക്കന്മാരെ സ്വാമിതൃപ്പാദങ്ങള്‍ ഇതാ ഹിന്ദുമതത്തിലേക്ക് തിരിച്ചെടുക്കുകയും .....അവര്‍ക്കായി പള്ളികളുടെ സ്ഥാനത്ത്
ക്ഷേത്രങ്ങള്‍ സാധിച്ചു കൊടുപ്പാന്‍ തൃപ്പാദങ്ങള്‍ ഏര്‍പ്പാട്ചെയ്തുവരുന്നു.''
പിന്നെ,
ഈഴവ സമുദായത്തിന്‍റെ മുഴുവന്‍ നേതാവായി വെള്ളാപ്പള്ളി നില്‍ക്കേണ്ട കാര്യമില്ലെന്ന് ചാനലില്‍ പറയുന്നത് കേട്ടു..
വെള്ളാപ്പള്ളിയെ നേതാവായി സ്വീകരിക്കുകയോ,തിരസ്കരിക്കുകയോ ചെയ്യേണ്ടത് ഈഴവ സമുദായാംഗങ്ങള്‍.
അല്ലാതെ,
രാഷ്ട്രീയക്കാരോ, ഇതര ജാതിമത സമുദായക്കര്‍ക്കോ ഇടപെടാന്‍ എന്തവകാശം?
നിരവധി കോടീശ്വരന്മാര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരായി ഉണ്ടായിട്ടും,
അവരെയൊന്നും നേതാവായി പരിഗണിക്കാതെ
വെള്ളാപ്പള്ളി നടേശനെ നേതാവായി വലിയൊരു വിഭാഗം ഈഴവര്‍ അംഗീകരിച്ചുവെങ്കില്‍,
തീര്‍ച്ചയായും ആ മാന്യ വ്യക്തി( ഇന്ന് വരെ കണ്ടിട്ടില്ല)
സ്വസമുദായത്തിലെ പാവങ്ങള്‍ക്ക് വേണ്ടി പല നല്ല കാര്യങ്ങളും പ്രവര്‍ത്തിച്ചിരിക്കണം.
ഇനിയെങ്കിലും,
സമുദായ പരിഷ്കര്‍ത്താക്കളെ,രാഷ്ട്രീയ ലാഭത്തിനു വേണ്ടി,ആരും ഉപയോഗിക്കരുത്.
ന്യൂനപക്ഷ പ്രീതിക്ക് വേണ്ടി
ഹിന്ദുക്കളെ പൊതുവേ അപഹസിക്കുന്ന രീതി ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിക്കൂടാ.
നിഷ്പക്ഷ അഭിപ്രായം എഴുതുമ്പോള്‍, അസഹിഷ്ണുതയോടെ കാണരുതെന്നും,
അതിന്‍റെതായ അര്‍ത്ഥതലങ്ങള്‍ നല്‍കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.
K.M.RADHA

No comments:

Post a Comment