Friday 25 December 2015

.കഥ ;വേട്ടക്കാരന്‍


പ്രിയപ്പെട്ടവര്‍ക്ക്,സമര്‍പ്പിക്കുന്നു?
വിലപ്പെട്ട ബന്ധങ്ങള്‍ അറുത്തു മുറിക്കരുതെന്ന
അപേക്ഷയോടെ.....
കഥ
                വേട്ടക്കാരന്‍
                           കെ.എം.രാധ
കാര്‍ത്തിക,നിലാവ് നോക്കി കവിതയെഴുതുകയായിരുന്നു.
പെട്ടെന്ന്,
ഗോപന്‍, അവളുടെ അടുത്തേക്ക് ചീറിക്കൊണ്ട്
ഓടി വന്നു.
'എടീ...ബോധമില്ലാത്തവളെ...നീ, ഗ്യാസ് അടുപ്പ് ഓഫ്‌ചെയ്യാതെ ,ഇവിടെ വന്നിരുന്ന് എന്ത് പിണ്ണാക്ക് ഉണ്ടാക്കുന്നു.?
പൊട്ടിത്തെറിയില്‍,വീടും വീട്ടുകാരും ചാമ്പലാകുമായിരുന്നു,''
കാലം,
അവര്‍ക്കിടയില്‍ ഇണങ്ങി,പിണങ്ങി കടന്നുപോയി.
പൂക്കളും,
,കുയില്‍ കൂജനവും,തണുപ്പും
പ്രേമസുരഭില രാവുമില്ലാതെ അകന്നകന്നു പോകും നിമിഷങ്ങളുടെ അവസാനം...
'അവള്‍, തേങ്ങലോടെ പൊട്ടിത്തെറിച്ചു.
''നാം,രണ്ടു പേരും, മക്കള്‍ക്ക്‌വേണ്ടി മാത്രമാണ് ജീവിച്ചത്.
അവരുടെ ഭാവി ഓര്‍ത്തു മാത്രമാണ്
അകലാതിരുന്നത്.''
ഗോപന്‍,നിശ്ശബ്ദനായി,വികാരരഹിതനായി ചുണ്ടുകളനക്കി.
'ശരിയാണ്.
നമ്മുടെ,കുഞ്ഞുങ്ങളെങ്കിലും,സ്നേഹസൗഭാഗ്യത്തോടെ കഴിയണം.
അവര്‍ക്കത്‌ ലഭിക്കും.
ദൈവം തമ്പുരാന്‍ ,രക്ഷിക്കും.''
അല്‍പ്പനേരം, കഴിഞ്ഞപ്പോള്‍,
മൊബയില്‍ ബെല്ലടിച്ചു
കൂട്ടുകാരി രജനിയുടെ ഉറച്ച സ്വരം,
കാര്‍ത്തികയെ തളര്‍ത്തി.
മുപ്പത് കൊല്ലം ഒന്നിച്ചു കഴിഞ്ഞ.,ഞങ്ങള്‍ വേര്‍പിരിഞ്ഞു.
നിന്നെ,അറിയിക്കാതിരിക്കാന്‍ ,കാരണമുണ്ട്.
നീ,
വീണ്ടും വീണ്ടും കണ്ണികള്‍ ഇഴപിരിക്കരുതെന്ന്,
മരണം വരെ ഒന്നിച്ച് ജീവിക്കണമെന്ന് വാദിക്കും.
കുട്ടികള്‍,മുതിര്‍ന്നല്ലോ.
സമ്പത്തുള്ളത് കൊണ്ട്,കഷ്ടപ്പെടില്ല.''
കാര്‍ത്തിക ,ഉച്ചത്തില്‍
'അയ്യോ''എന്ന്
നിലവിളിച്ചു.
രജനിയുടെ, നേര്‍ത്ത വാക്കുകള്‍.!
' ഞാന്‍,ഒറ്റയ്ക്കെന്ന് കരുതി,നീ,കരയേണ്ട ,കാര്യമൊന്നുമില്ല.
അനാവശ്യ അവയവം മുറിച്ചു മാറ്റിയെ,പറ്റൂ.''
കാര്‍ത്തികയുടെ നിശ്വാസം,രജനി തൊട്ടറിഞ്ഞു.
'സുരേഷ്,പോയി.
വേറെ കല്യാണം അടുത്തുതന്നെ ഉണ്ടാവുമെന്നറിഞ്ഞു.
പണമുണ്ടെങ്കില്‍,
പെണ്ണിനെ കിട്ടാന്‍ പഞ്ഞമില്ലല്ലോ?''
കാര്‍ത്തിക പതുക്കെ പറഞ്ഞു..
എന്നാലും...''
.ഒരു എന്നാലും ഇല്ല.
നിന്നോട്, ചെയ്ത പ്രതിജ്ഞ ഞാന്‍ പാലിച്ചു.
സുരേഷാണ്,
ഇങ്ങോട്ട് ഡൈവോഴ്സ് ആവശ്യപ്പെട്ടത്''
ഇരുട്ട് മാത്രം നിറഞ്ഞ ,മുറിയില്‍ ,ലൈറ്റിടാതെ, കിടക്കയില്‍ കണ്ണീര്‍ നനവുമായി..കാര്‍ത്തിക.!
വാതില്‍ തുറന്ന് ഗോപന്‍
'നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്,ത്രിസന്ധ്യക്ക്‌,ഉറങ്ങരുതെന്ന്. എഴുന്നേല്‍ക്ക്.
ദീപം,തെളിയിക്ക്.''
കാര്‍ത്തിക ,ഉള്ളില്‍ നിനച്ചു.
'വേട്ടക്കാരന്‍'
ഗോപന്‍,ചെറു ചിരിയുമായി
'അല്ലെങ്കിലും,
നീ തര്‍ക്കുത്തരം മാത്രം പറയുന്ന നിഷേധികളുടെ കുടുംബത്തില്‍പ്പെട്ടതല്ലേ'
ഗോപന്,നല്‍കാന്‍ ചുട്ടുപൊള്ളുന്ന ,കുറിക്ക് കൊള്ളുന്ന ഉത്തരങ്ങളില്‍ നിന്ന് അവള്‍ വിട്ടുനിന്നു.
കാര്‍ത്തികയുടെ,
കറുത്തവാവ് പടര്‍ന്ന മനസ്സില്‍ നിന്ന്
രജനിയെന്ന
അമ്മക്കിളിയും,രണ്ട് ആണ്‍കിളികളും
സമാശ്വാസ തലോടലിന് കുറുകുന്നുണ്ടായിരുന്നു !

No comments:

Post a Comment