Monday 28 December 2015

ബാംഗ്ലൂര്‍ മൌണ്ട് കാര്‍മ്മല്‍ കോളേജ്?

ബാംഗ്ലൂര്‍ മൌണ്ട് കാര്‍മ്മല്‍ കോളേജ്?
ഇന്ത്യയിലെ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ,രാഷ്ട്രത്തിനുവേണ്ടി എന്തെല്ലാം നശീകരണ പ്രവര്‍ത്തനങ്ങള്‍
ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുവെന്ന്
സസൂക്ഷ്മം വിലയിരുത്തപ്പെട്ട
മൌണ്ട് കാര്‍മ്മല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാധുരിയെ അഭിനന്ദിക്കുന്നു.
ഒപ്പം,
ഇന്ത്യയിലെ,
നിഷ്പക്ഷ ജനകോടികള്‍ ,മാധുരിയുടെ സത്യ വഴിയില്‍ തന്നെ സഞ്ചരിക്കുന്നവരാണ്.
ഇന്ത്യ,ജനാധിപത്യ രാജ്യമെന്ന്,
കാര്‍മ്മല്‍ കോളേജ് അധികൃതരോട്
കുട്ടികളെ പാഠം പഠിപ്പിക്കാന്‍ നിര്‍ദേശിച്ച രാഹുല്‍ ഗുണ്ട ഓര്‍ക്കുന്നത് നന്ന്.
കെ.എം.രാധ
.......................................................................................................................
...Ramesh Parapurath
·
ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് അപ്രതീക്ഷിത മറുപടി നല്‍കിയ ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളെജ് അധികൃതരും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരെ ദ്രോഹിക്കുമോ എന്ന്.
അതിനിടെ, അവഹേളിതനായെന്ന് ബോധ്യം വന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നഗരം വിടുംമുമ്പ് കാര്‍മല്‍ വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പ്രദേശ് കോണ്‍ഗ്രസ് നേതാക്കളോടു നിര്‍ദ്ദേശിച്ചുവെന്നും അതു നിര്‍ഭാഗ്യകരമായിപ്പോയെന്നും ഒരു വിദ്യാര്‍ത്ഥിനി എഴുതിയ കത്ത്
വലിയ ചര്‍ച്ചയാകുകയാണ്. കത്തില്‍ പെണ്‍കുട്ടി രാഹുലിനെ ഉപദേശിക്കുന്നുണ്ട്;
'തീയോടും പെണ്‍കുട്ടികളോടും കളിക്കരുതെന്ന്'.
രാഹുല്‍ ഗാന്ധിക്ക് മാധുരി എന്ന വിദ്യാര്‍ത്ഥിനിയുടെ കത്തില്‍ നിന്ന്:
ഞാന്‍ അങ്ങയുടെ പ്രഭാഷണം കേള്‍ക്കാനുണ്ടായിരുന്ന ഒരാളാണ്. ഞങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്,
അല്ലാതെ നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ വാടകയ്ക്കിരുത്തി,
എന്തു പറഞ്ഞാലും കൈയടിക്കാനും ജയ് വിളിക്കാനും ഇരുന്നവരല്ല
. താങ്കള്‍ പറഞ്ഞ ചില നല്ല കാര്യങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കി. ചിലതിനോട് വിയോജിച്ചു.
അതിനെ ശരിയായ അര്‍ത്ഥത്തിലെടുക്കുക.
സ്വച്ഛ് ഭാരതിനെക്കുറിച്ച് താങ്കള്‍ ചോദിച്ചു.
അത് പരാജയമാണെങ്കില്‍ അതിനു പ്രധാനമന്ത്രി മാത്രമല്ല, രാജ്യം മുഴുവനാണ് ഉത്തരവാദി.
എല്ലാ പൗരന്മാരുടെയും സഹകരണമില്ലാതെ അത്തരമൊരു വലിയ പരിപാടി നടപ്പാക്കാനാകുമെന്നു കരുതുന്നുണ്ടോ.
പോളിയോ പ്രചാരണം പോലെ അതിനെ കാണണം.
എത്ര നാളത്തെ പ്രചാരണത്തിന്റെ ഫലമാണിപ്പോള്‍ കാണുന്നത്. ദശകങ്ങളെടുത്തു
അതിന്. ശുചിത്വത്തിന് താങ്കളും ഞാനുമൊക്കെ ശ്രമിച്ച് പുതിയൊരു സംസ്‌കാരം കൊണ്ടുവരണം.
അതല്ലാതെ മോദി സര്‍ക്കാരിന് ഔദ്യോഗികമായി അതു ചെയ്യാനാവില്ല.
വിലയിരുത്തുമ്പോള്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അത് ശരിയായി പ്രവര്‍ത്തിക്കുക തന്നെയാണെന്നാണ് ഞങ്ങളുടെ അഭിപ്രായം.
മറ്റൊരു വിഷയം
മേക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്നതാണ്. ഞാന്‍ മറിച്ചൊന്നു ചോദിക്കാനാഗ്രഹിച്ചു,
പക്ഷേ, ഒച്ചയും ബഹളവും മൂലം സാധിച്ചില്ല.
ഈ പദ്ധതി സഫലമാക്കാന്‍ താങ്കളെന്തെങ്കിലും ചെയ്‌തോ? മറ്റൊന്നും വേണ്ട,
താങ്കളും പാര്‍ട്ടിയും പാര്‍ലമെന്റ് സമ്മേളനം
നേരാംവണ്ണം നടക്കാന്‍ സമ്മതിച്ചോ?
അതു ചെയ്യാനാവുമോ?
താങ്കള്‍ വര്‍ഗ്ഗീയതയെന്നെല്ലാം പറഞ്ഞ് രാജ്യത്തിന്റെ വികസന പരിപാടിയുടെ ദിശമാറ്റി.
ദയവായി താങ്കളുടെ ഈഗോ മാറ്റിവെച്ച് രാജ്യത്തെ വളരാന്‍ അനുവദിക്കൂ.
പെണ്‍കുട്ടികളുടെ വിദ്യാഭാസത്തിനായി മോദി ബേഠീ ബചാവോ ബേഠീ പഠാവോ എന്നൊരു പദ്ധതി അവതരിപ്പിച്ചു.
അതെക്കുറിച്ച് താങ്കളൊന്നും പറഞ്ഞു കണ്ടില്ല.
ആകെ പറയുന്നത് സര്‍ക്കാര്‍ മോശമാണെന്നു മാത്രമാണ്.
ഞാന്‍ ബിജെപി ഭക്തയോ വിരുദ്ധയോ അല്ല.
രാജ്യം പുരോഗമിക്കണമെന്നാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രം. ഞങ്ങളോട് അനുകൂലികളും സര്‍ഗ്ഗചിന്തകരുമാകാന്‍ പഠിപ്പിക്കുന്നു.
അതുതന്നെ താങ്കളോടും പറയാന്‍ ആഗ്രഹിക്കുന്നു.
സര്‍ക്കാരിനെ എല്ലാറ്റിലും എതിര്‍ക്കുക മാത്രം ചെയ്യുന്ന നേതാക്കളെയല്ല വേണ്ടത്.
അവസാനമായി, ഇത്. ഞാന്‍ അറിഞ്ഞത്,
കാര്‍മല്‍ വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് നഗരം വിടുംമുമ്പ് താങ്കള്‍ പ്രദേശ് കോണ്‍ഗ്രസ് നേതാക്കളോടു നിര്‍ദ്ദേശിച്ചുവെന്നാണ്.
അത് നിര്‍ഭാഗ്യകരമാണ്.
എങ്കില്‍ താങ്കള്‍ അത്രമാത്രം താണുപോയിരിക്കുന്നു,
ഇതൊരു ഈഗോ വിഷയമല്ല.
ഞങ്ങള്‍ കുട്ടികളേയോ, കോളെജിനേയോ ദ്രോഹിക്കാന്‍ ധൈര്യപ്പെടരുത്.
ഞങ്ങള്‍ രാഷ്ട്രീയമില്ലാത്ത, രാഷ്ട്രീയബോധമുള്ള കുട്ടികളാണ്. താങ്കളുടെ സര്‍ക്കാര്‍ അങ്ങനെ വല്ലതും ചെയ്യാനൊരുമ്പെട്ട് സൂത്രങ്ങള്‍ കാട്ടിയാല്‍
അന്നു ചെയ്തതുപോലെ ഞങ്ങള്‍ വികാരം പ്രകടിപ്പിക്കും.; ഒരുപക്ഷേ വലിയ തോതില്‍.
കന്നഡയില്‍ ഒരു ചൊല്ലുണ്ട്,
'തീയോടും പെണ്‍കുട്ടികളോടും കളിക്കരുത്, രണ്ടിനും സൃഷ്ടിക്കാനും നശിപ്പിക്കാനും കഴിയും' എന്ന്.
9 comments

No comments:

Post a Comment