Saturday 21 February 2015

ഇസ്രത്ത്‌ ജഹാന്‍ കേസ്

.മാതൃഭൂമി പത്രം വീണ്ടും ഇസ്രത്ത്‌ ജഹാന്‍ കേസ് കുത്തിപ്പൊക്കിക്കൊണ്ടു വരുന്നു.
2010 ല്‍ മുംബൈ സ്ഫോടന വീരന്‍ ,
ഇപ്പോള്‍ ,അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെട്ളി ,ഇസ്രത്ത്‌ പാകിസ്ഥാന്‍ ലഷ്കര്‍ ഇ തോയ്ബ റിക്രൂട്ടിംഗ് ഏജന്റ്,
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവള്‍ എന്ന് മൊഴികൊടുത്തത്‌ മാതൃഭൂമി മറച്ചു വെയ്ക്കുന്നു.
സോണിയ കോണ്ഗ്രസ് സര്‍ക്കാര്‍ ,ഇസ്രത്ത്‌ ജഹാന്‍ കേസില്‍,തടവിലിട്ട പോലീസ് ഓഫീസര്‍മാരെ ,വിട്ടയച്ചതാണ് മാതൃഭൂമിയ്ക്ക് രസിക്കാതെ പോയത്.
        ഇന്ത്യയില്‍, കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ 4000 ല്‍ അധികം ഏറ്റുമുട്ടല്‍ ഉണ്ടായെന്ന് ഔദ്യോഗിക കണക്കുകള്‍.
പക്ഷേ..ഗുജറാത്തും,ഇസ്രത്ത്‌ ജഹാന്‍ ഏറ്റുമുട്ടലും മാത്രമേ ,മാതൃഭൂമിക്ക് വേണ്ടു.
ഇന്ത്യയാകെ ,എണ്ണിയാലൊടുങ്ങാത്ത നക്സല്‍-തീവ്രവാദ ഏറ്റുമുട്ടലുകള്‍,
വംശീയ-വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി.
എന്തുകൊണ്ട്,മാതൃഭൂമി അവ സംബന്ധിച്ച് ആധികാരികമായ ഫീച്ചറുകള്‍ വായനക്കാരിലെത്തിക്കുന്നില്ല?
ഇന്നല്ലെങ്കില്‍ നാളെ കുത്തക പത്ര-ചാനലുകളുടെ അസത്യങ്ങള്‍ ജനം മനസ്സിലാക്കും.

No comments:

Post a Comment